സീരിയൽ നടിയും അവതാരകയുമായ ശ്രുതിക്ക് ഭർത്താവിന്റെ ക്രൂരമർദ്ദനം

സീരിയൽ നടിയും അവതാരകയുമായ ശ്രുതിക്ക് ഭർത്താവിന്റെ ക്രൂരമർദ്ദനം

ബെംഗളൂരുവിൽ കന്നഡ ടെലിവിഷൻ നടിയായ ശ്രുതിയെ, കുടുംബ, സാമ്പത്തിക തർക്കങ്ങൾ ആരോപിച്ച് വേർപിരിഞ്ഞ ഭർത്താവ് ആക്രമിച്ചു. പ്രതി കുരുമുളക് സ്പ്രേ അടിക്കുകയും, വാരിയെല്ലുകളിലും, തുടയിലും, കഴുത്തിലും കുത്തുകയും, തല ചുമരിൽ ഇടിക്കുകയും ചെയ്തു. ജൂലൈ നാലിനാണ് സംഭവം നടന്നത്. ശ്രുതി എന്നറിയപ്പെടുന്ന മഞ്ജുള സ്വകാര്യ ചാനൽ അവതാരകയും ടെലിവിഷൻ താരവുമാണ്. ഓട്ടോ ഡ്രൈവറായ ഭർത്താവ് അംബരീഷ് ആണ് താരത്തിനെ ആക്രമിച്ചത്. അമൃതധാരേ പോലുള്ള ജനപ്രിയ സീരിയലുകളിലെ വേഷങ്ങളിലൂടെ അറിയപ്പെടുന്ന ശ്രുതി, ബന്ധത്തിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായതിനെത്തുടർന്ന് അംബരീഷുമായി വേർപിരിഞ്ഞ്…

വീണ്ടും നിപമരണം: ജാഗ്രതാ നിർദ്ദേശം
|

വീണ്ടും നിപമരണം: ജാഗ്രതാ നിർദ്ദേശം

സംസ്ഥാനത്ത് വീണ്ടും നിപ മരണമുണ്ടായതാണ് ഇന്നത്തെ പ്രധാന വാര്‍ത്ത. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ച അമ്പതുകാരനാണ് നിപ്പ സ്ഥിരീകരിച്ചത്. പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശിയാണ് ശനിയാഴ്ച വൈകീട്ട് മരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളജില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ നിപ സ്ഥിരീകരിച്ചു. മണ്ണാര്‍ക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍നിന്ന് റഫര്‍ ചെയ്ത രോഗി കടുത്ത ശ്വാസതടസത്തോടെ വെള്ളിയാഴ്ച വൈകുന്നേരമാണ് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിയത്. നിപ ലക്ഷണങ്ങളുമായി സാമ്യം തോന്നിയതിനാല്‍ പ്രത്യേകം സജ്ജീകരിച്ച ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റില്‍ ഐസൊലേറ്റ് ചെയ്താണ് ചികിത്സിച്ചത്. രോഗിയുമായി അടുത്ത…

നിമിഷ പ്രിയക്ക് വധശിക്ഷ; വക്കാലത്തുമായി കേന്ദ്രം
|

നിമിഷ പ്രിയക്ക് വധശിക്ഷ; വക്കാലത്തുമായി കേന്ദ്രം

യെമനില്‍ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കുന്നതിനായി അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജിയില്‍ സുപ്രിംകോടതിയില്‍ വക്കാലത്ത് സമര്‍പ്പിച്ച് കേന്ദ്രം. കേസിന്റെ അടിയന്തര പ്രാധാന്യം കണക്കിലെടുത്താണ് സര്‍ക്കാര്‍ അഭിഭാഷകന്‍ വക്കാലത്ത് നൽകിയത്. അഡ്വ. രാജ് ബഹദൂര്‍ യാദവാണ് വക്കാലത്ത് സമര്‍പ്പിച്ചിരിക്കുന്നത്. ഹര്‍ജി തിങ്കളാഴ്ച സുപ്രിംകോടതി പരിഗണിക്കും. നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. യെമനില്‍ വ്യവസായം നടത്തുന്ന മലയാളി വിഷയത്തില്‍ ഇടപെടാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇതടക്കമുള്ള എല്ലാ മാര്‍ഗങ്ങളും പരിഗണിക്കുന്നുണ്ടെന്ന് നിമിഷപ്രിയ…

പാദശൗചം; ബാലാവകാശ കമ്മീഷനും വിദ്യാഭ്യാസ മന്ത്രിയും ഇടപെട്ടു
|

പാദശൗചം; ബാലാവകാശ കമ്മീഷനും വിദ്യാഭ്യാസ മന്ത്രിയും ഇടപെട്ടു

തിരുവനന്തപുരം: പാദപൂജ എന്ന പേരില്‍ വിദ്യാര്‍ഥികളെ കൊണ്ട് അധ്യാപകരുടെ കാല്‍ കഴുകിച്ച സംഭവത്തില്‍ ഇടപെട്ട് വിദ്യാഭ്യാസ മന്ത്രിയും ബാലാവകാശ കമ്മീഷനും. കാസര്‍ക്കോട്ടെയും കണ്ണൂരിലെയും ആലപ്പുഴയിലെയും സ്‌കൂളുകളിലാണ് വിവാദ സംഭവം. പൊതുവിദ്യാഭ്യാസ ഡയക്ടറോട് സംഭവം പരിശോധിക്കാന്‍ മന്ത്രി വി ശിവന്‍കുട്ടി നിര്‍ദേശം നല്‍കി. കേസെടുത്തെന്നും ബേക്കല്‍ ഡിവൈഎസ്പിയോട് അന്വേഷിക്കാന്‍ നിര്‍ദേശിച്ചെന്നും ബാലാവകാശ കമ്മീഷന്‍ അംഗം ബി മോഹന്‍ കുമാര്‍ പറഞ്ഞു. സംഭവം വാര്‍ത്തയായതോടെ കൂടുതല്‍ സ്‌കൂളുകളില്‍ സമാനമായ സംഭവം നടന്നിട്ടുണ്ടെന്ന വിവരം പുറത്തുവന്നു. ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള സ്‌കൂളുകളിലാണ് കാല്‍…

കാർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ രണ്ട് കുട്ടികളും മരിച്ചു

കാർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ രണ്ട് കുട്ടികളും മരിച്ചു

പാലക്കാട്‌ പൊല്‍പ്പുള്ളിയിൽ കാർ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തിൽ പൊള്ളലേറ്റ രണ്ട് കുട്ടികൾ മരിച്ചു. നാല് വയസുകാരി എമിലീനയും ആറ് വയസുകാരൻ ആൽഫ്രഡുമാണ് മരിച്ചത്. അപകടത്തിൽ പൊള്ളലേറ്റ അമ്മ എൽസി മാര്‍ട്ടിന്‍, സഹോദരി അലീന (10) യും ചികിത്സയില്‍ തുടരുകയാണ്. ഇതിൽ അമ്മ എൽസിയുടെ നില ഗുരുതരമാണ്. അപകടത്തിൽ എമിലീനയ്ക്ക് 90% അധികം പൊള്ളലേറ്റിരുന്നു. എൽസിയുടെ മൂത്തമകൾ അലീനക്ക് 40% പൊള്ളലേറ്റിട്ടുണ്ട്. പാലക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ നഴ്സാണ് എൽസി. അസുഖം ബാധിച്ചതിനെ തുടർന്ന്  ശസ്ത്രക്രിയ നടത്തിയതിനാൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ…

പിണറായിയെ രൂക്ഷമായി വിമർശിച്ച് അമിത് ഷാ
|

പിണറായിയെ രൂക്ഷമായി വിമർശിച്ച് അമിത് ഷാ

ബിജെപിക്ക് ഒരു മുഖ്യമന്ത്രിയെക്കാൾ പ്രധാനം അവരുടെ സംസ്ഥാന ഓഫീസ് ‘വികസിത കേരള’ത്തിന്റെ കേന്ദ്രമായി മാറുന്നുവെന്ന് ഉറപ്പാക്കുക എന്നതാണ്- ഷാ പറഞ്ഞു. തിരുവനന്തപുരത്ത് ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസായ മാരാർജി ഭവൻ ഉദ്ഘാടനം ചെയ്യാൻ കേരളത്തിലെത്തിയതായിരുന്നു മുതിർന്ന ബിജെപി നേതാവ്. കേരളത്തിൽ നിന്ന് ഒരു എംപി മാത്രമുള്ള ബിജെപിക്ക് നിലവിൽ നിയമസഭയിൽ സാന്നിധ്യമില്ല. തുടർച്ചയായ യുഡിഎഫ്, എൽഡിഎഫ് സർക്കാരുകൾ അഴിമതിയിൽ മാത്രം ഏർപ്പെട്ടിരുന്നുവെന്നും പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) പോലുള്ള “ദേശവിരുദ്ധ ശക്തികൾക്ക്” കേരളം സുരക്ഷിത താവളമാക്കി…

യു.എസ് വിസ: നിരന്തര നിരീക്ഷണം
|

യു.എസ് വിസ: നിരന്തര നിരീക്ഷണം

ന്യൂഡൽഹി: വിസഅനുവദിച്ചതിനുശേഷവും പരിശോധന തുടരുമെന്നും നിയമങ്ങൾ ലംഘിച്ചാൽ അസാധുവാക്കൽ നടത്തുമെന്നും വിസ ഉടമകൾക്ക് മുന്നറിയിപ്പ് നൽകി ഇന്ത്യയിലെ യുഎസ് എംബസി. യുഎസ് നിയമങ്ങളും ഇമിഗ്രേഷൻ നിയമങ്ങളും പാലിക്കുന്നതിൽ പരാജയപ്പെടുന്ന വ്യക്തികളുടെ വിസ റദ്ദാക്കപ്പെടുമെന്നും അവർ നാടുകടത്തൽ നേരിടേണ്ടിവരുമെന്നും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ പങ്കുവച്ച പോസ്‌റ്റിൽ എംബസി എടുത്തുപറഞ്ഞു വിസ നൽകിയതിനു ശേഷവും യുഎസ് വിസ പരിശോധന അവസാനിക്കുന്നില്ല. വിസ ഉടമകൾ എല്ലാ യുഎസ് നിയമങ്ങളും ഇമിഗ്രേഷൻ നിയമങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഞങ്ങൾ അവരെ നിരന്തരം നിരീക്ഷിക്കുന്നു…

2026-ൽ കേരളം പിടിക്കുമെന്ന് അമിത് ഷാ

2026-ൽ കേരളം പിടിക്കുമെന്ന് അമിത് ഷാ

തിരുവനന്തപുരം: കേരളത്തിൽ മതതീവ്രവാദ രാഷ്ട്രീയത്തിന് തടയിട്ടത് കേന്ദ്രം ഭരിക്കുന്ന മോദി സർക്കാരെന്ന് അമിത് ഷാ. പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച നടപടി ചൂണ്ടിക്കാട്ടിയായിരുന്നു അമിത് ഷായുടെ പ്രസംഗം. പുത്തരിക്കണ്ടം മൈതാനിയിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഎം അണികളുടെയും ബിജെപി നാടിൻ്റെ വികസനവും ലക്ഷ്യമിടുന്നെന്ന് പറഞ്ഞ അദ്ദേഹം വികസിത കേരളത്തിനായി ബിജെപിയെ ജയിപ്പിക്കേണ്ട സമയമായെന്നും പറഞ്ഞു. 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള സർക്കാർ കേരളത്തിൽ അധികാരത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ സൂപ്പർ ലീഗ് നിർത്തി വെച്ചു

ഇന്ത്യൻ സൂപ്പർ ലീഗ് നിർത്തി വെച്ചു

നിലവിലെ മാസ്റ്റർ റൈറ്റ്സ് എഗ്രിമെന്റ് (MRA) കാലാവധി അവസാനിക്കുന്നതിന് മുമ്പ് കരാർ ഘടനയെക്കുറിച്ച് വ്യക്തത വരുന്നതുവരെ 2025-26 സീസണുമായി മുന്നോട്ട് പോകാനാവില്ലെന്ന് ക്ലബ്ബുകളോടും അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷനോടും ലീഗ് അറിയിച്ചതിനെത്തുടർന്ന് ഇന്ത്യൻ സൂപ്പർ ലീഗ് (ISL) നിർത്തിവച്ചു. 2025–26 ലെ ഐ എസ് എൽ ടൂർണമെന്റിനെ എ.ഐ.എഫ്.എഫ് പട്ടികയിൽ നിന്ന് ഒഴിവാക്കിയപ്പോഴാണ് വരാനിരിക്കുന്ന സീസണിൽ അനിശ്ചിതത്വം ഉണ്ടെന്ന സൂചനകൾ ആദ്യം ഉയർന്നുവന്നത്. ഫുട്ബോൾ ഗവേണിംഗ് ബോഡി വരാനിരിക്കുന്ന വർഷത്തേക്കുള്ള കലണ്ടർ പുറത്തിറക്കിയിരുന്നു, എന്നാൽ 2014 മുതൽ നിലവിലുണ്ടായിരുന്നതിനാൽ…

ഡൽഹിയിൽ നാലുനില കെട്ടിടം തകർന്നു വീണു, നാല് മരണം
|

ഡൽഹിയിൽ നാലുനില കെട്ടിടം തകർന്നു വീണു, നാല് മരണം

വടക്കുകിഴക്കൻ ഡൽഹിയിലെ വെൽക്കം ഏരിയയിൽ സ്ഥിതി ചെയ്യുന്ന സീലംപൂരിൽ നാല് നില കെട്ടിടം തകർന്നുവീണ് അപകടം. ജനത മസ്ദൂർ കോളനിയിൽ വെള്ളിയാഴ്ച രാവിലെ 7:00 മണിയോടെ സംഭവം. അപകടത്തിൽ രണ്ട് പേർ മരിക്കുകയും പത്ത് പേരെ രക്ഷപ്പെടുത്തുകയും ചെയ്തു. കെട്ടിടം പെട്ടെന്ന് തകർന്നുവീണതിനാൽ, നിരവധി പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി. പോലീസിന്റെ ഔദ്യോഗിക പ്രസ്താവന പ്രകാരം ഇതുവരെ പത്ത് പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഏഴ് പേരെ ജെപിസി ആശുപത്രിയിലേക്കും ഒരാളെ ചികിത്സയ്ക്കായി ജിടിബി ആശുപത്രിയിലേക്കും മാറ്റി. ചിലർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുണ്ടെന്ന്…