പെട്രോൾ പമ്പിലെ ശുചി മുറി എല്ലാ യാത്രക്കാർക്കും ഉപയോഗിക്കാം -ഹൈക്കോടതി
|

പെട്രോൾ പമ്പിലെ ശുചി മുറി എല്ലാ യാത്രക്കാർക്കും ഉപയോഗിക്കാം -ഹൈക്കോടതി

പെട്രോൾ പമ്പുകളിലെ ശുചിമുറികൾ പൊതുജനങ്ങൾക്ക് തുറന്നു നൽകരുതെന്ന് ഉത്തരവിൽ ഭേദഗതി വരുത്തി ഹൈക്കോടതി. ദേശീയപാതയിലെ പെട്രോൾ പമ്പിലെ ശുചിമുറികൾ പൊതുജനങ്ങൾക്ക് തുറന്നു നൽകണമെന്ന് ഹൈക്കോടതി ഉത്തരവ്. മറ്റ് ഇടങ്ങളിലുള്ള പെട്രോൾ പമ്പുകളിൽ പൊതുജനങ്ങൾക്ക് പ്രവേശനം ഉണ്ടാകില്ല. സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ മാത്രമേ പൊതുജനങ്ങളെ തടയാവൂ എന്നും ഹൈക്കോടതി വ്യക്തമാക്കി. ഉപഭോക്താക്കൾക്ക് മാത്രമേ പമ്പുകളിലെ ശുചിമുറി ഉപയോഗിക്കാനാകൂ എന്നായിരുന്നു നേരത്തെ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ്. ഇതിലാണ് ഭേദഗതി വരുത്തിയത്. പെട്രോളിയം ട്രേഡേഴ്സ് അസോസിയേഷൻ നൽകിയ ഹർജിയിലായിരുന്നു ഹൈക്കോടതി ഉത്തരവ്….

പുറത്ത് വന്നത് ആധുനിക കവിതയും വക്കീലിന്റെ കുബുദ്ധിയും വിനായകനെ വിട്ടയച്ച് പോലീസ്
|

പുറത്ത് വന്നത് ആധുനിക കവിതയും വക്കീലിന്റെ കുബുദ്ധിയും വിനായകനെ വിട്ടയച്ച് പോലീസ്

പ്രശസ്തരെ സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുന്നുവെന്ന പരാതിയില്‍ നടന്‍ വിനായകനെ ചോദ്യം ചെയ്ത് വിട്ടയച്ച് പൊലീസ്. വിവാദ ഫേസ്ബുക്ക് പോസ്റ്റുകളുടെ പേരില്‍ ആയിരുന്നു കൊച്ചി സൈബര്‍ പൊലീസ് നടനെ ചോദ്യം ചെയ്തത്. അധിക്ഷേപമല്ല, ആധുനിക കവിതയാണ് താന്‍ എഴുതിയത് എന്നാണ് ഏതോ വക്കീലിന്റെ കുബുദ്ധിയെ ആസ്പദമാക്കി വിനായകന്റെ വിചിത്രവാദം. വിനായകനെതിരെ കേസെടുക്കാനുള്ള വകുപ്പില്ലെന്ന് കണ്ടാണ് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചത്. മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ അന്തരിച്ച സമയത്ത് പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിലായിരുന്നു ചോദ്യം ചെയ്യല്‍. ഈ…

വിഭജന ദിനാചരണം: ഗവർണർക്കെതിരെ മുഖ്യമന്ത്രി
|

വിഭജന ദിനാചരണം: ഗവർണർക്കെതിരെ മുഖ്യമന്ത്രി

തിരുവനന്തപുരം: ആഗസ്റ്റ് 14ന് വിഭജന ഭീതിയുടെ ഓര്‍മദിനമായി ആചരിക്കണമെന്ന ഗവര്‍ണറുടെ സര്‍ക്കുലറിനെതിരെ കടുത്ത ഭാഷയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. സംഘപരിവാറിന്റെ വിഭജന രാഷ്ട്രീയ അജണ്ടകള്‍ക്ക് അനുസൃതമായി പ്രവര്‍ത്തന പദ്ധതികള്‍ രാജ്ഭവനില്‍ നിന്ന് പുറപ്പെടുവിക്കുന്നത് ഭരണഘടനാ വിരുദ്ധമാണ് എന്ന് അദ്ദേഹം തുറന്നടിച്ചു. ആഗസ്റ്റ് 15നാണ് സ്വാതന്ത്ര്യ ദിനം. സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിന്റെയും ബ്രിട്ടീഷ് ക്രൂരതകളുടെയും ഓര്‍മപ്പെടുത്തല്‍ കൂടിയാണ് അന്ന്. അതിന് പുറമെ മറ്റൊരു ദിനാചരണം കൂടി വേണമെന്ന ആശയം സംഘപരിവാറിന്റേതാണ്. ബ്രിട്ടീഷ് രാജിന് പാദസേവ ചെയ്തവര്‍ക്കാണ് സ്വാതന്ത്ര്യദിനത്തെ താഴ്ത്തിക്കെട്ടേണ്ടത്…

സുരേഷ് ഗോപിയെ കാണാനില്ലെന്ന് പോലീസിൽ പരാതി
|

സുരേഷ് ഗോപിയെ കാണാനില്ലെന്ന് പോലീസിൽ പരാതി

തൃശൂര്‍: നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി എവിടെ? കഴിഞ്ഞ കുറച്ച് ദിവസമായി തൃശൂരില്‍ നിറയുന്ന ചോദ്യമാണിത്. മന്ത്രി വി ശിവന്‍കുട്ടി ഫേസ്ബുക്കില്‍ പരോക്ഷമായി ചോദ്യം ഉന്നയിച്ചതും ഇതോട് ചേര്‍ത്തു വായിക്കണം. ഇപ്പോള്‍ പോലീസില്‍ പരാതി ലഭിച്ചിരിക്കുകയാണ്. സുരേഷ് ഗോപിയെ കാണാനില്ലെന്നും കണ്ടെത്തണമെന്നും ആവശ്യപ്പെട്ടാണ് ഗുരുവായൂർ പോലീസിൽ പരാതിപ്പെട്ടിരിക്കുന്നത്. ബിജെപിയെയും സുരേഷ് ഗോപിയെയും പരിഹസിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരാതി എന്ന് ബിജെപി വൃത്തങ്ങള്‍ പറയുന്നു. എന്നാല്‍ എംപിയുടെ ഓഫീസില്‍ നേരിട്ടെത്തിയും ഫോണ്‍ ചെയ്തും അന്വേഷിച്ചിരുന്നു എന്നാണ് ഗോകുല്‍…

|

കോട്ടയത്ത് വൻ കവർച്ച; 50 പവനും പണവും തട്ടിയെടുത്തു

കോട്ടയം കഞ്ഞിക്കുഴി മാങ്ങാനത്ത് വൻ മോഷണം.  50 പവനും പണവുമാണ് മോഷ്ടാക്കൾ കവർന്നത്. വയോധികയും മകളും താമസിക്കുന്ന വീട്ടിലാണ് മോഷണം നടന്നത്. ഇവർ ആശുപത്രിയിൽ പോയ സമയത്ത് വീടിന്റെ വാതിൽ തകർത്താണ് മോഷണം നടന്നത്. കോട്ടയം ഈസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചു. അമ്പുങ്കയത്ത് വീട്ടിൽ  അന്നമ്മ തോമസ് (84), മകൾ സ്നേഹ ഫിലിപ്പ് (54) എന്നിവരാണ് ഈ വീട്ടിൽ താമസിക്കുന്നത്. സ്നേഹയുടെ ഭർത്താവ് വിദേശത്താണ്.  21–ാം നമ്പർ കോട്ടേജിന്റെ മുന്‍ വാതിൽ തകർത്ത് അകത്തു കടന്ന മോഷ്ടാവ്…

മിഥുന്റെ കുടുംബത്തിന് വീടൊരുങ്ങുന്നു; ഇന്ന് കല്ലിടൽ
|

മിഥുന്റെ കുടുംബത്തിന് വീടൊരുങ്ങുന്നു; ഇന്ന് കല്ലിടൽ

കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിൽ വൈദ്യുതാഘാതമേറ്റ് മരിച്ച വിദ്യാർത്ഥി മിഥുന്‍റെ കുടുംബത്തിന് സ്വന്തമായൊരു വീടൊരുങ്ങുന്നു. ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സിന്‍റെ നേതൃത്വത്തിലാണ് വീട് നിർമ്മാണം.  “മിഥുന്‍റെ വീട് എന്‍റെയും” എന്ന പേരിൽ നടത്തുന്ന ഭവന നിർമ്മാണത്തിന്‍റെ ശിലാസ്ഥാപനം ഇന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി നിർവഹിക്കും. ജൂലൈ 17നാണ് മിഥുൻ ഷോക്കേറ്റ് മരിച്ചത്. ധനമന്ത്രി കെ.എൻ. ബാലഗോപാൽ, കോവൂർ കുഞ്ഞുമോൻ എംഎൽഎ, പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ്, സ്കൗട്ട് ആൻഡ് ഗൈഡ്സ് സംസ്ഥാന സെക്രട്ടറി എൻ.കെ പ്രഭാകരൻ…

കള്ള വോട്ട്: രാഹുൽ ഗാന്ധിയെ പിന്തുണച്ച് CPI നേതാവ്
|

കള്ള വോട്ട്: രാഹുൽ ഗാന്ധിയെ പിന്തുണച്ച് CPI നേതാവ്

രാജ്യത്ത് തെരഞ്ഞെടുപ്പ് തന്നെ അട്ടിമറിക്കാനുള്ള ബിജെപി ശ്രമങ്ങളിൽ രാഹുൽ ഗാന്ധിയുടെ ആരോപണങ്ങളെ പിന്തുണച്ച് വിഎസ് സുനിൽ കുമാർ. 2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ നിന്നുള്ള ഇടതു സ്ഥാനാർത്ഥിയും സിപിഐ നേതാവുമായ വിഎസ് സുനിൽ കുമാർ, താൻ മത്സരിച്ച മണ്ഡലത്തിലും സമാനമായ ക്രമക്കേടുകൾ നടന്നതായി അവകാശപ്പെട്ടു. “തൃശ്ശൂരിൽ, മറ്റ് നിയോജകമണ്ഡലങ്ങളിൽ നിന്നുള്ള നിരവധി ആളുകളെയും കുടിയേറ്റ തൊഴിലാളികളെയും വോട്ടർ പട്ടികയിൽ ചേർത്തതായി ഞങ്ങൾ കണ്ടെത്തി. ഒരു ബൂത്തിൽ 280 വോട്ടുകൾക്ക് പോലും അപേക്ഷകൾ ഉണ്ടായിരുന്നു,” സുനിൽ കുമാർ ആരോപിച്ചു….

പത്മനാഭ സ്വാമി ക്ഷേത്രം: ബി നിലവറ തുറക്കും
|

പത്മനാഭ സ്വാമി ക്ഷേത്രം: ബി നിലവറ തുറക്കും

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്നത് സംബന്ധിച്ച് വീണ്ടും ആവശ്യം ഉയരുന്നു. ഇതോടെ നിലവറ തുറക്കുന്നതുമായി ബന്ധപ്പെട്ട് തന്ത്രിമാരുടെ അഭിപ്രായം തേടാനാണ് തീരുമാനം. ഇന്ന് ചേർന്ന ഭരണ സമിതി ഉപദേശക സമിതി സംയുക്ത യോഗത്തിലാണ് നിലവറ തുറക്കുന്നത് ചർച്ചയായത്. സംസ്ഥാന സർക്കാർ പ്രതിനിധിയാണ് ചർച്ചയ്ക്ക് തുടക്കമിട്ടത്. എന്നാൽ തന്ത്രി ഇന്നത്തെ യോഗത്തിൽ പങ്കെടുത്തിരുന്നില്ല. ഭരണ സമിതി തീരുമാനം എടുക്കാനായിരുന്നു നേരത്തെ സുപ്രീം കോടതി നിർദേശിച്ചത്.നിലവിൽ, വിഷയത്തിൽ തുടർ ചർച്ചകളും കൂടിയാലോചനകളും നടന്നു വരികയാണ്. ഒരിടവേളക്ക് ശേഷം…

ട്രാൻസ് ജെൻഡർ ഭവന പദ്ധതിയുമായി സർക്കാർ
|

ട്രാൻസ് ജെൻഡർ ഭവന പദ്ധതിയുമായി സർക്കാർ

ട്രാൻസ്ജെൻഡർ വ്യക്തികളെ ശാക്തീകരിക്കുന്നതിനും അതുവഴി സാമൂഹിക ഏകീകരണത്തിനും ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ ട്രാൻസ്‌ജെൻഡർ ഭവന പദ്ധതിക്ക് തുടക്കമിടുന്നു. പാർപ്പിട പ്രശ്‌നങ്ങൾ നേരിടുന്ന ട്രാൻസ്‌ജെൻഡർ വ്യക്തികളാണ് ഈ പദ്ധതിയുടെ ഉപഭോക്താക്കൾ. സ്വന്തമായി ഭൂമിയുള്ള ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് വീടു നിർമ്മിക്കാൻ ധനസഹായം നൽകുക, ഭൂരഹിതരായ ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് ഭൂമി വാങ്ങുന്നതിനും വീട് നിർമ്മിക്കുന്നതിനും ധനസഹായം നൽകുക എന്നിവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ 50 ലക്ഷം രൂപയാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്. ഭവനനിർമ്മാണത്തിനായി വിവിധ സർക്കാർ – സർക്കാരിതര ഏജൻസികൾ…

മെഡി സെപ് : അടിസ്ഥാന പരിരക്ഷ 3 – ൽ നിന്ന് 5ലക്ഷം രൂപയാക്കും
|

മെഡി സെപ് : അടിസ്ഥാന പരിരക്ഷ 3 – ൽ നിന്ന് 5ലക്ഷം രൂപയാക്കും

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതിയുടെ (മെഡിസെപ്) രണ്ടാം ഘട്ടത്തിന് മന്ത്രിസഭായോഗം അനുമതി നല്‍കി. രണ്ടാം ഘട്ടത്തില്‍ അടിസ്ഥാന ഇൻഷ്വറൻസ് പരിരക്ഷ 3 ലക്ഷത്തിൽ നിന്നും 5 ലക്ഷമായി ഉയർത്തും. 41 സ്പെഷ്യാലിറ്റി ചികിത്സകൾക്കായി 2100ലധികം ചികിത്സാ പ്രക്രിയകൾ അടിസ്ഥാന ചികിത്സാ പാക്കേജിൽ ഉൾപ്പെടുത്തും. മെഡിസെപ് ഒന്നാം ഘട്ടത്തിൽ കുറ്റാസ്ട്രോഫിക് പാക്കേജിൽ ഉൾപ്പെടുത്തിയിരുന്ന 2 ചികിത്സ (Cardiac Resynchronisation Therapy (CRT with Defryibillator – 6 lakh, ICD Dual Chamber –…