സപ്ലൈകോയിൽ കെ. റൈസ്; ഈ മാസം മുതൽ എട്ട് കിലോ വീതം
സപ്ലൈകോയിൽ ഈ മാസം മുതൽ എട്ട് കിലോ കെ റൈസ് വിതരണം ചെയ്യും. റേഷൻകാർഡ് ഉടമകൾക്കു രണ്ട് തവണയായി എട്ട് കിലോ അരി വീതം കൈപറ്റാം.
നിലവിൽ അഞ്ച് കിലോയാണ് നല്കുന്നത്. കെ റൈസും പച്ചരിയുമായി 10 കിലോ നല്കിയിരുന്നത് തുടരും. കെ റൈസ് പരമാവധി അഞ്ചു കിലോഗ്രാമും ബാക്കി പച്ചരിയുമാണ് സബ്സിഡിയായി ലഭിക്കുന്ന 10 കിലോയില് നേരത്തെയുണ്ടായിരുന്നത്.
മട്ട, ജയ, കുറുവ ഇവയില് ഏതെങ്കിലും ഒരു അരിയാണ് കെ റൈസിലുള്ളത്. കിലോയ്ക്ക് 42-47 രൂപ നിരക്കിൽ പൊതുവിപണിയില്നിന്ന് വാങ്ങുന്ന അരിയാണ് സംസ്ഥാന സർക്കാർ 33 രൂപക്ക് വിതരണം ചെയ്യുന്നത്.