സി. സദാനന്ദൻ മാസ്റ്റർ ഉൾപ്പെടെ നാലു പേർ രാജ്യസഭയിലേക്ക്
|

സി. സദാനന്ദൻ മാസ്റ്റർ ഉൾപ്പെടെ നാലു പേർ രാജ്യസഭയിലേക്ക്

കണ്ണൂരിലെ അധ്യാപകനും സാമൂഹിക പ്രവർത്തകനുമായ സി. സദാനന്ദൻ മാസ്റ്റർ, പ്രശസ്ത അഭിഭാഷകൻ ഉജ്ജ്വൽ നികം, പരിചയസമ്പന്നനായ നയതന്ത്രജ്ഞൻ ഹർഷ് വർധൻ ശൃംഗ്ല, ചരിത്രകാരി ഡോ. മീനാക്ഷി ജെയിൻ എന്നിവരെ രാഷ്ട്രപതി ദ്രൗപതി മുർമു രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്തു. 2025 ജൂലൈ 12 ശനിയാഴ്ച പുറത്തിറക്കിയ ഔദ്യോഗിക ഗസറ്റ് വിജ്ഞാപനത്തിൽ, മുമ്പ് നാമനിർദ്ദേശം ചെയ്യപ്പെട്ട അംഗങ്ങളുടെ വിരമിക്കൽ മൂലമുണ്ടായ ഒഴിവുകൾ നികത്തുന്നതിനാണ് നാമനിർദ്ദേശങ്ങൾ നടത്തിയതെന്ന് പറയുന്നു. സാഹിത്യം, ശാസ്ത്രം, കല, സാമൂഹിക സേവനം എന്നിവയിൽ പ്രത്യേക അറിവോ പ്രായോഗിക…

കനത്ത മഴയ്ക്കും കാറ്റിനും സാധ്യത
|

കനത്ത മഴയ്ക്കും കാറ്റിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം വീണ്ടും കനക്കാൻ സാധ്യത. തൃശ്ശൂർ മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കേരളാ തീരത്ത് ഇന്ന് 60 കി.മീ വരെ വേഗത്തിൽ കാറ്റ് വീശിയേക്കുമെന്നും മുന്നറിയിപ്പുണ്ട്. മത്സ്യബന്ധനത്തിന് ഇന്ന് കേരള തീരത്ത് വിലക്കാണ്. ബുധനാഴ്ച തീവ്ര മഴ സാധ്യത മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. കേരള, ലക്ഷദ്വീപ് തീരത്ത് പടിഞ്ഞാറൻ കാറ്റ് ശക്തമാകുന്നതോടെയാണ് മഴ വീണ്ടും സജീവമാകുന്നത്.

മെക്സിക്കോ, EU രാജ്യങ്ങൾക്ക് 30% താരിഫ്: ട്രoപ്
|

മെക്സിക്കോ, EU രാജ്യങ്ങൾക്ക് 30% താരിഫ്: ട്രoപ്

മെക്സിക്കോ, യൂറോപ്യൻ യൂണിയൻ എന്നിവിടങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് 30% തീരുവ   പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ആഴ്ചകളോളം നീണ്ടുനിന്ന വ്യാപാര ചർച്ചകൾ പ്രധാന സഖ്യകക്ഷികളുമായി സമഗ്രമായ ഒരു കരാർ ഉണ്ടാക്കുന്നതിൽ പരാജയപ്പെട്ടതിനെത്തുടർന്നാണിത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലൂടെയാണ് ട്രംപ് പ്രഖ്യാപനം നടത്തിയത്. ഓഗസ്റ്റ് 1 മുതൽ ഇത് പ്രാബല്യത്തിൽ വരും. ഈ നീക്കം വ്യാപാര പിരിമുറുക്കങ്ങളിൽ ഗണ്യമായ വർദ്ധനവിനെ അടയാളപ്പെടുത്തുന്നു, പ്രത്യേകിച്ചും യൂറോപ്യൻ യൂണിയൻ അമേരിക്കയുമായി സമഗ്രമായ ഒരു വ്യാപാര കരാർ പിന്തുടരുന്ന സാഹചര്യത്തിൽ. 27 അംഗ…

ലൈവ് പ്രസവം; ദിയാ കൃഷ്ണ മനസ്സ് തുറക്കുന്നു
|

ലൈവ് പ്രസവം; ദിയാ കൃഷ്ണ മനസ്സ് തുറക്കുന്നു

കേരളത്തില്‍ ഒരു വ്‌ളോഗര്‍ക്ക് കിട്ടാവുന്ന ഏറ്റവും വലിയ സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറായ ദിയ കൃഷ്ണയ്ക്ക് ഇപ്പോള്‍ ലഭിക്കുന്നത്. പ്രസവം മുതലുള്ള ദിയ കൃഷ്ണയുടെ വീഡിയോകള്‍ക്ക് ദശലക്ഷക്കണക്കിന് വ്യൂസ് ആണ് ലഭിക്കുന്നത്. ചെറിയൊരു പക്ഷം നെഗറ്റീവ് കമന്റുകള്‍ ഇടുമ്പോഴും ഭൂരിപക്ഷം പേരും കൃഷ്ണയുടെ പ്രസവം ചിത്രീകരിക്കുന്ന വീഡിയോയെ പോസിറ്റീവ് ആയാണ് സമീപിക്കുന്നത്. ദിയയുടെ വീഡിയോ പ്രസവത്തെക്കുറിച്ച് പല രീതിയിലുള്ള പുതിയ അറിവുകള്‍ നല്‍കിയെന്നാണ് സ്ത്രീകളും പുരുഷന്മാരും ഒരു പോലെ അഭിപ്രായപ്പെടുന്നത്. പ്രസവ സമയത്ത് സ്ത്രീകള്‍ കടന്നുപോകുന്ന കടുത്ത…

വീണ്ടും നിപമരണം: ജാഗ്രതാ നിർദ്ദേശം
|

വീണ്ടും നിപമരണം: ജാഗ്രതാ നിർദ്ദേശം

സംസ്ഥാനത്ത് വീണ്ടും നിപ മരണമുണ്ടായതാണ് ഇന്നത്തെ പ്രധാന വാര്‍ത്ത. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ച അമ്പതുകാരനാണ് നിപ്പ സ്ഥിരീകരിച്ചത്. പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശിയാണ് ശനിയാഴ്ച വൈകീട്ട് മരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളജില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ നിപ സ്ഥിരീകരിച്ചു. മണ്ണാര്‍ക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍നിന്ന് റഫര്‍ ചെയ്ത രോഗി കടുത്ത ശ്വാസതടസത്തോടെ വെള്ളിയാഴ്ച വൈകുന്നേരമാണ് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിയത്. നിപ ലക്ഷണങ്ങളുമായി സാമ്യം തോന്നിയതിനാല്‍ പ്രത്യേകം സജ്ജീകരിച്ച ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റില്‍ ഐസൊലേറ്റ് ചെയ്താണ് ചികിത്സിച്ചത്. രോഗിയുമായി അടുത്ത…

നിമിഷ പ്രിയക്ക് വധശിക്ഷ; വക്കാലത്തുമായി കേന്ദ്രം
|

നിമിഷ പ്രിയക്ക് വധശിക്ഷ; വക്കാലത്തുമായി കേന്ദ്രം

യെമനില്‍ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കുന്നതിനായി അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജിയില്‍ സുപ്രിംകോടതിയില്‍ വക്കാലത്ത് സമര്‍പ്പിച്ച് കേന്ദ്രം. കേസിന്റെ അടിയന്തര പ്രാധാന്യം കണക്കിലെടുത്താണ് സര്‍ക്കാര്‍ അഭിഭാഷകന്‍ വക്കാലത്ത് നൽകിയത്. അഡ്വ. രാജ് ബഹദൂര്‍ യാദവാണ് വക്കാലത്ത് സമര്‍പ്പിച്ചിരിക്കുന്നത്. ഹര്‍ജി തിങ്കളാഴ്ച സുപ്രിംകോടതി പരിഗണിക്കും. നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. യെമനില്‍ വ്യവസായം നടത്തുന്ന മലയാളി വിഷയത്തില്‍ ഇടപെടാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇതടക്കമുള്ള എല്ലാ മാര്‍ഗങ്ങളും പരിഗണിക്കുന്നുണ്ടെന്ന് നിമിഷപ്രിയ…

പാദശൗചം; ബാലാവകാശ കമ്മീഷനും വിദ്യാഭ്യാസ മന്ത്രിയും ഇടപെട്ടു
|

പാദശൗചം; ബാലാവകാശ കമ്മീഷനും വിദ്യാഭ്യാസ മന്ത്രിയും ഇടപെട്ടു

തിരുവനന്തപുരം: പാദപൂജ എന്ന പേരില്‍ വിദ്യാര്‍ഥികളെ കൊണ്ട് അധ്യാപകരുടെ കാല്‍ കഴുകിച്ച സംഭവത്തില്‍ ഇടപെട്ട് വിദ്യാഭ്യാസ മന്ത്രിയും ബാലാവകാശ കമ്മീഷനും. കാസര്‍ക്കോട്ടെയും കണ്ണൂരിലെയും ആലപ്പുഴയിലെയും സ്‌കൂളുകളിലാണ് വിവാദ സംഭവം. പൊതുവിദ്യാഭ്യാസ ഡയക്ടറോട് സംഭവം പരിശോധിക്കാന്‍ മന്ത്രി വി ശിവന്‍കുട്ടി നിര്‍ദേശം നല്‍കി. കേസെടുത്തെന്നും ബേക്കല്‍ ഡിവൈഎസ്പിയോട് അന്വേഷിക്കാന്‍ നിര്‍ദേശിച്ചെന്നും ബാലാവകാശ കമ്മീഷന്‍ അംഗം ബി മോഹന്‍ കുമാര്‍ പറഞ്ഞു. സംഭവം വാര്‍ത്തയായതോടെ കൂടുതല്‍ സ്‌കൂളുകളില്‍ സമാനമായ സംഭവം നടന്നിട്ടുണ്ടെന്ന വിവരം പുറത്തുവന്നു. ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള സ്‌കൂളുകളിലാണ് കാല്‍…

പിണറായിയെ രൂക്ഷമായി വിമർശിച്ച് അമിത് ഷാ
|

പിണറായിയെ രൂക്ഷമായി വിമർശിച്ച് അമിത് ഷാ

ബിജെപിക്ക് ഒരു മുഖ്യമന്ത്രിയെക്കാൾ പ്രധാനം അവരുടെ സംസ്ഥാന ഓഫീസ് ‘വികസിത കേരള’ത്തിന്റെ കേന്ദ്രമായി മാറുന്നുവെന്ന് ഉറപ്പാക്കുക എന്നതാണ്- ഷാ പറഞ്ഞു. തിരുവനന്തപുരത്ത് ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസായ മാരാർജി ഭവൻ ഉദ്ഘാടനം ചെയ്യാൻ കേരളത്തിലെത്തിയതായിരുന്നു മുതിർന്ന ബിജെപി നേതാവ്. കേരളത്തിൽ നിന്ന് ഒരു എംപി മാത്രമുള്ള ബിജെപിക്ക് നിലവിൽ നിയമസഭയിൽ സാന്നിധ്യമില്ല. തുടർച്ചയായ യുഡിഎഫ്, എൽഡിഎഫ് സർക്കാരുകൾ അഴിമതിയിൽ മാത്രം ഏർപ്പെട്ടിരുന്നുവെന്നും പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) പോലുള്ള “ദേശവിരുദ്ധ ശക്തികൾക്ക്” കേരളം സുരക്ഷിത താവളമാക്കി…

യു.എസ് വിസ: നിരന്തര നിരീക്ഷണം
|

യു.എസ് വിസ: നിരന്തര നിരീക്ഷണം

ന്യൂഡൽഹി: വിസഅനുവദിച്ചതിനുശേഷവും പരിശോധന തുടരുമെന്നും നിയമങ്ങൾ ലംഘിച്ചാൽ അസാധുവാക്കൽ നടത്തുമെന്നും വിസ ഉടമകൾക്ക് മുന്നറിയിപ്പ് നൽകി ഇന്ത്യയിലെ യുഎസ് എംബസി. യുഎസ് നിയമങ്ങളും ഇമിഗ്രേഷൻ നിയമങ്ങളും പാലിക്കുന്നതിൽ പരാജയപ്പെടുന്ന വ്യക്തികളുടെ വിസ റദ്ദാക്കപ്പെടുമെന്നും അവർ നാടുകടത്തൽ നേരിടേണ്ടിവരുമെന്നും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ പങ്കുവച്ച പോസ്‌റ്റിൽ എംബസി എടുത്തുപറഞ്ഞു വിസ നൽകിയതിനു ശേഷവും യുഎസ് വിസ പരിശോധന അവസാനിക്കുന്നില്ല. വിസ ഉടമകൾ എല്ലാ യുഎസ് നിയമങ്ങളും ഇമിഗ്രേഷൻ നിയമങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഞങ്ങൾ അവരെ നിരന്തരം നിരീക്ഷിക്കുന്നു…

ഡൽഹിയിൽ നാലുനില കെട്ടിടം തകർന്നു വീണു, നാല് മരണം
|

ഡൽഹിയിൽ നാലുനില കെട്ടിടം തകർന്നു വീണു, നാല് മരണം

വടക്കുകിഴക്കൻ ഡൽഹിയിലെ വെൽക്കം ഏരിയയിൽ സ്ഥിതി ചെയ്യുന്ന സീലംപൂരിൽ നാല് നില കെട്ടിടം തകർന്നുവീണ് അപകടം. ജനത മസ്ദൂർ കോളനിയിൽ വെള്ളിയാഴ്ച രാവിലെ 7:00 മണിയോടെ സംഭവം. അപകടത്തിൽ രണ്ട് പേർ മരിക്കുകയും പത്ത് പേരെ രക്ഷപ്പെടുത്തുകയും ചെയ്തു. കെട്ടിടം പെട്ടെന്ന് തകർന്നുവീണതിനാൽ, നിരവധി പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി. പോലീസിന്റെ ഔദ്യോഗിക പ്രസ്താവന പ്രകാരം ഇതുവരെ പത്ത് പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഏഴ് പേരെ ജെപിസി ആശുപത്രിയിലേക്കും ഒരാളെ ചികിത്സയ്ക്കായി ജിടിബി ആശുപത്രിയിലേക്കും മാറ്റി. ചിലർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുണ്ടെന്ന്…