ജീവനക്കാരുടെ ബോണസും അഡ്വാൻസും പ്രഖ്യാപിച്ച് സർക്കാർ
|

ജീവനക്കാരുടെ ബോണസും അഡ്വാൻസും പ്രഖ്യാപിച്ച് സർക്കാർ

സംസ്ഥാന സർക്കാർ ജീവനക്കാർക്കുളള ഓണം ബോണസും അഡ്വാൻസും  പ്രഖ്യാപിച്ച് സർക്കാർ. ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കുമുള്ള ബോണസ് 500 രൂപ വര്‍ദ്ധിപ്പിച്ചുവെന്ന് ധനവകുപ്പ് മന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു. ഇത്തവണ 4500 രൂപയാണ് ബോണസ്‌ ലഭിക്കുക. ബോണസിന് അർഹത ഇല്ലാത്തവർക്കുള്ള പ്രത്യേക ഉത്സവബത്ത 2750 രൂപയില്‍ നിന്നും 3000 രൂപയായി ഉയര്‍ത്തി. സർവീസ് പെൻഷൻകാരുടെ പ്രത്യേക ഉത്സവബത്ത 250 രൂപ വര്‍ദ്ധിപ്പിച്ച് 1250 രൂപയാക്കി. പങ്കാളിത്ത പെൻഷൻ പദ്ധതി പ്രകാരം വിരമിച്ച പെന്‍ഷന്‍കാര്‍ക്കും പ്രത്യേക ഉത്സവബത്ത…

രാഹുലിന് പാർട്ടിയിൽ നിന്ന് സസ്പെൻഷൻ; MLA ആയി തുടരാം

രാഹുലിന് പാർട്ടിയിൽ നിന്ന് സസ്പെൻഷൻ; MLA ആയി തുടരാം

സ്ത്രീകളിൽ നിന്ന് നിരന്തരമായ ലൈംഗിക പീഡന ആരോപണങ്ങൾ ഉയർന്നതിനെ തുടർന്ന് പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കോൺഗ്രസ് നടപടി. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നാണ് രാഹുലിനെ സസ്പെൻഡ് ചെയ്തിരിക്കുന്നത്. ആറ് മാസത്തേക്കാണ് സസ്പെൻഷൻ. എന്നാൽ എം.എൽ. എ സ്ഥാനത്ത് നിന്നും പാർട്ടി രാജി ആവശ്യപ്പെട്ടിട്ടില്ല. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം നേരത്തെ രാജിവെച്ച രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം ഒഴിയുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ നടക്കുന്നതിനിടെയാണ് പാർട്ടി നടപടി. ഇനിമുതൽ പാർട്ടിയുടേയോ മുന്നണിയുടേയോ പാർലമെന്ററി പാർട്ടി യോഗത്തിൽ രാഹുൽ…

ക്ഷേത്രങ്ങളും പരിസരവും രാഷ്ട്രീയ പ്രചാരണ വേദിയാക്കരുത് – ഹൈക്കോടതി
|

ക്ഷേത്രങ്ങളും പരിസരവും രാഷ്ട്രീയ പ്രചാരണ വേദിയാക്കരുത് – ഹൈക്കോടതി

ക്ഷേത്രങ്ങളും ക്ഷേത്രപരിസരങ്ങളും ഏതെങ്കിലും രാഷ്ട്രീയപ്പാർട്ടികളുടെ പ്രചാരണ പരിപാടികൾക്കായി ഉപയോഗിക്കുന്നില്ലെന്ന് ദേവസ്വം ബോർഡുകൾ ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി. തിരുവിതാംകൂർ, കൊച്ചിൻ, മലബാർ ദേവസ്വം ബോർഡുകൾക്കാണ് ഇക്കാര്യത്തിൽ നിർദേശം നൽകിയിരിക്കുന്നത്. ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങിയ ദേവസ്വം ബെഞ്ചിന്റേതാണ് ഉത്തരവ്. എറണാകുളം മരട് സ്വദേശി എൻ. പ്രകാശ് നൽകിയ ഹർജിയിലാണ് ഉത്തരവ്. മതസ്ഥാപനങ്ങൾ ദുരുപയോഗം ചെയ്യുന്നത് നിരോധിക്കുന്ന 1988-ലെ നിയമത്തിലെ നിർദേശങ്ങൾ കർശനമായി പാലിക്കുന്നുവെന്ന് ദേവസ്വം ബോർഡുകൾ ഉറപ്പാക്കണം. പാലിച്ചില്ലെങ്കിൽ നടപടി സ്വീകരിക്കണം. ഇക്കാര്യത്തിൽ ക്ഷേത്രങ്ങൾക്ക്…

രാഹുലിന്റെ രാജിയിലും പുതിയ അധ്യക്ഷന്റെ കാര്യത്തിലും ഇന്ന് തീരുമാനം
|

രാഹുലിന്റെ രാജിയിലും പുതിയ അധ്യക്ഷന്റെ കാര്യത്തിലും ഇന്ന് തീരുമാനം

മോശം പെരുമാറ്റത്തിന്റെ പേരിൽ ഒന്നിലധികം സ്ത്രീകൾ പരാതി ഉന്നയിക്കുകയും പരസ്യമായി രംഗത്ത് വരികയും ചെയ്‌ത സംഭവത്തിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജിക്കായി പാർട്ടിക്കുള്ളിൽ സമ്മർദ്ദമേറുന്നു. രാഹുൽ നിയമസഭാംഗത്വം രാജിവയ്ക്കണം എന്നാണ് പല നേതാക്കളും ഉന്നയിച്ച ആവശ്യം. നിലവിൽ അടൂരിലെ വീട്ടിൽ തുടരുന്ന രാഹുൽ മാങ്കൂട്ടം തിരുവനന്തപുരത്തേക്ക് തിരിക്കും. രാജിക്കാര്യത്തിൽ അന്തിമ തീരുമാനം ഇന്ന് തന്നെ ഉണ്ടായേക്കും എന്നാണ് വിവരം. അതിനിടെ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തിനായി ചരടുവലിയുമായി നേതാക്കൾ ശക്തമായി രംഗത്തുണ്ട്. അബിൻ വർക്കി, കെഎം…

അടുത്ത തെരഞ്ഞെടുപ്പിൽ പുതിയ സാരഥി – മുഖ്യമന്ത്രി
|

അടുത്ത തെരഞ്ഞെടുപ്പിൽ പുതിയ സാരഥി – മുഖ്യമന്ത്രി

കൊച്ചി: ഇനിയൊരങ്കത്തിന് ബാല്യമില്ലെന്ന് തുറന്ന് പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ.  2026 ലെ നിയമസഭാ തിരഞ്ഞെടുപ്പ് നയം പാര്‍ട്ടി തീരുമാനിക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പിന്റെ സമയത്ത് ആരോഗ്യം അനുവദിക്കുന്ന രീതിയില്‍ അതില്‍ പങ്കെടുക്കാന്‍ താന്‍ തയാറാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ആരാണ് അടുത്ത തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിനെ നയിക്കുക എന്ന ചോദ്യത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മനോരമ ന്യൂസ് കോണ്‍ക്ലേവില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് ഇതിന് മുഖ്യമന്ത്രി മറുപടി പറഞ്ഞത്. ആകാവുന്നിടത്തോളം കാലം പാര്‍ട്ടിയെ സേവിക്കുക എന്നതാണ് തന്റെ മനോഭാവം…

രാഹുൽ മങ്കൂട്ടത്തിലിനെതിരെ വീണ്ടുമൊരു യുവതി കുടി രംഗത്ത്
|

രാഹുൽ മങ്കൂട്ടത്തിലിനെതിരെ വീണ്ടുമൊരു യുവതി കുടി രംഗത്ത്

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വെളിപ്പെടുത്തലുമായി മറ്റൊരു യുവതി കൂടി രംഗത്ത്. രാഹുല്‍ മാങ്കൂട്ടത്തില്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന യുവതിയുടെ വെളിപ്പെടുത്തല്‍ റിപ്പോര്‍ട്ടര്‍ ടിവിയാണ് പുറത്തുവിട്ടിരിക്കുന്നത്. ഹോട്ടല്‍ മുറിയില്‍ എത്തിച്ച് നിരന്തരം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു എന്നും എന്നാല്‍ പിന്നീട് വിവാഹം കഴിക്കാനാകില്ല എന്ന് രാഹുല്‍ പറഞ്ഞു എന്നുമാണ് യുവതി പറയുന്നത്. ഹോട്ടലിലെ കൂടിക്കാഴ്ടയ്ക്ക് സാഹചര്യമൊരുക്കിയത് രാഹുല്‍ തന്നെയാണ് എന്നും രാഹുലിനൊപ്പം ഫെനി നൈനാനും ഉണ്ടായിരുന്നു എന്നും യുവതി പറയുന്നു. അതേസമയം…

നാണം കെട്ട്,രാജി വെച്ച് രാഹുൽ മാങ്കൂട്ടത്തിൽ
|

നാണം കെട്ട്,രാജി വെച്ച് രാഹുൽ മാങ്കൂട്ടത്തിൽ

യുവതികളുടെ ആരോപണ മുനയില്‍ നില്‍ക്കുന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും പാലക്കാട് എംഎല്‍എയുമായ രാഹുല്‍ മാങ്കൂട്ടത്തിനെതിരെ പാർട്ടിയില്‍ പടയൊരുക്കം. കോണ്‍ഗ്രസ് നേതാവ് ഡോ. ജിന്റോ ജോൺ, യൂത്ത് കോണ്‍ഗ്രസ് നേതാവ് സ്നേഹ തുടങ്ങിയവർ പ്രതികരണവുമായി രംഗത്ത് വന്നു. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ രാഹുല്‍ മാറി നില്‍ക്കണമെന്നും എത്രാമത്തെ തവണയാണ് ഇതുപോലെ ആരോപണങ്ങള്‍ കേള്‍ക്കുന്നതെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി ആർ വി സ്നേഹ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ വാട്സാപ്പ് ഗ്രൂപ്പില്‍ വിമർശനം ഉന്നയിച്ചത്. ഇതാടെ ,യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന…

ഒരു കാർഡിന് 20 കിലോ അരി 25 രൂപ നിരക്കിൽ; ഓണക്കിറ്റ് 26- മുതൽ
|

ഒരു കാർഡിന് 20 കിലോ അരി 25 രൂപ നിരക്കിൽ; ഓണക്കിറ്റ് 26- മുതൽ

തിരുവനന്തപുരം: പതിനാലിനം ഭക്ഷ്യ ഉത്പന്നങ്ങളടങ്ങിയ ഓണക്കിറ്റ് ഈ മാസം 26 മുതല്‍ വിതരണം ചെയ്യുമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. ആറുലക്ഷത്തില്‍ പരം എഎവൈ കാര്‍ഡുകാര്‍ക്കും ക്ഷേമസ്ഥാപനങ്ങള്‍ക്കുമാണ് ഭക്ഷ്യക്കിറ്റ് നല്‍കുകയെന്നും മന്ത്രി പറഞ്ഞു. അടുത്തമാസം നാലാം തീയതിയോടെ വിതരണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. അന്ത്യോദയ, അന്നയോജന റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കാണ് ഭക്ഷ്യക്കിറ്റ് സൗജന്യമായി വിതരണം ചെയ്യുക. തുണി സഞ്ചി ഉള്‍പ്പെടെ 15 ഇനം സാധനങ്ങളാണ് ഓണക്കിറ്റില്‍ ഉണ്ടായിരിക്കുക. പഞ്ചസാര ഒരുകിലോ, വെളിച്ചെണ്ണ അരലിറ്റര്‍, തുവരപ്പരിപ്പ് 250 ഗ്രാം, ചെറുപയര്‍…

വേടന് മുൻകൂർ ജാമ്യം ഇന്ന് പരിഗണിക്കും; പരാതിക്കാരിയെ പരിഹസിച്ച് കോടതി
|

വേടന് മുൻകൂർ ജാമ്യം ഇന്ന് പരിഗണിക്കും; പരാതിക്കാരിയെ പരിഹസിച്ച് കോടതി

കൊച്ചി: ബലാത്സംഗക്കേസില്‍ ഹിരണ്‍ദാസ് മുരളി എന്ന റാപ്പര്‍ വേടന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. വേടന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നത് വരെ അറസ്റ്റ് പാടില്ല എന്ന് ഹൈക്കോടതി വ്യക്തമാക്കി. നാളെയാണ് വേടന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. അതേസമയം ഉഭയകക്ഷി സമ്മതപ്രകാരമുള്ള ശാരീരിക ബന്ധം എങ്ങനെ ബലാത്സംഗമാകുമെന്ന് ഇന്ന് ഹൈക്കോടതി ചോദിച്ചു. വേടന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ ഇന്ന് പരാതിക്കാരി എതിര്‍ത്തിരുന്നു. ഇതിലായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. ബന്ധത്തില്‍ വിള്ളലുണ്ടാകുമ്പോഴൊക്കെ ബലാത്സംഗമായി കണക്കാക്കാനാവില്ല എന്നും തെളിവുകള്‍ പരിഗണിച്ച് മാത്രമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനാവൂ എന്നും…

CPM -ൽ കത്ത് വിവാദം കത്തുന്നു; നേതാക്കളുടെ ബിനാമി ഇടപാടുകൾ പുറത്ത് വരുന്നു
|

CPM -ൽ കത്ത് വിവാദം കത്തുന്നു; നേതാക്കളുടെ ബിനാമി ഇടപാടുകൾ പുറത്ത് വരുന്നു

യുകെ ആസ്ഥാനമായുള്ള മറ്റൊരു വ്യവസായി രാജേഷ് കൃഷ്ണ സിപിഐഎ്മിൻ്റെ നിരവധി മുതിർന്ന നേതാക്കൾക്ക് വേണ്ടി ബിനാമിയായി പ്രവർത്തിക്കുന്നുവെന്ന് ഒരു വ്യവസായി ആരോപിച്ചതിനെത്തുടർന്ന് കേരളത്തിൽ പുതിയ വിവാദം പൊട്ടിപ്പുറപ്പെട്ടു. സിപിഐഎം പൊളിറ്റ് ബ്യൂറോയ്ക്ക് (പിബി) അയച്ച രഹസ്യ കത്ത് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ മകൻ ചോർത്തിയെന്ന ആരോപണത്തെത്തുടർന്ന് പാർട്ടിയിൽ അന്വേഷണം ശക്തമാക്കിയിരിക്കെയാണ് ആരോപണം. വ്യവസായി ഷർഷാദ് എഴുതിയ രഹസ്യ കത്തിൽ, മുതിർന്ന സിപിഐഎം നേതാക്കൾക്കുവേണ്ടി രാജേഷ് കൃഷ്ണ ഒന്നിലധികം സാമ്പത്തിക ഇടപാടുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് അവകാശപ്പെട്ടുകൊണ്ട് പരാതി…