അഞ്ച് ജില്ലകളിൽ നാളെ വിദ്യാലയങ്ങൾക്ക് അവധി; മഴ മുന്നറിയിപ്പിൽ മാറ്റം
|

അഞ്ച് ജില്ലകളിൽ നാളെ വിദ്യാലയങ്ങൾക്ക് അവധി; മഴ മുന്നറിയിപ്പിൽ മാറ്റം

കാസര്‍കോഡ്: കനത്ത മഴയുടെ പശ്ചാത്തലത്തില്‍ നാളെ (ജൂലൈ 17) വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. കാസര്‍കോഡ് , കണ്ണൂർ, കോഴിക്കോട് , വയനാട്,ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് ജില്ലാ കലക്ടര്‍മാർ അവധി പ്രഖ്യാപിച്ചത്. കനത്ത മഴ തുടരുന്നതിനാല്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളം കയറിയ നിലയിലാണ്. പ്രധാന നദികള്‍ കരകവിഞ്ഞൊഴുകുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സുരക്ഷ മുന്‍നിര്‍ത്തി അവധി പ്രഖ്യാപിച്ചത്. സ്‌കൂളുകള്‍, കോളജുകള്‍, പ്രൊഫഷണല്‍ കോളജുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, ട്യൂഷന്‍ സെന്ററുകള്‍, മദ്രസകള്‍, അങ്കണവാടികള്‍, സ്‌പെഷ്യല്‍ ക്ലാസുകള്‍ എന്നിവയ്ക്ക് അവധി…

വിസ: അവകാശമല്ല; ആനുകൂല്യമാണെന്ന് അമേരിക്ക
|

വിസ: അവകാശമല്ല; ആനുകൂല്യമാണെന്ന് അമേരിക്ക

യുഎസ് വിസ ഉറപ്പുള്ള അവകാശമല്ല, മറിച്ച് ഒരു പ്രത്യേകാവകാശമാണെന്ന് – ഉടമ അമേരിക്കൻ നിയമങ്ങൾ ലംഘിച്ചാൽ റദ്ദാക്കാവുന്ന ഒന്നാണെന്നും വിസ ഉടമകൾക്ക് മുന്നറിയിപ്പ് നൽകി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഒരു ഉറച്ച പ്രസ്താവന പുറപ്പെടുവിച്ചു. അമേരിക്കയിലായിരിക്കുമ്പോൾ ആക്രമണം, ഗാർഹിക പീഡനം അല്ലെങ്കിൽ മറ്റ് ഗുരുതരമായ കുറ്റകൃത്യങ്ങൾ പോലുള്ള കുറ്റകൃത്യങ്ങൾക്ക് അറസ്റ്റ് ചെയ്യപ്പെടുന്ന വ്യക്തികളുടെ വിസ ഉടനടി റദ്ദാക്കൽ നേരിടേണ്ടിവരുമെന്നും ഭാവിയിൽ യുഎസ് വിസകൾക്ക് അവർ യോഗ്യരല്ലെന്നും വകുപ്പ് പ്രസ്താവനയിൽ മുന്നറിയിപ്പ് നൽകി. “അമേരിക്കയിൽ ആയിരിക്കുമ്പോൾ ആക്രമണം, ഗാർഹിക…

സിനിമാ കോൺക്ലേവ് ആഗസ്റ്റിൽ തിരുവനന്തപുരത്ത്
|

സിനിമാ കോൺക്ലേവ് ആഗസ്റ്റിൽ തിരുവനന്തപുരത്ത്

സംസ്ഥാനത്തിന് സമഗ്രമായ ഒരു സിനിമാ നയത്തിലേക്കുള്ള ഒരു പ്രധാന ചുവടുവയ്പ്പായി കേരള ഫിലിം പോളിസി കോൺക്ലേവ് ഓഗസ്റ്റ് 2-3 തീയതികളിൽ തിരുവനന്തപുരത്ത് നടക്കും. ഹേമ കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചതിനെത്തുടർന്ന് മലയാള ചലച്ചിത്ര വ്യവസായത്തിൽ ഘടനാപരമായ പരിഷ്കാരങ്ങൾ വേണമെന്ന് നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന വനിതാ സിനിമാ കളക്ടീവിന്റെ (ഡബ്ല്യുസിസി) ദീർഘകാല ആവശ്യങ്ങൾക്കുള്ള പ്രതികരണമായാണ് ഈ പരിപാടി. ഇന്ത്യയിലുടനീളവും വിദേശത്തുമുള്ള പ്രമുഖ വ്യക്തികൾക്ക് ആതിഥേയത്വം വഹിക്കുന്ന കോൺക്ലേവ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഇതിനകം സിനിമാ നയങ്ങൾ നിലവിലുള്ള 17…

|

മരുമകൻ ഭാര്യാമാതാവിനെ കൊലപ്പെടുത്തി

പത്തനംതിട്ട വെച്ചൂച്ചിറയില്‍ ഭാര്യാമാതാവിനെ യുവാവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി. അഴുതാ കോളനിയിലെ താമസക്കാരി ഉഷാമണിയാണ് കൊല്ലപ്പെട്ടത്. മണ്‍വെട്ടി ഉപയോഗിച്ചാണ് കൊലപാതകം നടത്തിയത് എന്നാണ് പ്രാഥമിക വിവരം. സംഭവവുമായി ബന്ധപ്പെട്ട് ഉഷയുടെ മരുമകന്‍ സുനിലിനെ വെച്ചൂച്ചിറ പോലീസ് കസ്റ്റഡിയിലെടുത്തു. കുടുംബപ്രശ്‌നമാണ് തര്‍ക്കത്തിലേക്കും കൊലപാതകത്തിലേക്കും നയിച്ചത് എന്നാണ് പ്രാഥമികവിവരം. ബുധനാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോട് അടുപ്പിച്ചായിരുന്നു സംഭവം. എരുമേലി എലിവാലിക്കര സ്വദേശിയാണ് സുനില്‍. സുനിലും ഭാര്യയും തമ്മിലുള്ള പ്രശ്‌നങ്ങളാണ് ഭാര്യാമാതാവിന്റെ കൊലപാതകത്തിലേക്ക് നയിച്ചത് എന്ന് പോലീസ് പറയുന്നു. കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് സുനിലും ഭാര്യയും…

വായിൽ വരുന്നത് കോതയ്ക്ക് പാട്ട്…. പി.സി ജോർജിനെതിരെ വീണ്ടും കേസ്
|

വായിൽ വരുന്നത് കോതയ്ക്ക് പാട്ട്…. പി.സി ജോർജിനെതിരെ വീണ്ടും കേസ്

കൊച്ചി: തൊടുപുഴയില്‍ വിദ്വേഷ പ്രസംഗം നടത്തിയ സംഭവത്തില്‍ ബിജെപി നേതാവ് പിസി ജോര്‍ജിനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. പോലീസിന്റെ പ്രതികരണം കൂടി കേട്ട ശേഷമാണ് തൊടുപുഴ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നിര്‍ദേശം നല്‍കിയത്. ഇതോടെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുക്കുന്ന നടപടികളിലേക്ക് പോലീസ് കടക്കും. അടിയന്തരാവസ്ഥയുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച പരിപാടിയിലാണ് പിസി ജോര്‍ജ് തൊടുപുഴയില്‍ വിവാദ പ്രസംഗം നടത്തിയത്. പ്രഥമ പ്രധാനമന്ത്രി മുസ്ലിമായിരുന്നു, അദ്ദേഹത്തിന്റെ പിതാവ് മുസ്ലിമായിരുന്നു, അവര്‍ വീട്ടില്‍ നമസ്‌കരിച്ചിരുന്നു തുടങ്ങിയ കാര്യങ്ങള്‍ അടിസ്ഥാന…

കാലിക്കറ്റ് സർവ്വകലാശാല വേടന്റെ പാട്ടുകൾ ഒഴിവാക്കുന്നു
|

കാലിക്കറ്റ് സർവ്വകലാശാല വേടന്റെ പാട്ടുകൾ ഒഴിവാക്കുന്നു

യുവതലമുറയെ വലിയ തോതില്‍ സ്വാധീനിക്കുന്ന മലയാളം റാപ്പ് സംഗീതത്തിജ്ഞനാണ് വേടന്‍. ജാതി വിവേചനത്തിനെതിരെയാണ് വേടന്‍ തന്റെ പാട്ടുകളിലൂടെ പറയാന്‍ ശ്രമിക്കുന്നത്. എന്നാല്‍ അടുത്തിടെ പുലിപ്പല്ല് കൈവശം വച്ചതിന് പൊലീസ് കസ്റ്റഡിയില്‍ എടുത്തത് ഉള്‍പ്പെടെ വിവാദങ്ങളില്‍ നിറഞ്ഞിരുന്നു. ഒരു ഇടവേളയ്ക്കു ശേഷം റാപ്പര്‍ വേടന്‍ വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിക്കുകയാണ്. ഇപ്പോഴിതാ കാലിക്കറ്റ് സര്‍വകലാശാല സിലബസില്‍ നിന്ന് വേടന്റെ പാട്ടുകള്‍ ഒഴിവാക്കാന്‍ നീക്കം നടക്കുകയാണ്. വൈസ് ചാന്‍സിലര്‍ നിയോഗിച്ച വിദഗ്ധസമിതി വേടന്റെ പാട്ടുകള്‍ ഒഴിവാക്കാന്‍ ശുപാര്‍ശ നല്‍കി. ബിഎ…

സത്യജിത് റേയുടെ പൈതൃക ഭവനം പൊളിച്ചു മാറ്റുന്നു…….
|

സത്യജിത് റേയുടെ പൈതൃക ഭവനം പൊളിച്ചു മാറ്റുന്നു…….

ഇതിഹാസ ചലച്ചിത്ര സംവിധായകൻ സത്യജിത് റേയുടെ പൂർവ്വിക ഭവനം പൊളിച്ചുമാറ്റാൻ തുടങ്ങിയെന്ന് ബംഗ്ലാദേശി വാർത്താ വെബ്‌സൈറ്റായ ദി ഡെയ്‌ലി സ്റ്റാർ റിപ്പോർട്ട് ചെയ്യുന്നു. ഈ നീക്കത്തിന് ഇന്ത്യയിൽ നിന്ന് ശക്തമായ പ്രതികരണങ്ങൾ ഉണ്ടായിട്ടുണ്ട്, വിദേശകാര്യ മന്ത്രാലയം (MEA) ഖേദം പ്രകടിപ്പിക്കുകയും തീരുമാനം പുനഃപരിശോധിക്കാൻ ബംഗ്ലാദേശ് സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു. “ബംഗ്ലാദേശിലെ മൈമെൻസിംഗിലുള്ള പ്രശസ്ത ചലച്ചിത്രകാരനും സാഹിത്യകാരനുമായ സത്യജിത് റേയുടെ മുത്തച്ഛനും പ്രശസ്ത സാഹിത്യകാരനുമായ ഉപേന്ദ്ര കിഷോർ റേ ചൗധരിയുടെ പൂർവ്വിക സ്വത്ത് പൊളിച്ചുമാറ്റുന്നതിൽ ഞങ്ങൾ അഗാധമായ ഖേദം…

അയ്യപ്പ സന്നിധാനത്തും അഭ്യാസവുമായി ADGP
|

അയ്യപ്പ സന്നിധാനത്തും അഭ്യാസവുമായി ADGP

ശബരിമലയിലെ ട്രാക്ടർ യാത്രയിൽ എഡിജിപി എം ആർ അജിത്കുമാറിനെതിരെ ഹൈക്കോടതിയുടെ രൂക്ഷവിമർശനം. ആരോഗ്യ പ്രശ്നം ഉണ്ടെങ്കിൽ ആംബുലൻസ് ഉപയോഗിക്കണമെന്ന് ഹൈക്കോടതി പറഞ്ഞു. സ്വാമി അയ്യപ്പൻ റോഡിലൂടെയുള്ള ട്രാക്ടർ യാത്ര നേരത്തെ ഹൈക്കോടതി നിരോധിച്ചതാണ്. നിയമവിരുദ്ധ യാത്രകൾ ഉണ്ടായിട്ടുണ്ടോയെന്ന കാര്യത്തിൽ പത്തനംതിട്ട എസ്.പി.യും ദേവസ്വം ബോർഡും വിശദീകരണം നൽകണമെന്നും ഹൈക്കോടതി നിർദേശിച്ചു. ട്രാക്ടർ യാത്രയെക്കുറിച്ച് എ.ഡി.ജി.പി.യോട് ഡിജിപി വിശദീകരണം തേടിയതായി സർക്കാർ വക്കീൽ കോടതിയെ അറിയിച്ചു. സ്വാമി അയ്യപ്പൻ റോഡ് വഴി നിയമവിരുദ്ധമായി യാത്ര നടത്താൻ പാടില്ലെന്നും ഹൈക്കോടതി…

വരുന്നു….. രോഹിത് വെമുല ബിൽ കർണാടകത്തിൽ
|

വരുന്നു….. രോഹിത് വെമുല ബിൽ കർണാടകത്തിൽ

വർഷകാല സമ്മേളനത്തിൽ ‘രോഹിത് വെമുല’ ബിൽ അവതരിപ്പിക്കാനൊരുങ്ങി കർണാടക സർക്കാർ. ഉന്നത വിദ്യാഭ്യാസ മേഖലയിലെ ജാതി വിവേചനങ്ങൾ തടയാൻ ലക്ഷ്യമിട്ടുള്ളതാണ് ബിൽ. നിയമലംഘനം കണ്ടെത്തിയാൽ 3 വർഷം വരെ തടവും 1 ലക്ഷം രൂപ പിഴയും അടക്കമുള്ള കടുത്ത വ്യവസ്ഥകളാണ് ബില്ലിൽ വ്യവസ്ഥ ചെയ്യുന്നത്. പട്ടികജാതി (എസ് സി), പട്ടികവർഗ്ഗം (എസ് ടി), പിന്നാക്ക (ഒ ബി സി), ന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാർത്ഥികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ളതാണ് ബിൽ. ഈ വിഭാഗങ്ങളിൽപ്പെട്ട വിദ്യാർത്ഥികൾക്ക് പ്രവേശനo നിഷേധിക്കുകയോ ഇവരിൽ നിന്നും…

ധനം വേണ്ട, വധം മതിയെന്ന് തലാലിന്റെ സഹോദരൻ
|

ധനം വേണ്ട, വധം മതിയെന്ന് തലാലിന്റെ സഹോദരൻ

ദില്ലി: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍, കാന്തപുരം അബൂബക്കര്‍ മുസലിയാര്‍, എംഎ യൂസഫലി, ബോബി ചെമ്മണ്ണൂര്‍.. അങ്ങനെ നിമിഷ പ്രിയയുടെ ജീവന്‍ രക്ഷിക്കാന്‍ സഹായവുമായി മുന്നിട്ടിറങ്ങിയ എല്ലാവരുടേയും പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിക്കുന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവെച്ചപ്പോള്‍ അനുനയ ചര്‍ച്ചകള്‍ക്ക് കൂടുതല്‍ സമയം ലഭിക്കുന്നുമെന്നും ആശ്വാസകരമായ തീരുമാനം ഉണ്ടാകും എന്നുമായിരുന്നു ഏവരുടേയും പ്രതീക്ഷ. എന്നാല്‍ അത്തരം പ്രതീക്ഷകള്‍ക്ക് കടുത്ത തിരിച്ചടിയാവുകയാണ് കൊല്ലപ്പെട്ട യെമന്‍ പൗരന്‍ തലാലിന്റെ സഹോദരന്റെ നിലപാട്. നിമിഷ പ്രിയയ്ക്ക് മാപ്പ് നല്‍കാന്‍ തയ്യാറല്ലെന്ന…