കാല് കഴുകലും കാല് പിടിക്കലും കേരളത്തിന്റെ സംസ്കാരമല്ല – മന്ത്രി

Spread the News

ഭാരതീയ വിദ്യാ നികേതൻ നടത്തുന്ന ചില സ്കൂളുകളിൽ വിദ്യാർത്ഥികൾ അധ്യാപകരുടെ കാലുകൾ കഴുകിയ സംഭവത്തിൽ നടപടിയുമായി വിദ്യാഭ്യാസ വകുപ്പ്. റിപ്പോർട്ടുകൾ പുറത്തുവന്ന പശ്ചാത്തലത്തിൽ ചില സിബിഎസ്ഇ സ്കൂളുകളിൽ നിന്ന് വിശദീകരണം തേടാൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടറോട് നിർദ്ദേശിച്ചു. സർക്കാർ ഈ വിഷയം വളരെ ഗൗരവമായി കാണുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇത് ജനാധിപത്യ മൂല്യങ്ങൾക്ക് വിരുദ്ധമാണെന്നും പ്രതിഷേധാർഹമാണെന്നും അദ്ദേഹം പറഞ്ഞു.

റിപ്പോർട്ടുകൾ പ്രകാരം, കാസർഗോഡ് ജില്ലയിലെ സരസ്വതി വിദ്യാലയവും ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാധിരാജ വിദ്യാപീഠം സെൻട്രൽ സ്കൂളിലുമാണ് സംഭവം നടന്നിട്ടുള്ളത്. ഗുരുപൂർണിമ ആഘോഷങ്ങളുടെ ഭാഗമായി അധ്യാപകർക്കായി ഇത് ചെയ്യാൻ വിദ്യാർത്ഥികളെ നിർബന്ധിച്ചതെന്നാണ് വിവരം.

“കുട്ടികളിൽ ശാസ്ത്രബോധവും പുരോഗമന ചിന്തയും വളർത്തുന്നതിനാണ് വിദ്യാഭ്യാസം. ഇത്തരം പ്രവൃത്തികൾ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിൻ്റെ അടിസ്ഥാന ലക്ഷ്യങ്ങളെ നശിപ്പിക്കുന്നു. ഈ സംഭവം തികച്ചും ഞെട്ടിപ്പിക്കുന്നതാണ്. വിദ്യാർത്ഥികളിൽ അടിമത്ത മനോഭാവം വളർത്തുന്ന ഇത്തരം രീതികൾ ഒരു സാഹചര്യത്തിലും അംഗീകരിക്കാൻ കഴിയില്ല. വിദ്യാഭ്യാസത്തിലൂടെ അറിവും ആത്മബോധവും നേടണം. ജാതിവ്യവസ്ഥയുടെ പേരിൽ സാക്ഷരത നിഷേധിക്കപ്പെട്ട കാലം മുതൽ പോരാടിയ അവകാശമാണ് വിദ്യാഭ്യാസം. ഈ അവകാശം ആരുടെയും കാൽക്കീഴിൽ അടിയറ വയ്ക്കരുത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇത്തരം പ്രവൃത്തികൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടി സ്വീകരിക്കും. വിദ്യാഭ്യാസ അവകാശ നിയമവും ചട്ടങ്ങളും പാലിക്കാത്ത ഏതൊരു സിലബസിലുമുള്ള സ്കൂളുകൾക്കെതിരെയും നടപടിയെടുക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പിന് അധികാരമുണ്ട്.” മന്ത്രി പറഞ്ഞു.


അതേസമയം, സ്‌കൂൾ വിദ്യാർത്ഥികളെക്കൊണ്ട് അധ്യാപകരുടെ കാൽ കഴുകിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കാസർകോട് ബന്തടുക്കയിലെ സംഭവത്തിലും മാവേലിക്കര വിദ്യാധിരാജ വിദ്യാപീഠം സെൻട്രൽ സ്‌കൂളിലെ സംഭവത്തിലുമാണ് ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുള്ളത്. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറോടും പൊലീസിനോടും കമ്മീഷൻ വിശദീകരണം തേടി. വിദ്യാഭ്യാസ വകുപ്പിനോട് റിപ്പോർട്ട് സമർപ്പിക്കാനും ആവശ്യപ്പെട്ടു.

Author

  • Pradeep Raman

    Pradeep Raman is a seasoned journalist, writer, and media professional from Kollam, Kerala. He holds a Master's in Political Science, a Master's in Mass Communication & Journalism, and has submitted his Ph.D. thesis. Pradeep has authored three acclaimed Malayalam books, exploring diverse social and political themes. Over the years, he has worked with major Malayalam dailies such as Madhyamam, Deshabhimani, Kerala Kaumudi, Janayugam, and Mangalam. He has also served as a panelist on Doordarshan, a news editor with All India Radio, and a regular columnist. Currently, he is the Chief Editor of Maulikam - Malayalam online news portal, continuing his active engagement in the media landscape of Kerala.

Similar Posts

Leave a Reply

Your email address will not be published. Required fields are marked *