വേടന്റെ പാട്ടുകൾ ഒഴിവാക്കിയത് സംഘ പരിവാർ അജണ്ട: മന്ത്രി വി.ശിവൻകുട്ടി
|

വേടന്റെ പാട്ടുകൾ ഒഴിവാക്കിയത് സംഘ പരിവാർ അജണ്ട: മന്ത്രി വി.ശിവൻകുട്ടി

തിരുവനന്തപുരം: കാലിക്കറ്റ് സര്‍വകലാശാലയിലെ ബിരുദ പാഠ്യ പദ്ധതിയില്‍ നിന്ന് വേടന്‍, ഗൗരി ലക്ഷ്മി എന്നിവരുടെ റാപ്പ് ഗാനങ്ങള്‍ നീക്കണമെന്ന ശുപാര്‍ശക്കെതിരെ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സമിതിയുടെ ശുപാര്‍ശയെ അപലിപ്പിച്ച അദ്ദേഹം ഉന്നത വിദ്യാഭ്യാസ മേഖലയെ കാവിവല്‍ക്കരിക്കാനുള്ള സംഘപരിവാര്‍ അജണ്ടയുടെ ഭാഗമാണ് ഈ നീക്കമെന്നും വിമര്‍ശിച്ചു. അതേസമയം, കേന്ദ്രീയ വിദ്യാലയങ്ങളില്‍ അധ്യയനം ആരംഭിച്ച് നാല് മാസം പിന്നിട്ടിട്ടും വിദ്യാര്‍ഥികള്‍ക്ക് പുസ്തകം ലഭ്യമാക്കാത്തതില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണം എന്ന് ശിവന്‍കുട്ടി ആവശ്യപ്പെട്ടു. ഏപ്രിലിലാണ് കേന്ദ്രീയ വിദ്യാലയങ്ങളില്‍ അധ്യയനം ആരംഭിച്ചത്….

ജസ്റ്റിസ് യശ്വന്ത് വർമ്മക്കെതിരെ ഇംപീച്ച്മെന്റ് പ്രമേയം
|

ജസ്റ്റിസ് യശ്വന്ത് വർമ്മക്കെതിരെ ഇംപീച്ച്മെന്റ് പ്രമേയം

അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വർമ്മയ്‌ക്കെതിരെ വരാനിരിക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ സർക്കാർ ഇംപീച്ച്‌മെന്റ് പ്രമേയം കൊണ്ടുവരുമെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു ഞായറാഴ്ച സ്ഥിരീകരിച്ചു. നൂറിലധികം പാർലമെന്റ് അംഗങ്ങൾ ഇതിനകം പ്രമേയത്തിൽ ഒപ്പുവച്ചിട്ടുണ്ടെന്ന് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ റിജിജു പറഞ്ഞു. “ജസ്റ്റിസ് യശ്വന്ത് വർമ്മയ്‌ക്കെതിരെ ഈ സമ്മേളനത്തിൽ സർക്കാർ ഇംപീച്ച്‌മെന്റ് പ്രമേയം കൊണ്ടുവരും. ഇംപീച്ച്‌മെന്റിനുള്ള പ്രമേയത്തിൽ എംപിമാർ ഒപ്പുവച്ചു,” റിജിജു പറഞ്ഞു. സമയപരിധിയെക്കുറിച്ച് ചോദിച്ചപ്പോൾ, “സമയക്രമം ഇപ്പോൾ പറയാൻ കഴിയില്ല, ഞങ്ങൾ തീരുമാനിച്ച് പിന്നീട് അറിയിക്കാം” എന്ന് അദ്ദേഹം…

വ്യാപകമായ മഴ തുടരും, കാലാവസ്ഥാ മുന്നറിയിപ്പുകൾ……
|

വ്യാപകമായ മഴ തുടരും, കാലാവസ്ഥാ മുന്നറിയിപ്പുകൾ……

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും. ഇന്ന് 14 ജില്ലകളിലും മുന്നറിയിപ്പുണ്ട്. 9 ജില്ലകളിൽ ഓറഞ്ച് അലർട്ടും 5 ജില്ലകളിൽ യെല്ലോ അലർട്ടുമാണിന്ന്. ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ യെല്ലോ അലർട്ടാണ്. ഓറഞ്ച് അലർട്ട് 20/07/2025: ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്24/07/2025: കണ്ണൂർ, കാസർഗോഡ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ്…

അരുണാചൽ അതിർത്തിയിൽ ചൈനയുടെ വമ്പൻ അണക്കെട്ട്
|

അരുണാചൽ അതിർത്തിയിൽ ചൈനയുടെ വമ്പൻ അണക്കെട്ട്

ന്യൂഡൽഹി: അരുണാചൽ പ്രദേശിലെ ഇന്ത്യൻ അതിർത്തിയോട് ചേർന്ന് ടിബറ്റിലെ ബ്രഹ്മപുത്ര നദിക്ക് കുറുകെയുള്ള അണക്കെട്ടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ച് ചൈന. 167.8 ബില്യൺ ഡോളറിന്റെ ചിലവ് വരുന്ന അണക്കെട്ടിന്റെ നിർമ്മാണമാണ് ചൈന ഔദ്യോഗികമായി ഇന്നലെ മുതൽ ആരംഭിച്ചത്. ബ്രഹ്മപുത്ര നദിയുടെ താഴ്‌വരയായ യാർലുങ് സാങ്‌ബോയിൽ, ന്യിങ്‌ചി സിറ്റിയിലാണ് തറക്കല്ലിടൽ ചടങ്ങ് നടന്നത്. ചൈനീസ് പ്രധാനമന്ത്രി ലി ക്വിയാങ് അണക്കെട്ടിന്റെ നിർമ്മാണം ആരംഭിച്ചതായി ചടങ്ങിൽ പ്രഖ്യാപിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. ടിബറ്റിൽ യാർലുങ് സാങ്‌പോ എന്നും ഇന്ത്യയിൽ ബ്രഹ്മപുത്ര എന്നും…

സ്ത്രീധന പീഡനം , ഗാർഹിക പീഡനം: യുവതി ഫ്ലാറ്റിനുളളിൽ മരിച്ച നിലയിൽ
|

സ്ത്രീധന പീഡനം , ഗാർഹിക പീഡനം: യുവതി ഫ്ലാറ്റിനുളളിൽ മരിച്ച നിലയിൽ

ഷാര്‍ജയിലെ ഫ്‌ലാറ്റിനുള്ളില്‍ കൊല്ലം സ്വദേശിനി അതുല്യ(30)യെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് സതീഷിനെതിരെ കൊലപാതകക്കുറ്റം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തു. അതുല്യയുടെ കുടുംബത്തിന്റെ പരാതിയിലാണ് കൊല്ലം ചവറ തെക്കുംഭാഗം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. അതേസമയം അതുല്യ നേരിട്ടത് കൊടും ക്രൂരതയെന്ന് വിവരം. അതുല്യ സുഹൃത്തിനയച്ച ശബ്ദ സന്ദേശം പുറത്തുവന്നു. അയാൾ തന്നെ ചവിട്ടി കൂട്ടി, ജീവിക്കാൻ പറ്റുന്നില്ലെന്നും ശബ്ദ സന്ദേശം. ഇത്രയൊക്കെ കാണിച്ചിട്ടും അയാൾക്കൊപ്പം നിൽക്കേണ്ട അവസ്ഥയാണ്. ധൈര്യമില്ലാത്തത് കൊണ്ടാണ് ആത്മഹത്യ ചെയ്യാത്തതെന്നും…

ബഹുഭർതൃത്വം; ഗോത്രാചാരവിവാഹം ഹിമാചലിൽ
|

ബഹുഭർതൃത്വം; ഗോത്രാചാരവിവാഹം ഹിമാചലിൽ

ഷിംല: ഹിമാചല്‍ പ്രദേശിലെ സഹോദരന്മാര്‍ വിവാഹം ചെയ്തത് ഒരു യുവതിയെ. സിര്‍മോര്‍ ജില്ലയിലെ ഷില്ലായ് ഗ്രാമത്തിലാണ് വിചിത്രമായ സംഭവം. ഹിമാലയന്‍ മലയോര മേഖലയില്‍ താമസിക്കുന്ന ഹാട്ടി ഗോത്ര സമൂഹത്തിലാണ് ഈ വിവാഹം. വീഡിയോ പുറത്തുവന്നതോടെ നിമിഷ നേരം കൊണ്ട് വൈറലായി. പാരമ്പര്യമായി ബഹുഭര്‍തൃത്വം ആചരിച്ചുവന്നിരുന്നവരാണ് ഹാട്ടി ഗോത്രം. പ്രദീപ്, കപില്‍ നേഗി എന്നിവരാണ് സുനിത ചൗഹാന്‍ എന്ന യുവതിയെ വിവാഹം ചെയ്തത്. യാതൊരു സമ്മര്‍ദ്ദവുമില്ലാതെയാണ് ഈ തീരുമാനത്തിലെത്തിയത് എന്ന് മൂന്നുപേരും പറഞ്ഞു. നാടന്‍ പാട്ടുകളും നൃത്തങ്ങളുമായി മൂന്ന്…

മുഖ്യമന്ത്രി – ഗവർണർ കൂടിക്കാഴ്ച്ച ഇന്ന്
|

മുഖ്യമന്ത്രി – ഗവർണർ കൂടിക്കാഴ്ച്ച ഇന്ന്

മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ രാജേന്ദ്ര അർലേക്കറും തമ്മിലുള്ള നിർണായക കൂടിക്കാഴ്ച ഇന്ന്. രാജ് ഭവനിൽ വൈകുന്നേരം മൂന്നരയ്ക്കാണ് കൂടിക്കാഴ്ച. സർവകലാശാല പ്രതിസന്ധി ചർച്ചയിൽ പ്രധാന വിഷയമാകും. സർവകലാശാല ഭേദഗതി ബിൽ, സ്വകാര്യ സർവകലാശാല ബിൽ എന്നിവയിൽ ഗവർണർ ഇതുവരെ ഒപ്പിട്ടിട്ടില്ല. ഇതും ചർച്ചയ്ക്ക് വരുമെന്നാണ് സൂചന. സർക്കാർ അനുനയത്തിൻ്റ പാതയിലേക്ക് എത്തിയ പശ്ചാത്തലത്തിൽ ഗവർണർ സർക്കാരുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ മഞ്ഞുരുകാൻ സാധ്യത ഉണ്ടെന്നാണ് വിലയിരുത്തൽ. കെ ടി യു, ഡിജിറ്റൽ സർവകലാശാല വിസിമാരുടെ നിയമനം…

ലുലു ഗ്രൂപ്പിന് ഭൂമി കൈമാറുന്നതിനെതിരെ ആന്ധ്രയിലെ CPM സമരത്തിൽ
|

ലുലു ഗ്രൂപ്പിന് ഭൂമി കൈമാറുന്നതിനെതിരെ ആന്ധ്രയിലെ CPM സമരത്തിൽ

ടിഡിപി സർക്കാർ ആന്ധ്രാപ്രദേശില്‍ വീണ്ടും അധികാരത്തില്‍ എത്തിയതിന് പിന്നാലെ ലുലു ഗ്രൂപ്പ് സംസ്ഥാനത്ത് വലിയ പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ജഗന്‍ മോഹന്‍ റെഡ്ഡിയുടെ ഭരണകാലത്ത് വിശാഖപട്ടണത്തെ പദ്ധതി ഉപേക്ഷിച്ച് പോയ ലുലു ഗ്രൂപ്പിനെ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു തന്നെ സംസ്ഥാനത്തേക്ക് വീണ്ടും ക്ഷണിച്ചുകൊണ്ടുവരികയായിരുന്നു. രണ്ടാം വരവില്‍ വിശാഖപട്ടണത്തിന് പുറമെ അമരവാതിയും വിജയവാഡയിലും തിരുപ്പതിയിലുമായി നിരവധി പദ്ധതികളാണ് ലുലു ഗ്രൂപ്പ് ആന്ധ്രാപ്രദേശില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ വിശാഖപട്ടണത്തെ ഭൂമി സംബന്ധിച്ച തർക്കങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുകയാണ്. ഇതിന് പുറമേയാണ് വിജയവാഡയില്‍ ഗ്രൂപ്പിനായി നല്‍കാന്‍…

‘അമ്മ’ ട്രേഡ് യൂണിയനല്ല; ചാരിറ്റി സംഘടന: ജോയ് മാത്യു
|

‘അമ്മ’ ട്രേഡ് യൂണിയനല്ല; ചാരിറ്റി സംഘടന: ജോയ് മാത്യു

മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കുമെന്ന് വ്യക്തമാക്കി സംവിധായകനും നടനുമായ ജോയ് മാത്യു. ഓഗസ്‌റ്റിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സന്നദ്ധത പ്രകടിപ്പിച്ച താരം മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങിയവർ സംഘടനയുടെ നെടുംതൂണായി എല്ലാക്കാലവും ഒപ്പമുണ്ടാവുമെന്നും പറഞ്ഞു. മനോരമ ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ക്രിമിനൽ കേസുകളിൽ പ്രതികളായി എന്നത് കൊണ്ട് ആരോടും മത്സരിക്കരുതെന്ന് പറയാൻ കഴിയില്ലെന്നും സംഘടനയിൽ അങ്ങനെയൊരു നിയമം ഇല്ലെന്നും ജോയ് മാത്യു ചൂണ്ടിക്കാട്ടി. ‘മത്സരിക്കാനാണ് ആലോചിക്കുന്നത്. അങ്ങനെ ആരും മാറി…

മാധ്യമങ്ങളുടെ അരങ്ങ് വാഴ്ച്ച ; പൊട്ടിത്തെറിച്ച് ഹണി ഭാസ്കർ
|

മാധ്യമങ്ങളുടെ അരങ്ങ് വാഴ്ച്ച ; പൊട്ടിത്തെറിച്ച് ഹണി ഭാസ്കർ

തേവലക്കര ബോയ്‌സ് ഹൈസ്‌കൂളില്‍ ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുനെ അവസാന നോക്ക് കാണാൻ ഇന്ന് രാവിലെയോടെയാണ് വിദേശത്ത് നിന്ന് അമ്മ എത്തിയത്. അതീവ ദുഃഖകരമായ രംഗങ്ങള്‍ക്കാണ് നെടുമ്പാശേരി വിമാനത്താവളം സാക്ഷ്യം വഹിച്ചത്. അടുത്ത ബന്ധുക്കളും അന്‍വര്‍ സാദത്ത് എംഎല്‍എയുമാണ് ഇവരെ സ്വീകരിക്കാൻ വിമാനത്താവളത്തിലെത്തിയത്. മാധ്യമങ്ങളുടെ നീണ്ട നിരയും അവിടെ ഉണ്ടായിരുന്നു. ഇപ്പോഴിതാ മാധ്യമങ്ങൾ ഈ സമയത്ത് മര്യാദ കാണിച്ചില്ലെന്ന് വിമർശിക്കുകയാണ് എഴുത്തുകാരി ഹണി ഭാസ്കർ. പുറത്തേക്കു ഇറങ്ങുമ്പോ തന്നെ രണ്ട് സ്ത്രീകളുടെ തോളിലേക്ക് അവർ…