# Maulikam > Malayalam News ## Posts - [മഴ; കോട്ടയം, എറണാകുളം ജില്ലകളിൽ നാളെ അവധി](https://maulikam.com/holiday-for-the-educational-institutions-in-kottayam-ernakulam-districts-tomorrow/): അതിശക്തമായ മഴയുടെ പശ്ചാത്തലത്തിൽ കോട്ടയം. എറണാകുളം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളജുകൾ, അങ്കണവാടികൾ, അവധിക്കാല കലാ-കായിക പരിശീലന സ്ഥാപനങ്ങൾ, മതപഠന കേന്ദ്രങ്ങൾ എന്നിവ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമാകും. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല - [ഉലകനായകൻ കമൽഹാസൻ ഇനി രാജ്യസഭാംഗം](https://maulikam.com/%e0%b4%89%e0%b4%b2%e0%b4%95%e0%b4%a8%e0%b4%be%e0%b4%af%e0%b4%95%e0%b5%bb-%e0%b4%95%e0%b4%ae%e0%b5%bd%e0%b4%b9%e0%b4%be%e0%b4%b8%e0%b5%bb-%e0%b4%87%e0%b4%a8%e0%b4%bf-%e0%b4%b0%e0%b4%be%e0%b4%9c/): ന്യൂഡൽഹി: പാർലമെന്റിൽ അരങ്ങേറ്റം കുറിച്ച് നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽ ഹാസൻ. രാജ്യസഭാ എംപിയായി കമൽ ചുമതല ഏറ്റെടുത്തത് തമിഴിൽ സത്യപ്രതിജ്ഞ ചെയ്‌ത ശേഷമാണ്. സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി സംസാരിച്ച അദ്ദേഹം താൻ സത്യപ്രതിജ്ഞ ചെയ്‌ത്‌ പേര് രജിസ്‌റ്റർ ചെയ്യാൻ പോകുന്നുവെന്നും ഒരു ഇന്ത്യക്കാരൻ എന്ന നിലയിൽ തന്റെ കടമ നിർവഹിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിന് പിന്നാലെ ലോക്‌സഭാ സീറ്റിൽ മത്സരിക്കണോ അതോ രാജ്യസഭാ നാമനിർദ്ദേശം സ്വീകരിക്കണോ എന്ന് തിരഞ്ഞെടുക്കാൻ കമലഹാസന് അവസരം ലഭിച്ചിരുന്നു. അങ്ങനെയാണ് അദ്ദേഹം രാജ്യസഭാ എംപിയായി എത്താനുള്ള തീരുമാനം കൈക്കൊണ്ടത്. പൊതുതിരഞ്ഞെടുപ്പിൽ ഡിഎംകെ-കോൺഗ്രസ് സഖ്യത്തിന് അദ്ദേഹത്തിന്റെ പാർട്ടി പൂർണ പിന്തുണ നൽകുകയും ചെയ്‌തിരുന്നു. ഡിഎംകെയ്ക്കും എഐഎഡിഎംകെയ്ക്കും ഒരുപോലെ ദ്രാവിഡമല്ലാത്ത ഒരു ബദലായി 2018ലാണ് കമലഹാസൻ എംഎൻഎം എന്ന പാർട്ടി ആരംഭിച്ചത്. എന്നാൽ സമീപ വർഷങ്ങളിൽ, അദ്ദേഹം തന്റെ നിലപാട് മയപ്പെടുത്തി ഡിഎംകെയുമായി സഖ്യത്തിലേർപ്പെട്ടു എന്നതാണ് ശ്രദ്ധേയമായ കാര്യം. ഈ മാറ്റം വ്യക്തിപരമായ രാഷ്ട്രീയ നേട്ടത്തേക്കാൾ ദേശീയ […] - [മോദി, മാധ്യമങ്ങൾ ഊതി വീർപ്പിച്ച ബലൂൺ - രാഹുൽ ഗാന്ധി](https://maulikam.com/modi-is-nothing-but-media-hype/): ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വെറും ഷോ മാത്രമാണെന്നും പ്രത്യേകിച്ച് കഴമ്പൊന്നും ഇല്ലെന്നും കോണ്‍ഗ്രസ് എംപിയും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി. ഡല്‍ഹിയിലെ തല്‍കട്ടോര സ്‌റ്റേഡിയത്തില്‍ കോണ്‍ഗ്രസിന്റെ ഭാഗിധാരി ബ്യായ് സമ്മേളന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍. അദ്ദേഹത്തിന് ഷോ മാത്രമേ ഉളളൂ, ആവശ്യമില്ലാത്ത പ്രാധാന്യം അദ്ദേഹത്തിന് കൊടുക്കുകയാണ്, രാഹുല്‍ പറഞ്ഞു. മൂന്നാല് തവണ പ്രധാനമന്ത്രിക്കൊപ്പം ഒരു മുറിയില്‍ ഇരുന്ന് കൂടിക്കാഴ്ച നടത്തിയതില്‍ നിന്നും മനസ്സിലായത് അദ്ദേഹം ഒരു പ്രശ്‌നം അല്ലെന്നാണ്. മോദിക്ക് ഗട്‌സ് ഇല്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. പ്രധാനമന്ത്രി മോദിയെ കുറിച്ച് പ്രത്യേകമായി പറയാന്‍ ഒന്നും ഇല്ല. മാധ്യമങ്ങള്‍ അദ്ദേഹത്തെ വീര്‍പ്പിച്ച് വെച്ചിരിക്കുകയാണ്, രാഹുല്‍ തുറന്നടിച്ചു. കേന്ദ്ര സര്‍ക്കാരിനേയും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. ”ദളിതര്‍, പിന്നാക്ക വിഭാഗക്കാര്‍, ഗോത്രവര്‍ഗം, ന്യൂനപക്ഷം എന്നിവരൊക്കെ ചേര്‍ന്നതാണ് രാജ്യത്തെ ജനസഖ്യയുടെ 90 ശതമാനവും. എന്നാല്‍ ബജറ്റ് തയ്യാറാക്കിയ ശേഷം ഹല്‍വ വിതരണം ചെയ്യുമ്പോള്‍ ഈ 90 ശതമാനത്തെ പ്രതിനിധികരിക്കുന്ന ഒരാള്‍ പോലും ഉണ്ടാകില്ല. […] - [ന്യൂനമർദ്ദം; സംസ്ഥാനത്ത് പെരുമഴ](https://maulikam.com/low-pressure-is-to-be-the-cause-of-heavy-rain/): സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിരിക്കുന്നു. മഹാരാഷ്ട്ര തീരം മുതൽ കേരള തീരം വരെ തീരത്തോട് ചേർന്നുള്ള ന്യൂനമർദപാത്തി സ്ഥിതിചെയ്യുന്നു.പശ്ചിമ ബംഗാളിന്റെ തീരത്തിന് മുകളിലും വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും  മുകളിലുമായി  തീവ്രന്യൂനമർദം സ്ഥിതിചെയ്യുന്നു. അടുത്ത 24  മണിക്കൂറിനുള്ളിൽ ഗംഗാതട പശ്ചിമ ബംഗാളിനും വടക്കൻ ഒഡിഷ, ജാർഖണ്ഡ് മേഖലയിലേക്ക് നീങ്ങാൻ സാധ്യത. കേരളത്തിൽ  അടുത്ത 5  ദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ജൂലൈ 25, 26 തീയതികളിൽ അതിശക്തമായ മഴയ്ക്കും ജൂലൈ 25  മുതൽ  29 വരെ  ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് (25/07/2025) മുതൽ 27/07/2025 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 50 മുതൽ 60  കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനു […] - [ജയിൽ ചാടിയ കുറ്റവാളി ഗോവിന്ദച്ചാമി പിടിയിൽ](https://maulikam.com/govindachamy-caught-from-the-suburban-area-of-kannur/): നാടകീയ രംഗങ്ങൾക്കൊടുവിൽ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും ചാടിയ ഗോവിന്ദച്ചാമി പിടിയിൽ. കണ്ണൂർ നഗരത്തിലെ തളാപ്പിലെ ഒരു ഒഴിഞ്ഞ വീട്ടിൽ നിന്നുമാണ് ഗോവിന്ദച്ചാമി പിടികൂടിയത്. ഇവടെയുള്ള കിണറിൽ ഇയാൾ ഒളിച്ചിരിക്കുകയായിരുന്നു. ഇയാൾക്കെതിരെയുള്ള നാട്ടുകാരുടെ ആക്രമണം ഒഴിവാക്കാൻ പോലീസ് പ്രത്യേകം ശ്രദ്ധിച്ചിരുന്നു എന്നാണ് സൂചന. കറുത്ത ഷർട്ടും ധരിച്ച ഒരാളെ കണ്ടെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് ഇയാളെ കണ്ടെത്തിയത്. ഡിസിസി ഓഫീസ് പ്രവർത്തിക്കുന്ന തളാപ്പ് ഭാഗത്തെ ഒരു വീട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ഈ ഭാഗത്ത് ഇയാളെ പുലർച്ചെ കണ്ടയാൾ നൽകിയ വിവരങ്ങളാണ് അന്വേഷണത്തിൽ നിർണായകമായത്. തിരച്ചിലിനായി എത്തിച്ച പൊലീസ് നായയും ഇതേ ഭാഗത്തേക്കാണ് നീങ്ങിയത്. ഇയാളെ ടൗൺ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവരും. 9 മണിക്ക് ഇത് സംബന്ധിച്ച് പോലീസിന് വിവരം ലഭിച്ചിരുന്നു. മൂന്ന് മണിക്കൂർ നീണ്ട തിരച്ചിലിലൊടുവിലാണ് കൊടുംകുറ്റവാളിയെ പിടികൂടുന്നത്. കണ്ണൂർ നഗരത്തിലും കോഴിക്കോട്, കാസർകോട് ജില്ലകളിലും സ്ഥാനത്തെ പല ഭാഗത്തും ഇയാൾക്കായി തിരച്ചിൽ നടത്തിയിരുന്നു. കണ്ണൂർ സെൻട്രൽ ജയിലിൽ […] - [ഇന്നും അതി ശക്തമായ മഴ; കാലാവസ്ഥാ മുന്നറിയിപ്പ്](https://maulikam.com/heavy-rain-today-also-2/): സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള പുതുക്കിയ മഴ സാധ്യത പ്രവചനം പ്രകാരം ഇന്ന് 6 ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണ്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു. ഓറഞ്ച് അലർട്ട് 25/07/2025: കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം.26/07/2025: കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. മഞ്ഞ അലർട്ട് 24/07/2025: ആലപ്പുഴ, കോട്ടയം, എറണാകുളം, കോഴിക്കോട്, വയനാട്25/07/2025: തിരുവനന്തപുരം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്26/07/2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, വയനാട്, […] - [കൊടുംകുറ്റവാളി ഗോവിന്ദ ചാമി ജയിൽ ചാടി](https://maulikam.com/govindachamy-broke-out-of-jail/): കണ്ണൂര്‍:  സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമി ജയില്‍ ചാടി. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നാണ് ഇയാള്‍ രക്ഷപ്പെട്ടത്. ഇന്നു രാവിലെ ഏഴു മണിക്കാണ് ജയില്‍ അധികൃതര്‍ക്ക് ഇതുസംബന്ധിച്ച് സ്ഥിരീകരണം ഉണ്ടായത്. വന്‍ സുരക്ഷാ വീഴ്ച്ചയാണ് ഉണ്ടായത്. സൗമ്യ കൊലക്കേസ് ഉള്‍പ്പെടെ നിരവധി കുറ്റകൃത്യങ്ങളില്‍ ഇയാള്‍ പ്രതിയാണ്. കൊടുംകുറ്റവാളിയായ ഗോവിന്ദച്ചാമി സെല്‍ കമ്പികള്‍ മുറിച്ച്, വസ്ത്രങ്ങള്‍ ഉപയോഗിച്ച് മതില്‍ ചാടിയാണ് രക്ഷപ്പെട്ടതെന്നാണ് പൊലീസിന്റെ അനുമാനം. ഇത്രയും സുരക്ഷാ സംവിധാനങ്ങളുള്ള കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ഒരാള്‍ക്ക് തനിയെ ചാടാന്‍ കഴിയില്ലെന്നുംപുറത്തുനിന്ന് സഹായം ലഭിച്ചെന്നും അധികൃതര്‍ സംശയിക്കുന്നുണ്ട്. - [10-ാം ക്ലാസ്സ് വിദ്യാർഥിനി പ്രസവിച്ചു](https://maulikam.com/10th-standard-girl-gave-birth/): കാസർഗോഡ്: കാഞ്ഞങ്ങാട് പത്താം ക്ലാസുകാരി പ്രസവിച്ചതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം വീട്ടിൽവെച്ചായിരുന്നു പെൺകുട്ടി പ്രസവിച്ചത്. സംഭവത്തിന് പിന്നാലെ ശാരീരികാസ്വസ്ഥതകളെത്തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെയാണ് വിഷയം പുറംലോകമറിയുന്നത്. ആരോഗ്യസ്ഥിതി മോശമായതിനെത്തുടർന്ന് കുട്ടിയുടെ മൊഴിയെടുക്കാൻ ഇതുവരെ പോലീസിനായിട്ടില്ല. പ്രതിയെക്കുറിച്ച് അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ഇതോടെ ഡിഎൻഎ പരിശോധനയ്ക്ക് ഒരുങ്ങുകയാണ് പോലീസ്. സംശയമുള്ള ചിലരെ ചോദ്യം ചെയ്ത് വരികയാണ്. കുട്ടിയുടെ അടുത്ത ബന്ധുക്കളിൽ ആരെങ്കിലുമായിരിക്കാം പ്രതി എന്നാണ് പോലീസ് കരുതുന്നത്. രക്ഷിതാക്കളെ പോലീസ് ചോദ്യംചെയ്തിരുന്നു. കുട്ടിയുടെ ആരോഗ്യം മെച്ചപ്പെടുന്ന മുറയ്ക്ക് മൊഴിയെടുക്കാനാണ് പോലീസ് തീരുമാനം. - [ഗുസ്തി താരം ഹൾക്ക് ഹോഗൻ അന്തരിച്ചു](https://maulikam.com/wrestling-star-hulk-hogan-died/): അമേരിക്കൻ ഗുസ്തി താരം ഹൾക്ക് ഹൊഗൻ അഥവാ ടെറി ജീൻ ബൊല്ലിയ, ജൂലൈ 24 വ്യാഴാഴ്ച ഫ്ലോറിഡയിലെ തന്റെ വീട്ടിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ഡോക്ടർമാർ അദ്ദേഹത്തിന്‍റെ വസതിയിലേക്ക് ഓടിയെത്തി ജീവൻ രക്ഷിക്കാൻ ശ്രമം നടത്തിയിരുന്നു. ക്ലിയർവാട്ടറിലെ വസതിയിൽ നിന്ന് അദ്ദേഹത്തെ ആംബുലൻസിൽ ആശുപ്ത്രിയിലെത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നതായി TMZ റിപ്പോർട്ട് ചെയ്തു. 71 വയസ്സായിരുന്നു അദ്ദേഹത്തിന്. ഹൾക്ക് ഹൊഗന്റെ വിയോഗം സോഷ്യൽ മീഡിയയിൽ WWE സ്ഥിരീകരിച്ചു, ഗുസ്തിക്കാരന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും അനുശോചനം അറിയിച്ചു. 1953 ഓഗസ്റ്റ് 11 ന് ജോർജിയയിലെ അഗസ്റ്റയിൽ ജനിച്ച ഹൾക്ക് പ്രൊഫഷണൽ ഗുസ്തിയുടെ ചരിത്രത്തിലെ ഏറ്റവും പ്രതിഭാധനരായ വ്യക്തികളിൽ ഒരാളായി പരിണമിച്ചു. തന്റെ ട്രേഡ്‌മാർക്ക് ഹാൻഡിൽബാർ മീശ, ബന്ദന, ജീവിതത്തേക്കാൾ വലിയ കരിഷ്മ എന്നിവയിലൂടെ ഹൊഗാൻ 1980 കളിൽ ഒരു സാംസ്കാരിക പ്രതിഭാസമായി മാറുകയും WWE (അന്ന് WWF) യെ മുഖ്യധാരാ ജനപ്രീതിയിലേക്ക് ഉയർത്താൻ സഹായിക്കുകയും ചെയ്തു. ഗുസ്തിയുടെ സുവർണ്ണ കാലഘട്ടത്തിന്റെ മുഖമായി പലപ്പോഴും വാഴ്ത്തപ്പെട്ടിരുന്ന ഹൊഗന്റെ […] - [ഇന്ത്യാ- ഇംഗ്ലണ്ട് വ്യാപാര കരാർ , പങ്കാളിത്ത പുരോഗതി ഉറപ്പാക്കും](https://maulikam.com/india-uk-free-trade-agreement-will-be-promoted-partnership-progress/): ഇന്ത്യാ- ഇംഗ്ലണ്ട് ബന്ധത്തിൽ ഒരു നാഴികകല്ലായി മാറാൻ പോകുന്ന ഒരു വ്യാപാര കരാറിൽ ഇരു രാജ്യങ്ങളും വ്യാഴാഴ്ച ഒപ്പ് വെച്ചു. ഇത് പ്രതിവർഷം ഏകദേശം ബില്യൺ ഡോളറിന്റെ ഉഭയകക്ഷി വ്യാപാരം വർദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശന വേളയിൽ ലണ്ടനിൽ വാണിജ്യ മന്ത്രി പിയൂഷ് ഗോയലും യുകെ ബിസിനസ് സെക്രട്ടറി ജോനാഥൻ റെയ്നോൾഡ്സും ഇരുപക്ഷത്തെയും പ്രതിനിധീകരിച്ച് കരാർ ഔദ്യോഗികമായി അംഗീകരിച്ചു. ഒരു ദശാബ്ദത്തിനിടെ ഇന്ത്യ ഒപ്പുവച്ച ഏറ്റവും വലിയ വ്യാപാര കരാറാണിത്, ബ്രെക്സിറ്റിനു ശേഷമുള്ള യുകെയുടെ ആദ്യത്തെ പ്രധാന കരാറുമാണ്. ഇരു സർക്കാരുകളും തങ്ങളുടെ സാമ്പത്തിക ബന്ധത്തിലെ ഒരു നാഴികക്കല്ല് എന്നാണ് ഇതിനെ വിശേഷിപ്പിച്ചത്. പങ്കാളിത്ത പുരോഗതിക്കുള്ള പുതിയൊരു മാർഗരേഖയായിട്ടാണ് പ്രധാനമന്ത്രി മോദി ഈ കരാറിനെ വിശേഷിപ്പിച്ചത്. കർഷകർ, മത്സ്യത്തൊഴിലാളികൾ മുതൽ ചെറുകിട ബിസിനസുകാർ, പ്രൊഫഷണലുകൾ വരെയുള്ള വിവിധ പങ്കാളികൾക്ക് ഇത് ഗുണം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. തുണിത്തരങ്ങൾ, രത്നങ്ങൾ, ആഭരണങ്ങൾ, സമുദ്രവിഭവങ്ങൾ, തുകൽ വസ്തുക്കൾ, എഞ്ചിനീയറിംഗ് ഉൽപ്പന്നങ്ങൾ, സംസ്കരിച്ച ഭക്ഷണങ്ങൾ […] - [വിവരക്കേടേ....നിന്റെ പേരോ, വിനായകൻ](https://maulikam.com/vinayakan-actor-defaming-vs-achuthanandan-also/): കൊച്ചി: രാഷ്ട്രീയ നേതാക്കളുടെയും മുന്‍ ഭരണകര്‍ത്താക്കളുടേയും മരണത്തെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റ് പങ്ക് വെച്ച നടന്‍ വിനായകനെതിരെ കേസെടുക്കണം എന്ന് ആവശ്യപ്പെട്ട് പരാതി. യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ലാ പ്രസിഡന്റ് സിജോ ജോസഫ് ആണ് ഡി ജി പിക്ക് പരാതി കൊടുത്തിരിക്കുന്നത്. വിനായകനെ നിലയ്ക്ക് നിര്‍ത്തണം എന്ന് സിജോ ജോസഫ് ആവശ്യപ്പെട്ടു. അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതനന്ദനെ സമൂഹ മാധ്യമത്തില്‍ അധിക്ഷേപിച്ചു എന്നാണ് സിജോ പരാതിയില്‍ പറയുന്നത്. ഇന്നാണ് വി എസ് അച്യുതാനന്ദന്‍ ഉള്‍പ്പെടെ അന്തരിച്ച ഒട്ടേറെ രാഷട്രീയ പ്രമുഖര്‍ക്കെതിരേ അധിക്ഷേപ പരാമര്‍ശവുമായി വിനായകന്‍ രംഗത്തെത്തിയത്. ഇവരുടെ മരണവുമായി ബന്ധപ്പെട്ട് പങ്കുവെച്ച പോസ്റ്റില്‍ വിനായകന്‍ മോശപ്പെട്ട ഭാഷയില്‍ ആണ് അധിക്ഷേപ പരാമര്‍ശം നടത്തിയത്. വിഎസ് അച്യുതാനന്ദന്‍, മഹാത്മാ ഗാന്ധി, ജവഹര്‍ലാല്‍ നെഹ്‌റു, ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി, കെ. കരുണാകരന്‍, ജോര്‍ജ് ഈഡന്‍ എന്നിവരുടെ പേരുകള്‍ എടുത്തുപറഞ്ഞാണ് വിനായകന്‍ ഫേസ്ബുക്ക് പോസ്റ്റ് പങ്ക് വെച്ചിരുന്നത് - [റഷ്യൻ വിമാനം തകർന്നു വീണു, 50 മരണം](https://maulikam.com/russian-plane-crash/): റഷ്യൻ യാത്രാ വിമാനം തിങ്കളാഴ്ച ചൈനയുടെ അതിർത്തിയിലുള്ള ഫാർ ഈസ്റ്റേൺ മേഖലയിൽ തകർന്നുവീണു, ആരും രക്ഷപ്പെട്ടിട്ടില്ലെന്ന് വാർത്താ ഏജൻസി റോയിട്ടേഴ്‌സ് ഉദ്ധരിച്ചു. 50 യാത്രക്കാർ വിമാനത്തിലുണ്ടായിരുന്നു. എയർ ട്രാഫിക് കൺട്രോളർമാർക്ക് വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടു, മിനിറ്റുകൾക്ക് ശേഷം, രക്ഷാപ്രവർത്തകർ കത്തുന്ന ഫ്യൂസ്‌ലേജിന്റെ ഭാഗങ്ങൾ കണ്ടെത്തി. അമുർ മേഖലയിലെ ടിൻഡ പട്ടണത്തിൽ മോശം ദൃശ്യതയിൽ ലാൻഡിംഗിനിടെ പൈലറ്റിന്റെ പിഴവാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക വിശകലനം സൂചിപ്പിക്കുന്നു. സൈബീരിയ ആസ്ഥാനമായുള്ള അംഗാര എയർലൈൻ പ്രവർത്തിപ്പിക്കുന്ന ആൻ-24 വിമാനം ടിൻഡ വിമാനത്താവളത്തിലേക്കുള്ള പ്രാരംഭ സമീപനം പരാജയപ്പെട്ടതിനെത്തുടർന്ന് രണ്ടാമത്തെ ലാൻഡിംഗിന് ശ്രമിക്കുന്നതിനിടെ റഡാറിൽ നിന്ന് അപ്രത്യക്ഷമായതായി പ്രാദേശിക അടിയന്തര മന്ത്രാലയം അറിയിച്ചു. - [ഇന്ത്യയും ഇംഗ്ലണ്ടും സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പ് വെച്ചു](https://maulikam.com/indo-uk-free-trade-agreement/): ഇന്ത്യയും ഇംഗ്ലണ്ടും വ്യാഴാഴ്ച ചരിത്രത്തിൽ ഒരു നാഴികക്കല്ലായ സ്വതന്ത്ര വ്യാപാര കരാറിൽ (എഫ്‌ടി‌എ) ഒപ്പുവച്ചു. ഇത് ഉഭയകക്ഷി വ്യാപാരം പ്രതിവർഷം 34 ബില്യൺ യുഎസ് ഡോളർ വർദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുകെ സന്ദർശന വേളയിലാണ് ഈ കരാർ ഒപ്പിട്ടത്. വാണിജ്യ മന്ത്രി പീയൂഷ് ഗോയലും യുകെയുടെ ബിസിനസ് ആൻഡ് ട്രേഡ് സ്റ്റേറ്റ് സെക്രട്ടറി ജോനാഥൻ റെയ്നോൾഡ്സും തമ്മിൽ ലണ്ടനിൽ പ്രധാനമന്ത്രി മോദിയും ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി കെയർ സ്റ്റാർമറും നടത്തിയ ഉഭയകക്ഷി ചർച്ചകൾക്ക് ശേഷമാണ് കരാറിൽ ഒപ്പുവെച്ചത്. എഫ്‌ടി‌എയെ ഒരു “നാഴികക്കല്ലായ കരാർ” എന്ന് സ്റ്റാർമർ ഒരു ട്വീറ്റിൽ വിശേഷിപ്പിച്ചു, ഈ കരാർ യുകെയിൽ തൊഴിലവസരങ്ങളും ബിസിനസ് അവസരങ്ങളും സൃഷ്ടിക്കുന്നതിന് ആക്കം കൂട്ടുമെന്ന് അദ്ദേഹം പറഞ്ഞു - [റഷ്യ - ഉക്രെയിൻ വെടിനിർത്തൽ അകലെ](https://maulikam.com/russia-ukraine-ceasefire-not-into-practice/): ബുധനാഴ്ച ഇസ്താംബൂളിൽ നടന്ന സമാധാന ചർച്ചകളുടെ ഒരു ഹ്രസ്വ സെഷനിൽ റഷ്യയും ഉക്രെയ്നും കൂടുതൽ തടവുകാരെ കൈമാറുന്നതിനെക്കുറിച്ച് ചർച്ച ചെയ്തു, എന്നാൽ വെടിനിർത്തൽ വ്യവസ്ഥകളിലും അവരുടെ നേതാക്കളുടെ സാധ്യമായ കൂടിക്കാഴ്ചയിലും ഇരുപക്ഷവും അകന്നു നിന്നു. “മനുഷ്യത്വപരമായ പാതയിൽ നമുക്ക് പുരോഗതിയുണ്ട്, ശത്രുത അവസാനിപ്പിക്കുന്നതിൽ ഒരു പുരോഗതിയും ഉണ്ടായിട്ടില്ല,” 40 മിനിറ്റ് മാത്രം നീണ്ടുനിന്ന ചർച്ചകൾക്ക് ശേഷം ഉക്രെയ്നിന്റെ മുഖ്യ പ്രതിനിധി റസ്റ്റം ഉമെറോവ് പറഞ്ഞു. ഓഗസ്റ്റ് അവസാനത്തിന് മുമ്പ് ഉക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും തമ്മിൽ ഒരു കൂടിക്കാഴ്ച നടത്താൻ ഉക്രെയ്ൻ നിർദ്ദേശിച്ചിരുന്നതായി അദ്ദേഹം പറഞ്ഞു. “ഈ നിർദ്ദേശം അംഗീകരിക്കുന്നതിലൂടെ, റഷ്യയ്ക്ക് അതിന്റെ ക്രിയാത്മക സമീപനം വ്യക്തമായി പ്രകടിപ്പിക്കാൻ കഴിയും” എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. നേതാക്കളുടെ യോഗത്തിന്റെ ഉദ്ദേശ്യം ഒരു കരാറിൽ ഒപ്പിടുക എന്നതായിരിക്കണം, “എല്ലാം ആദ്യം മുതൽ ചർച്ച ചെയ്യുക” എന്നതല്ല എന്ന് റഷ്യയുടെ മുഖ്യ പ്രതിനിധി വ്‌ളാഡിമിർ മെഡിൻസ്‌കി പറഞ്ഞു. മൃതദേഹങ്ങൾ വീണ്ടെടുക്കുന്നതിനായി […] - [അടുത്ത 5 ദിവസവും മഴ തുടരും](https://maulikam.com/heavy-rainfall-for-the-coming-5-days/): സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള പുതുക്കിയ മഴ സാധ്യത പ്രവചനം പ്രകാരം വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു. ഓറഞ്ച് അലർട്ട് 25/07/2025: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ26/07/2025: പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്27/07/2025: കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. മഞ്ഞ അലർട്ട് 24/07/2025: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്25/07/2025: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്26/07/2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കണ്ണൂർ, […] - [എട്ടാം ശമ്പള കമ്മീഷൻ: ജീവനക്കാർക്കും പെൻഷൻകാർക്കും വൻവർദ്ധന](https://maulikam.com/8th-pay-commission-offers-big-salary-and-pension/): എട്ടാം ശമ്പള കമ്മീഷൻ ഉടൻ രൂപീകരിക്കാൻ പോകുന്നു. 2026 ജനുവരിയോടെ ഇത് നടപ്പിലാക്കാൻ നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്, ഇത് സംബന്ധിച്ച് സംസ്ഥാന സർക്കാരുകളുമായും ധനകാര്യ മന്ത്രാലയവുമായും അനുബന്ധ വകുപ്പുകളുമായും കൂടിയാലോചനകൾ നടക്കുന്നുണ്ടെന്ന് സംസ്ഥാന ധനമന്ത്രി പങ്കജ് ചൗധരി അറിയിച്ചു. എട്ടാം ശമ്പള കമ്മീഷൻ ഉടൻ നടപ്പിലാക്കും. ഈ കമ്മീഷന് കീഴിൽ, കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ശമ്പളം, പെൻഷൻ, അലവൻസുകൾ എന്നിവ വർദ്ധിക്കും. ജീവനക്കാരുടെ അടിസ്ഥാന ശമ്പളത്തിൽ വലിയ കുതിച്ചുചാട്ടമുണ്ടാകും. ഇതോടൊപ്പം, ഡിഎ അലവൻസും ഫിറ്റ്മെന്റ് ഘടകവും വർദ്ധിക്കും, ഇത് ജീവനക്കാർക്കും പെൻഷൻകാർക്കും ഗുണം ചെയ്യും. നിങ്ങളുടെ ശമ്പളം എത്രത്തോളം വർദ്ധിക്കുമെന്ന് നമുക്ക് മനസ്സിലാക്കാം… ഈ ഫോർമുല പ്രകാരം ജീവനക്കാരുടെ ശമ്പളം വർദ്ധിക്കും.എട്ടാം ശമ്പള കമ്മീഷൻ ഉടൻ രൂപീകരിക്കാൻ പോകുന്നു. 2026 ജനുവരിയോടെ ഇത് നടപ്പിലാക്കാൻ നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്, ഇത് സംബന്ധിച്ച് സംസ്ഥാന സർക്കാരുകളുമായും ധനകാര്യ മന്ത്രാലയവുമായും അനുബന്ധ വകുപ്പുകളുമായും കൂടിയാലോചനകൾ നടക്കുന്നുണ്ടെന്ന് സംസ്ഥാന ധനമന്ത്രി പങ്കജ് ചൗധരി അറിയിച്ചു. എട്ടാം ശമ്പള കമ്മീഷൻ ഉടൻ […] - [കണ്ണേ, കരളേ,വി.എസ്സേ..... കാലം കാത്തുവെച്ച ആദരം .](https://maulikam.com/relentless-tribute-to-v-s-achuthanandan/): വിലാപയാത്ര കടന്നുപോകുന്ന മുഴുവൻ വഴികളിലും ഇടിമുഴക്കംപോലെ നെഞ്ചുകീറി വിളിക്കുകയാണ്. കണ്ണേ.. കരളേ.. വിഎസ്സേ.. ഒരു നേതാവിന് പിന്നിലല്ല, ഒരു യുഗത്തിന് പിന്നിൽ അണിനിരക്കുകയാണ് ജനം. ഇന്നലെ തിരുവനന്തപുരം ദർബാർഹിളിൽ നിന്ന് പുറപ്പെട്ട വിലാപയാത്ര ഇപ്പോൾ ആലപ്പുഴയിൽ എത്തിയിരിക്കുകയാണ്. വിഎസ് അച്യുതാനന്ദന്റെ ഭൗതിക ശരീരം ആലപ്പുഴയിലേയ്ക്ക് എത്തി. മഴയെയും പ്രതികൂല കാലാവസ്ഥയെയും മറികടന്ന് ആയിരങ്ങളാണ് തങ്ങളുടെ പ്രിയനേതാവിന് അന്തിമോപാചാരമർപ്പിക്കാൻ വഴിനീളെ കാത്ത് നിന്നത്. അവസാനമായി ഒന്ന് കാണാൻ ഇപ്പോഴും വഴിയരികിൽ കാത്തുനിൽക്കുകയാണ് ജനം.  വിലാപയാത്ര കടന്നുപോകുന്ന പ്രദേശങ്ങളിൽ ശക്തമായ ഗതാഗത നിയന്ത്രണമാണുളഇത് . വാഹനത്തിൻ്റെ വേഗത അൽപംകൂട്ടിയാണ് വിലാപയാത്ര ജന്മനാട്ടിലേയ്ക്ക് എത്താൻ ശ്രമിക്കുന്നതെങ്കിലും അലയടിച്ചെത്തിയ ജനക്കൂട്ടത്തിന് മുന്നിൽ അത് സാധ്യമാകുന്നില്ല. പ്രിയസഖാവിനെ കാണാനായി വരിമുറിയാതെ റോഡിന് ഇരുവശവും ആളുകൾ ഒത്തുകൂടുകയായി രുന്നു.ജനപ്രവാഹത്തിന്റെ ഒഴുക്കില്‍ മുന്‍പ് നിശ്ചയിച്ച സമയക്രമങ്ങളെല്ലാം തെറ്റിയെങ്കിലും കൊല്ലത്തിന്റെ ഓരങ്ങളില്‍ അര്‍ദ്ധരാത്രി മുതല്‍ പുലരും നേരം വരെ വി എസ്സിനെ അവസാനമായി കാണാന്‍ കാത്തിരുന്നത് പതിനായിരങ്ങളാണ്. കൊല്ലത്തേക്ക് വിലാപയാത്ര പ്രവേശിച്ചപ്പോള്‍ നേരം […] - [ചക്രവാതച്ചുഴി; 5 ദിവസത്തേക്ക് കനത്ത മഴ സാധ്യത](https://maulikam.com/cyclone-alertheavy-rain-for-5-days/): തെക്കൻ ഒഡിഷക്കു  മുകളിലായി ചക്രവാത ചുഴി  സ്ഥിതിചെയ്യുന്നു. ഇത് ജൂലൈ 24 ഓടെ വടക്കൻ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യുനമർദ്ദം രൂപപ്പെടാൻ സാധ്യത. ഇതിൻ്റെ ഭാഗമായി കേരളത്തിൽ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യത. ജൂലൈ  21, 24  തീയതികളിൽ  അതിശക്തമായ മഴയ്ക്കും ജൂലൈ 21 മുതൽ  25 വരെ  ശക്തമായ മഴയ്ക്കും   സാധ്യതയെന്ന്  കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു. ഓറഞ്ച് അലർട്ട് 25/07/2025: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ […] - [വി.എസിന്റെ സംസ്കാരം നാളെ വലിയ ചുടുകാട്ടിൽ](https://maulikam.com/funeral-of-v-s-achuthanandan-at-valiya-chudukad-crematorium/): അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും രാജ്യത്തെ മുതിർന്ന കമ്യൂണിസ്റ്റ് നേതാവുമായ വിഎസ് അച്യുതാനന്ദന്റെ സംസ്കാരം നാളെ . പുന്നപ്ര-വയലാർ രക്തസാക്ഷികളും മുതിർന്ന പാർട്ടി നേതാക്കളും അന്ത്യവിശ്രമം കൊള്ളുന്ന ആലപ്പുഴയിലെ വലിയ ചുടുകാട്ടില്‍ ബുധനാഴ്ച്ച വൈകിട്ടോടെയാണ് സംസ്കാരം നിശ്ചയിച്ചിരിക്കുന്നത്. എസ് യു ടി ആശുപത്രിയില്‍ നിന്നും മൃതദേഹം ആദ്യം എത്തിക്കുക എകെജി സെന്ററിലേക്കാണ്. അവിടെ നിന്ന് രാത്രി 11.30 മണിയോടെ മൃതദേഹം തിരുവനന്തുപുരത്തെ വീട്ടിലേക്ക്  എത്തിച്ചു. വീട്ടിൽ പൊതു ദർശനം പാർട്ടി വിലക്തിയെങ്കിലും വീട്ടുകാരുടെ സൗമനസ്യത്തിൽ രാത്രി ഏറെ വൈകിയും  ഇവിടെ പൊതുദർശനമുണ്ടായിരുന്നു. ഇന്ന് രാവിലെ ദർബാർ ഹാളിലെ പൊതുദർശനത്തിന് ശേഷം ഉച്ചയോടെ മൃതദേഹം ആലപ്പുഴയിലേക്ക് കൊണ്ടുപോകും. വൈകിട്ട് ആലപ്പുഴയിലെ വേലിക്കകത്ത് വീട്ടിൽ മൃതദേഹം പൊതുദർശനത്തിന് വെക്കും. മറ്റന്നാൾ രാവിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് കൊണ്ടുപോകും. അതിന് ശേഷം ആലപ്പുഴ ടൗൺ ഹാളിൽ പൊതുദർശനത്തിന് വെക്കുന്ന മൃതദേഹം ആലപ്പുഴയിൽ വലിയ ചുടുകാട് ശ്‌മശാനത്തിൽ വൈകിട്ടോടെ സംസ്കാരം നടക്കും. - [ദുഃഖം, ആദരവോടെ.....](https://maulikam.com/respectful-sadness-feel-in-the-demise-of-v-s-achuthanandan/): അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനോടുള്ള ആദര സൂചകമായി സംസ്ഥാനത്ത് 3 ദിവസം ഔദ്യോഗിക ദുഃഖാചരണം. ഇന്ന് സംസ്ഥാനത്ത് പൊതുഅവധിയും പ്രഖ്യാപിച്ചു. സർക്കാർ ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ് അവധി. ഇന്ന് പൊതുദർശനം മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ്റെ മൃതദേഹം ഇന്ന് രാവിലെ 9 മണി മുതൽ തിരുവനന്തപുരം ദർബാർ ഹാളിൽ പൊതുദർശനത്തിന് വെക്കും. ശേഷം ഉച്ച തിരിഞ്ഞ് രണ്ട് മണിക്ക് വിലാപയാത്രയായി ആലപ്പുഴയിലേക്ക് കൊണ്ടുപോകും. നാളെ ആലപ്പുഴ ജില്ലാകമ്മിറ്റി ഓഫീസിലും പൊലീസ് ഗ്രൗണ്ടിലും പൊതുദർശനം ഉണ്ടാകും. നാളെ വൈകീട്ട് നാല് മണിക്ക് വലിയ ചുടുകാട്ടിലാകും വിഎസിന്റെ സംസ്കാരം പൊതുദർശനവും വിലാപയാത്രയും കണക്കിലെടുത്ത് തിരുവനന്തപുരത്ത് ഇന്ന് ഗതാഗത നിയന്ത്രണം മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ്റെ പൊതുദര്‍ശനവും വിലാപയാത്രയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം. രാവിലെ ഏഴ് മണി മുതലാണ് നിയന്ത്രണം ഏർപ്പെടുത്തുക. സെക്രട്ടേറിയേറ്റ് ഭാഗത്തേക്ക് വാഹന ഗതാഗതം […] - [ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ രാജി വെച്ചു](https://maulikam.com/vice-president-jagdeep-dhankhar-resigned/): ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയർമാനുമായ ജഗ്ദീപ് ധൻഖർ രാജിവച്ചു.അടിയന്തരപ്രാബല്യത്തോടെയാണ് അദ്ദേഹത്തിൻ്റെ രാജി. ഭരണഘടനയുടെ ആർട്ടിക്കിൾ 67(എ) പ്രകാരമാണ് രാജി പ്രഖ്യാപിച്ചത്. ആരോഗ്യപരമായ കാരണങ്ങളും വൈദ്യോപദേശവും ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം രാഷ്ട്രപതി ദ്രൗപതി മുർമുവിനെ അഭിസംബോധന ചെയ്ത കത്തിൽ ഇക്കാര്യം അറിയിച്ചത്. 2022 മുതൽ ഉപരാഷ്ട്രപതിയായി സേവനമനുഷ്ഠിക്കുന്ന 74 കാരനായ അദ്ദേഹം, രാജ്യസഭാ ചെയർമാനായി മൺസൂൺ സമ്മേളനത്തിൻ്റെ ആദ്യ ദിവസം അധ്യക്ഷത വഹിച്ച ശേഷമാണ് പ്രഖ്യാപനം നടത്തിയത്. രാജിക്കത്തിൻ്റെ പൂർണ്ണ രൂപം “ആരോഗ്യ സംരക്ഷണത്തിന് മുൻഗണന നൽകുന്നതിനും വൈദ്യോപദേശം പാലിക്കുന്നതിനുമായി, ഭരണഘടനയുടെ ആർട്ടിക്കിൾ 67(എ) അനുസരിച്ച്, ഉടനടി പ്രാബല്യത്തിൽ വരുന്ന വിധത്തിൽ, ഇന്ത്യയുടെ ഉപരാഷ്ട്രപതി സ്ഥാനം ഞാൻ ഇതിനാൽ രാജിവയ്ക്കുന്നു. എന്റെ ഭരണകാലത്ത് ഞങ്ങൾ നിലനിർത്തിയിരുന്ന അചഞ്ചലമായ പിന്തുണയ്ക്കും ആശ്വാസകരമായ അത്ഭുതകരമായ പ്രവർത്തന ബന്ധത്തിനും ബഹുമാനപ്പെട്ട ഇന്ത്യൻ രാഷ്ട്രപതിക്ക് ഞാൻ എന്റെ അഗാധമായ നന്ദി അറിയിക്കുന്നു. ബഹുമാനപ്പെട്ട പ്രധാനമന്ത്രിക്കും ബഹുമാനപ്പെട്ട മന്ത്രിമാർക്കും ഞാൻ എന്റെ അഗാധമായ നന്ദി അറിയിക്കുന്നു. പ്രധാനമന്ത്രിയുടെ സഹകരണവും പിന്തുണയും വിലമതിക്കാനാവാത്തതാണ്, എന്റെ […] - [കേരളത്തിന്റെ കണ്ണും കരളും: വി.എസ് വിട വാങ്ങി](https://maulikam.com/%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%95%e0%b4%a3%e0%b5%8d%e0%b4%a3%e0%b5%81%e0%b4%82-%e0%b4%95%e0%b4%b0%e0%b4%b3%e0%b5%81/): മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. വൈകീട്ട് 3.20 നാണ് മരണം സംഭവിച്ചത്. അനാരോഗ്യത്തെ തുടർന്ന് 2019 മുതൽ വി എസ് തിരുവനന്തപുരം ബാര്‍ട്ടണ്‍ ഹില്ലില്‍ മകന്‍ അരുണ്‍ കുമാറിന്‍റെ വീട്ടില്‍ പൂര്‍ണവിശ്രമ ജീവിതത്തിലായിരുന്നു അദ്ദേഹം. കഴിഞ്ഞ വർഷം ഒക്ടോബർ 20നാണ് വിഎസ് 101 ആം പിറന്നാൾ ആഘോഷിച്ചിരുന്നത്. രാജ്യത്തെ ഏറ്റവും തലമുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവാണ് മുൻമുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻ. അദ്ദേഹം നടത്തിയ തുറന്ന സമരമുഖങ്ങളും ആശയപോരാട്ടങ്ങളും സാമൂഹ്യ രാഷ്ട്രീയ നിലപാടുകളും പാരിസ്ഥിതിക ഇടപെടലുകളും വേറിട്ട് തന്നെ അടയാളപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഒറ്റയാനായി പൊരുതിയ കാലങ്ങളിലൊന്നും, വിഎസിനെ കമ്യൂണിസ്റ്റ് കേരളം ഒറ്റയ്ക്ക് വിട്ടിട്ടില്ല. ‘കണ്ണേ കരളേ’ എന്ന് വിളിച്ച് കൂടെ നിന്നു. നാല്പതുകളിലെ ഫ്യൂഡൽ-കൊളോണിയൽ കാലം മുതൽ, 2014ന് ശേഷമുള്ള ഹിന്ദുത്വ രാഷ്ട്രീയാധികാര കാലം വരെ, എല്ലാ ചൂഷിതവ്യവസ്ഥകളോടും പൊരുതി, കേരളീയ ജനതയുടെ രാഷ്ട്രീയ പ്രതിരോധത്തിന്റെ മുഖമായി വിഎസ്. നിയമസഭക്കകത്തും […] - [നിപ: സമ്പർക്കപ്പട്ടികയിൽ 571 പേർ,വ്യാപനം തടയാൻ ജാഗ്രത നിർദ്ദേശം](https://maulikam.com/nipah-nightmare-high-alert-in-the-state/): സംസ്ഥാനത്തെ അഞ്ച് ജില്ലകളിലായി 571 പേരെ നിപ വൈറസ് ബാധിതരുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് തിങ്കളാഴ്ച നടന്ന ഉന്നതതല അവലോകന യോഗത്തിന് ശേഷം ആരോഗ്യ മന്ത്രി വീണ ജോർജ് പറഞ്ഞു. മലപ്പുറത്ത് നിന്നുള്ള 62 പേരും, പാലക്കാട് നിന്നുള്ള 418 പേരും, കോഴിക്കോട് നിന്നുള്ള 89 പേരും, എറണാകുളം, തൃശൂർ എന്നിവിടങ്ങളിൽ നിന്നുള്ള ഓരോരുത്തരും ഇതിൽ ഉൾപ്പെടുന്നു. മലപ്പുറത്ത് നിലവിൽ പതിമൂന്ന് പേർ ഐസൊലേഷനിൽ ചികിത്സയിലാണ്. പാലക്കാട് ഒരാളും ഐസൊലേഷനിൽ ചികിത്സയിലാണ്. അതേസമയം, ഐസൊലേഷൻ കാലാവധി പൂർത്തിയാക്കിയ ശേഷം മലപ്പുറം സ്വദേശിയായ ഒരാൾ, പാലക്കാട് സ്വദേശിയായ രണ്ട് പേർ, കോഴിക്കോട് സ്വദേശിയായ ഏഴ് പേർ എന്നിങ്ങനെ പത്ത് പേരെ സമ്പർക്ക പട്ടികയിൽ നിന്ന് ഒഴിവാക്കി.ആരോഗ്യ വകുപ്പിന്റെ കണക്കനുസരിച്ച്, സംസ്ഥാനത്ത് 27 പേർ ഉയർന്ന അപകടസാധ്യതയുള്ള വിഭാഗത്തിൽ പെടുന്നു, അതേസമയം 78 പേരെ ഉയർന്ന അപകടസാധ്യതയുള്ളവരായി കണക്കാക്കുന്നു. സ്ഥിതിഗതികൾ വിലയിരുത്തുന്നതിനും നിയന്ത്രണ നടപടികൾ ഏകോപിപ്പിക്കുന്നതിനുമായി ആരോഗ്യ മന്ത്രി ആരോഗ്യ അഡീഷണൽ ചീഫ് സെക്രട്ടറി, എൻഎച്ച്എം […] - [ഇസ്രയേൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ; എയ്ലത്ത് തുറമുഖം അടച്ചുപൂട്ടി](https://maulikam.com/israel-faces-perplexing-financial-problems/): ടെല്‍ അവീവ്: ഇസ്രായേല്‍ വലിയ പ്രതിസന്ധി നേരിടുന്നു എന്ന് റിപ്പോര്‍ട്ട്. കടംകയറി എയ്‌ലാത്ത് തുറമുഖം അടച്ചുപൂട്ടി. വരുമാനം കുറയുകയും നികുതി അടയ്ക്കാന്‍ സാധിക്കാതെ വരികയും ചെയ്തതാണ് തുറമുഖം പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ കാരണമത്രെ. യമനിലെ ഹൂത്തി സൈന്യത്തിന്റെ ആക്രമണമാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണം അവസാനിപ്പിക്കണം എന്നാണ് ഹൂത്തികളുടെ ആവശ്യം. അതുവരെ ഇസ്രായേലിലേക്ക് പോകുന്ന കപ്പലുകള്‍ ചെങ്കടലില്‍ തടയുമെന്ന് അവര്‍ ഭീഷണിപ്പെടുത്തുന്നു. മാത്രമല്ല, ഇസ്രായേലിനെ ലക്ഷ്യമിട്ട് ഇടയ്ക്കിടെ മിസൈല്‍ ആക്രമണവും ഹൂത്തികള്‍ നടത്തുന്നുണ്ട്. ഇതുകാരണം എയ്‌ലാത്ത് തുറമുഖത്തേക്ക് ചരക്കുകള്‍ എത്താതായി. ഞായറാഴ്ച മുതല്‍ എയ്‌ലാത്ത് തുറമുഖം പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കുമെന്ന് ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നികുതി അടയ്ക്കാത്തതിനെ തുടര്‍ന്ന് തുറമുഖത്തിന്റെ ബാങ്ക് അക്കൗണ്ടുകള്‍ എയ്‌ലാത്ത് മുന്‍സിപ്പാലിറ്റി മരവിപ്പിച്ചിരുന്നു. മൂന്ന് ദശലക്ഷം ഡോളര്‍ ആണ് നികുതിയായി അടയ്ക്കാനുള്ളത്. വരുമാനം ലഭിക്കാതെ വന്നതോടെയാണ് നികുതി കൃത്യമായി അടയ്ക്കാന്‍ തടസം നേരിട്ടത്. ചെങ്കടലിനോട് ചേര്‍ന്ന ഇസ്രായേലിലെ ഏക തുറമുഖമാണ് എയ്‌ലാത്ത്. ഇതുവഴിയാണ് ഇസ്രായേലിലേക്ക് വാഹനങ്ങളും […] - [ചരിത്രം സൃഷ്ടിച്ച് സി.പി.ഐ മാതൃകയാവുന്നു](https://maulikam.com/women-secretary-to-cpi-palakkad/):  കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ ചരിത്രത്തിൽ ആദ്യമായി ദലിത് വിഭാഗത്തിൽ നിന്നൊരാളെ ദേശീയ സെക്രട്ടറിയാക്കിയതും സിപിഐ . പാലക്കാട് ജില്ലാ സെക്രട്ടറിയായി സുമലതാ മോഹന്‍ദാസ് തെരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാനത്തെ ആദ്യ കമ്മ്യൂണിസ്റ്റ്  വനിതാ ജില്ലാ സെക്രട്ടറിയായി മാറിയ സുമലത മോഹന്‍ദാസ്  അകത്തേത്തറ  തോട്ടപ്പുര സ്വദേശിയാണ്. കഴിഞ്ഞ മൂന്നു ടേമിലും ജില്ലാ സെക്രട്ടറിയായിരുന്ന കെ പി സുരേഷ് രാജിന് പകരമായാണ് ജില്ലയിലെ ആദ്യ വനിതാ സെക്രട്ടറിയായി സുമലത മോഹന്‍ദാസ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി കേരള മഹിളാസംഘം ദേശീയ കൗണ്‍സില്‍ അംഗം- ജില്ലാ സെക്രട്ടറി, മലമ്പുഴ ഗ്രാമപഞ്ചായത്ത് വെെസ് പ്രസിഡന്റ്, സാമൂഹ്യനിതീ  വകുപ്പ് കൗണ്‍സില്‍ അംഗം, എന്നീ നിലകളില്‍  പ്രവര്‍ത്തിച്ചു വരുന്ന സുമലതാ മോഹന്‍ദാസ് മികച്ച സംഘാടകയായാണ് അറിയപ്പെടുന്നത്.  ഇന്നലെ ചേര്‍ന്ന ജില്ലാ എക്സിക്യൂട്ടീവ് യോഗവും തുടര്‍ന്ന് ചേര്‍ന്ന പുതിയ ജില്ലാ കൗണ്‍സില്‍ പ്രതിനിധികളുടെ യോഗവും സുമലതയെ സെക്രട്ടറിയായി തിരഞ്ഞെടുക്കുകയായിരുന്നു.  മലമ്പുഴ ഗ്രാമ പഞ്ചായത്തില്‍ നിന്നും തുടര്‍ച്ചയായി മൂന്നു തവണ […] - [തരൂരിന് ഊര് വിലക്കുമായി കെ.മുരളീധരൻ](https://maulikam.com/hand-washed-and-deceived-sashi-tharoor-by-k-muraleedharan/): ശശി തരൂരും കോൺഗ്രസും തമ്മിലുള്ള ഭിന്നത വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, ദേശീയ സുരക്ഷാ വിഷയത്തിൽ തന്റെ നിലപാട് മാറ്റുന്നതുവരെ തിരുവനന്തപുരത്ത് നടക്കുന്ന ഒരു പാർട്ടി പരിപാടിയിലേക്കും തരൂരിനെ ക്ഷണിക്കില്ലെന്ന് മുതിർന്ന പാർട്ടി നേതാവ് കെ മുരളീധരൻ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി (CWC) അംഗം കൂടിയായ തരൂരിനെ ഇനി ഞങ്ങളിൽ ഒരാളായി കണക്കാക്കുന്നില്ലെന്ന് മുരളീധരൻ പറഞ്ഞു. തരൂരിനെതിരെ എന്ത് നടപടി വേണമെന്ന് പാർട്ടിയുടെ ദേശീയ നേതൃത്വം തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “അദ്ദേഹം നിലപാട് മാറ്റുന്നതുവരെ, തിരുവനന്തപുരത്ത് നടക്കുന്ന ഒരു പാർട്ടി പരിപാടിയിലേക്കും ഞങ്ങൾ അദ്ദേഹത്തെ ക്ഷണിക്കില്ല. അദ്ദേഹം ഞങ്ങളോടൊപ്പമില്ല, അതിനാൽ അദ്ദേഹം ഒരു പരിപാടി ബഹിഷ്‌കരിക്കുന്ന പ്രശ്നമില്ലല്ലോ.” മുരളീധരൻ പറഞ്ഞു. ദേശീയ സുരക്ഷാ വിഷയങ്ങളിൽ തരൂരിന്റെ നിലപാടിനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു മുതിർന്ന കോൺഗ്രസ് നേതാവ് കൂടിയായ കെ.മുരളീധരൻ. പഹൽഗാം ഭീകരാക്രമണത്തിലെ ‘സുരക്ഷാ വീഴ്ച’യും ഓപ്പറേഷൻ സിന്ദൂരിന്റെ ഫലങ്ങളും ചൂണ്ടിക്കാട്ടി വരാനിരിക്കുന്ന മൺസൂൺ സമ്മേളനത്തിൽ നരേന്ദ്ര മോദി സർക്കാരിനെ എതിർക്കാൻ കോൺഗ്രസും മറ്റ് […] - [ഓടേണ്ട, ഓടേണ്ട, ചൂതുകളിക്കാരെ; ചെറിയ നികുതിയടച്ചാൽ പോരെ? - മുരളി തുമ്മാരുകുടി](https://maulikam.com/gambling-is-an-entertainment-says-marali-thumaarakkudi/): പണം വെച്ച് ചീട്ട് കളിച്ചവരെ പൊലീസ് പിടിച്ച സംഭവത്തില്‍ വ്യത്യസ്തമായ പ്രതികരണവുമായി മുരളി തുമ്മാരുകുടി. ചീട്ടുകളി വളരെ രസകരമായ ഒന്നാണ്. അതിൽ കുറച്ചു വാശി കൂട്ടാൻ ആളുകൾ കുറച്ചു പണം കൂടി വെയ്ക്കുന്നു. അതവരുടെ ഇഷ്ടമല്ലേ? ആ കളി നടക്കുന്നിടത്ത് അടിപിടി ഒന്നുമില്ലെങ്കിൽ പിന്നെ എന്തിനാണ് അതിൽ പോലീസ് ഇടപെടുന്നതെന്നും അദ്ദേഹം ചോദിക്കുന്നു. ചീട്ടുകളി ഒരു ചൂതാട്ടവും അതിന് ആളുകൾ അടിമപ്പെടുന്നതും അമിതമായി പണം വാത് വെക്കുമെന്നതാണ് വിഷയമെങ്കിൽ സർക്കാർ നടത്തുന്ന ലോട്ടറിക്കും ഇതൊക്കെ ബാധകമല്ലേ? ഒരാൾ എത്ര ലോട്ടറി എടുക്കുന്നു എന്നതിന് സർക്കാരിന് ഒരു നിയന്ത്രണവും ഇല്ലല്ലോ? ലോട്ടറി വിൽക്കുന്നവരെയോ വാങ്ങുന്നവരെയോ പോലീസ് ഓടിച്ചിട്ട് പിടിക്കുന്നുമില്ലെന്നും മുരളി തുമ്മാരുകുടി ഫേസ്ബുക്കില്‍ കുറിക്കുന്നു. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ.. പൊലീസിനെന്താ ഈ വീട്ടിൽ കാര്യം….വെങ്ങോലയിൽ ഇപ്പോൾ വില്ലേജ് ഓഫീസ് ഇരിക്കുന്ന സ്ഥലത്ത് ഒരു വലിയ മാവ് ഉണ്ടായിരുന്നു. വെങ്ങോല കവലയിൽ ടെയ്‌ലർ ആയിരുന്നു എന്റെ അമ്മാവൻ. അദ്ദേഹത്തിന് ഉച്ചഭക്ഷണവുമായി ഞാൻ […] - [യാത്രകപ്പലിന് തീപിടിച്ചു; 5 മരണം, 150 പേരെ രക്ഷപ്പെടുത്തി](https://maulikam.com/fire-outbreak-in-ferry-in-indonesia/): ഇന്തോനേഷ്യയിലെ വടക്കൻ സുലവേസി പ്രവിശ്യയിലെ ജലാശയത്തിൽ 280 ഓളം യാത്രക്കാരുമായി പോയ ഒരു യാത്രാ കപ്പലിന് തീപിടിച്ചതിനെ തുടർന്ന് ഞായറാഴ്ച കുറഞ്ഞത് മൂന്ന് പേർ മരിക്കുകയും 150 ഓളം പേരെ രക്ഷപ്പെടുത്തുകയും ചെയ്തതായി ചൈനയുടെ സർക്കാർ ഉടമസ്ഥതയിലുള്ള സിൻഹുവ റിപ്പോർട്ട് ചെയ്തു. വലിയൊരു തീപിടുത്തവും കട്ടിയുള്ള കറുത്ത പുകപടലങ്ങളും ഫെറിയെ വിഴുങ്ങിയതോടെ പരിഭ്രാന്തരായ യാത്രക്കാർ കടലിലേക്ക് ചാടുന്നതിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടു. 130 ഓളം യാത്രക്കാരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഞായറാഴ്ച ഉച്ചയ്ക്ക് പ്രാദേശിക സമയം ഉച്ചയ്ക്ക് 1.30 ഓടെയാണ് തീപിടുത്തമുണ്ടായത്. പരിഭ്രാന്തരായ യാത്രക്കാർ, അവരിൽ ചിലർ കുട്ടികളുമായി തീയിൽ നിന്ന് രക്ഷപ്പെടാൻ കടലിലേക്ക് ചാടുന്നത് വൈറൽ വീഡിയോകളിൽ കാണാം. ഈ ഭയാനകമായ ദൃശ്യങ്ങളിൽ, കടും ഓറഞ്ച് നിറത്തിലുള്ള ലൈഫ് ജാക്കറ്റുകൾ ധരിച്ച യാത്രക്കാർ വെള്ളത്തിലേക്ക് ചാടുന്നതും കപ്പലിൽ തീ അതിവേഗം പടരുന്നതും കാണാം. കെഎം ബാഴ്‌സലോണ III, കെഎം വെനീഷ്യൻ, കെഎം കാന്റിക്ക ലെസ്റ്റാരി 9 എഫ് […] - [ഏറ്റവും ഉയരം കൂടിയ വിമാനത്താവളം ലഡാക്കിൽ വരുന്നു](https://maulikam.com/%e0%b4%8f%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%b5%e0%b5%81%e0%b4%82-%e0%b4%89%e0%b4%af%e0%b4%b0%e0%b4%82-%e0%b4%95%e0%b5%82%e0%b4%9f%e0%b4%bf%e0%b4%af-%e0%b4%b5%e0%b4%bf%e0%b4%ae%e0%b4%be%e0%b4%a8/): ലോകത്തെ ഏറ്റവും ഉയരം കൂടിയ വിമാനത്താവളം ലഡാക്കിൽ തുറക്കാൻ ഒരുങ്ങുന്നു; എൽഎസിയിൽ നിന്നും 13,700 അടി ഉയരംഅഡ്വാൻസ്ഡ് ലാൻഡിംഗ് ഗ്രൗണ്ട് എൽ‌എസിക്ക് സമീപമുള്ള പ്രതിരോധദേശീയ സുരക്ഷയ്ക്കും യഥാർത്ഥ നിയന്ത്രണ രേഖയിലൂടെയുള്ള കണക്റ്റിവിറ്റിക്കും ഉത്തേജനം നൽകിക്കൊണ്ട്, കിഴക്കൻ ലഡാക്കിലെ മുധ്-നയോമയിലെ ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ വ്യോമതാവളം ഒക്ടോബറോടെ പൂർണ്ണമായും പ്രവർത്തനക്ഷമമാകും. ഏകദേശം 13,700 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ന്യോമ, എൽ‌എസിക്ക് ഏറ്റവും അടുത്തുള്ള അഡ്വാൻസ്ഡ് ലാൻഡിംഗ് ഗ്രൗണ്ട് (ALG) ആണ്. പുതിയ വ്യോമതാവളം പ്രതിരോധ സേനയെ വേഗത്തിൽ സജ്ജമാക്കുന്നതിനും മേഖലയിലെ തന്ത്രപരമായ കഴിവുകൾ വർദ്ധിപ്പിക്കുന്നതിനും സഹായിക്കും. അടിയന്തര പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിനായി രൂപകൽപ്പന ചെയ്ത പുതുതായി നിർമ്മിച്ച 3 കിലോമീറ്റർ റൺവേയാണ് ഇതിൽ ഉള്ളത്. 2021 ൽ അംഗീകരിച്ച ഈ പദ്ധതിക്ക് ഏകദേശം 214 കോടി രൂപയുടെ ബജറ്റ് ഉണ്ടായിരുന്നു. എൽ‌എസിയുടെ ഉയർന്ന ഉയരവും സാമീപ്യവും ന്യോമയെ തന്ത്രപരമായ ഒരു ആസ്തിയാക്കി മാറ്റുന്നു. ഇന്ത്യയുടെ വടക്കൻ അതിർത്തികളിലേക്ക്, പ്രത്യേകിച്ച് ഭൂഗർഭ ഗതാഗതം […] - [ആദ്യം രാഷ്ട്രം; പിന്നീട് രാഷ്ട്രീയം - ശശി തരൂർ](https://maulikam.com/first-is-the-nation-thereafter-only-to-the-politics-by-shashi-tharoor/): രാഷ്ട്രമാണ് പരമോന്നതമെന്നും രാഷ്ട്രീയ പാർട്ടികൾ രാജ്യത്തെ മികച്ചതാക്കാനുള്ള ഒരു മാർഗമാണെന്നും കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി (സിഡബ്ല്യുസി) അംഗം ശശി തരൂർ . മെച്ചപ്പെട്ട ഇന്ത്യ കെട്ടിപ്പടുക്കുക എന്നതാണ് ഏതൊരു പാർട്ടിയുടെയും ലക്ഷ്യമെന്നും ഈ ലക്ഷ്യം കൈവരിക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗത്തിൽ പാർട്ടികൾക്ക് വിയോജിക്കാനുള്ള അവകാശമുണ്ടെന്നും ശശി തരൂർ പറഞ്ഞു. രാജ്യത്തിന്റെ സായുധ സേനയെയും സർക്കാരിനെയും പിന്തുണയ്ക്കുന്ന തന്റെ നിലപാടിൽ ഉറച്ചുനിൽക്കുമെന്നും അത് രാജ്യത്തിന് ശരിയാണെന്ന് താൻ വിശ്വസിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ‘സമാധാനം, ഐക്യം, ദേശീയ വികസനം’ എന്ന വിഷയത്തിൽ ഒരു സ്വകാര്യ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘വിയോജിക്കാനുള്ള എല്ലാ അവകാശവും പാർട്ടികൾക്കുണ്ട്, നിങ്ങൾക്കറിയാവുന്നതുപോലെ, പലരും എന്റെ നിലപാടിനെ വളരെ വിമർശിച്ചിട്ടുണ്ട്, കാരണം അടുത്തിടെ സംഭവിച്ചതിന് ശേഷം ഞാൻ സായുധ സേനയെയും നമ്മുടെ സർക്കാരിനെയും പിന്തുണച്ചിട്ടുണ്ട്. ഞാൻ ഇന്ത്യയെക്കുറിച്ച് സംസാരിക്കുമ്പോൾ, എന്റെ പാർട്ടിയെ ഇഷ്ടപ്പെടുന്നവരെ മാത്രമല്ല, എല്ലാ ഇന്ത്യക്കാരെയും കുറിച്ചാണ് ഞാൻ സംസാരിക്കുന്നത്’ ശശി തരൂർ പറഞ്ഞു. […] - [വെള്ളാപ്പള്ളിയുടെ വിദ്വേഷ പ്രസംഗം: പ്രതിഷേധങ്ങൾ](https://maulikam.com/vellapallys-hate-speech-inviting-protests/): കൊച്ചി: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വിദ്വേഷ പ്രസംഗത്തില്‍ മറുപടി പറയാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ധൈര്യം കാണിക്കണം എന്ന് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ഫാത്തിമ തഹ്ലിയ. മലപ്പുറത്തെ കുറിച്ചും മുസ്ലിങ്ങളെ കുറിച്ചും വെള്ളാപ്പള്ളി പറഞ്ഞ വര്‍ഗീയ പ്രസ്താവനയ്ക്ക് സിപിഎം നേതാക്കള്‍ മറുപടി പറയുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു. അതേസമയം, വെള്ളാപ്പള്ളിയുടെ പ്രസ്താവനയോട് പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ് രംഗത്തുവന്നു. നിരുത്തരവാദപരമായ പ്രസ്താവനയാണ് വെള്ളാപ്പള്ളിയില്‍ നിന്നുണ്ടായത് എന്ന് അദ്ദേഹം പറഞ്ഞു. മതനിരപേക്ഷ സമൂഹത്തെ ദുര്‍ബലപ്പെടുത്തുന്ന ഇത്തരം അഭിപ്രായങ്ങള്‍ കേരളം തള്ളക്കളയുമെന്നും സ്വരാജ് ഫേസ്ബുക്കില്‍ കുറിച്ചു. - [ഒപ്പറേഷൻ സിന്ദൂർ പാർലമെന്റ് ചർച്ച ചെയ്യും](https://maulikam.com/operation-zindoor-in-the-parliament/): ന്യൂഡല്‍ഹി: തിങ്കളാഴ്ച ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ ഓപ്പറേഷന്‍ സിന്ദൂര്‍ ഉള്‍പ്പെടെയുള്ള പ്രധാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു. പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സഭയുടെ സുഗമമായ പ്രവര്‍ത്തനം ഉറപ്പാക്കുന്നതിന് സര്‍ക്കാരും പ്രതിപക്ഷവും തമ്മില്‍ കൂടുതല്‍ ഏകോപനം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഓപ്പറേഷന്‍ സിന്ദൂര്‍ പോലുള്ള പ്രധാന വിഷയങ്ങള്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യുന്നതിന് ഞങ്ങള്‍ തയ്യാറാണ്. പാര്‍ലമെന്റ് സുഗമമായി നടത്തുന്നതിന് സര്‍ക്കാര്‍-പ്രതിപക്ഷ ഏകോപനം ഉണ്ടായിരിക്കണം,” റിജിജു വ്യക്തമാക്കി. ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയില്‍ താന്‍ മധ്യസ്ഥത വഹിച്ച് ശത്രുത അവസാനിപ്പിക്കുന്നതിലേക്ക് നയിച്ചുവെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദവുമായി ബന്ധപ്പെട്ട് സഭയില്‍ ചോദ്യം ഉന്നയിക്കാന്‍ പ്രതിപക്ഷം പദ്ധതിയിടുന്നുണ്ട്. ഇതിനിടയിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. സര്‍ക്കാര്‍ വിഷയം സഭയില്‍ പരിഗണിക്കുമെന്ന് റിജിജു പറഞ്ഞു. പാര്‍ലമെന്ററി കാര്യ വകുപ്പ് കൂടി വഹിക്കുന്ന റിജിജു, ജസ്റ്റിസ് വര്‍മ്മയെ നീക്കം ചെയ്യാനുള്ള പ്രമേയത്തിന് ഇതിനകം തന്നെ നിയമസഭാംഗങ്ങളില്‍ […] - [വേടന്റെ പാട്ടുകൾ ഒഴിവാക്കിയത് സംഘ പരിവാർ അജണ്ട: മന്ത്രി വി.ശിവൻകുട്ടി](https://maulikam.com/delete-of-vedans-rapp-music-is-the-agenda-of-sankh-parivar/): തിരുവനന്തപുരം: കാലിക്കറ്റ് സര്‍വകലാശാലയിലെ ബിരുദ പാഠ്യ പദ്ധതിയില്‍ നിന്ന് വേടന്‍, ഗൗരി ലക്ഷ്മി എന്നിവരുടെ റാപ്പ് ഗാനങ്ങള്‍ നീക്കണമെന്ന ശുപാര്‍ശക്കെതിരെ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സമിതിയുടെ ശുപാര്‍ശയെ അപലിപ്പിച്ച അദ്ദേഹം ഉന്നത വിദ്യാഭ്യാസ മേഖലയെ കാവിവല്‍ക്കരിക്കാനുള്ള സംഘപരിവാര്‍ അജണ്ടയുടെ ഭാഗമാണ് ഈ നീക്കമെന്നും വിമര്‍ശിച്ചു. അതേസമയം, കേന്ദ്രീയ വിദ്യാലയങ്ങളില്‍ അധ്യയനം ആരംഭിച്ച് നാല് മാസം പിന്നിട്ടിട്ടും വിദ്യാര്‍ഥികള്‍ക്ക് പുസ്തകം ലഭ്യമാക്കാത്തതില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണം എന്ന് ശിവന്‍കുട്ടി ആവശ്യപ്പെട്ടു. ഏപ്രിലിലാണ് കേന്ദ്രീയ വിദ്യാലയങ്ങളില്‍ അധ്യയനം ആരംഭിച്ചത്. ആദ്യപാദ പരീക്ഷയ്ക്ക് ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളു. എന്നിട്ടും പുസ്തകം ലഭ്യമാക്കാത്തതാണ് മന്ത്രി ചൂണ്ടിക്കാട്ടിയത്. വേടന്‍, ഗൗരി ലക്ഷ്മി വിഷയത്തില്‍ മന്ത്രിയുടെ പ്രതികരണം ഇങ്ങനെ- ”കോഴിക്കോട് സര്‍വകലാശാലയിലെ ബിരുദ പാഠ്യപദ്ധതിയില്‍ നിന്ന് വേടന്‍, ഗൗരി ലക്ഷ്മി എന്നിവരുടെ റാപ്പ് ഗാനങ്ങള്‍ നീക്കം ചെയ്യണമെന്ന വിദഗ്ദ്ധ സമിതിയുടെ ശുപാര്‍ശയെ ശക്തമായി അപലപിക്കുന്നു. ഉന്നത വിദ്യാഭ്യാസ മേഖലയെ കാവിവല്‍ക്കരിക്കാനുള്ള സംഘപരിവാര്‍ അജണ്ടയുടെ ഭാഗമാണ് ഈ നീക്കം. - [ജസ്റ്റിസ് യശ്വന്ത് വർമ്മക്കെതിരെ ഇംപീച്ച്മെന്റ് പ്രമേയം](https://maulikam.com/impeachment-resolution-will-move-against-justice-yaswant-varma/): അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വർമ്മയ്‌ക്കെതിരെ വരാനിരിക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ സർക്കാർ ഇംപീച്ച്‌മെന്റ് പ്രമേയം കൊണ്ടുവരുമെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു ഞായറാഴ്ച സ്ഥിരീകരിച്ചു. നൂറിലധികം പാർലമെന്റ് അംഗങ്ങൾ ഇതിനകം പ്രമേയത്തിൽ ഒപ്പുവച്ചിട്ടുണ്ടെന്ന് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ റിജിജു പറഞ്ഞു. “ജസ്റ്റിസ് യശ്വന്ത് വർമ്മയ്‌ക്കെതിരെ ഈ സമ്മേളനത്തിൽ സർക്കാർ ഇംപീച്ച്‌മെന്റ് പ്രമേയം കൊണ്ടുവരും. ഇംപീച്ച്‌മെന്റിനുള്ള പ്രമേയത്തിൽ എംപിമാർ ഒപ്പുവച്ചു,” റിജിജു പറഞ്ഞു. സമയപരിധിയെക്കുറിച്ച് ചോദിച്ചപ്പോൾ, “സമയക്രമം ഇപ്പോൾ പറയാൻ കഴിയില്ല, ഞങ്ങൾ തീരുമാനിച്ച് പിന്നീട് അറിയിക്കാം” എന്ന് അദ്ദേഹം പറഞ്ഞു. ജസ്റ്റിസ് വർമ്മയെ ചുറ്റിപ്പറ്റിയുള്ള വിവാദം 2025 മാർച്ചിൽ ഡൽഹിയിലെ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിൽ തീപിടുത്തമുണ്ടായതു മുതലാണ് ആരംഭിച്ചത് . സംഭവത്തെത്തുടർന്ന്, കത്തിനശിച്ചതോ ഭാഗികമായി കത്തിയതോ ആയ വലിയൊരു തുക കെട്ടിടത്തിൽ നിന്ന് കണ്ടെടുത്തതായി ആരോപിക്കപ്പെടുന്നു. ഈ കണ്ടെത്തൽ വ്യാപകമായ ഊഹാപോഹങ്ങൾക്കും വിമർശനങ്ങൾക്കും കാരണമായി, അന്വേഷണത്തിനും ഉത്തരവാദിത്തത്തിനും വേണ്ടിയുള്ള ആവശ്യങ്ങളും ഉയർന്നുവന്നു. അനുബന്ധ വാർത്തകൾജസ്റ്റിസ് വർമ്മജസ്റ്റിസ് യശ്വന്ത് വർമ്മയ്‌ക്കെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം കൊണ്ടുവരും […] - [വ്യാപകമായ മഴ തുടരും, കാലാവസ്ഥാ മുന്നറിയിപ്പുകൾ......](https://maulikam.com/heavyrain-will-be-continued/): സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും. ഇന്ന് 14 ജില്ലകളിലും മുന്നറിയിപ്പുണ്ട്. 9 ജില്ലകളിൽ ഓറഞ്ച് അലർട്ടും 5 ജില്ലകളിൽ യെല്ലോ അലർട്ടുമാണിന്ന്. ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ യെല്ലോ അലർട്ടാണ്. ഓറഞ്ച് അലർട്ട് 20/07/2025: ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്24/07/2025: കണ്ണൂർ, കാസർഗോഡ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. യെല്ലോ അലർട്ട് 20/07/2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം21/07/2025: ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, […] - [അരുണാചൽ അതിർത്തിയിൽ ചൈനയുടെ വമ്പൻ അണക്കെട്ട്](https://maulikam.com/big-budget-dam-of-china-is-being-to-build-in-arunachal-border/): ന്യൂഡൽഹി: അരുണാചൽ പ്രദേശിലെ ഇന്ത്യൻ അതിർത്തിയോട് ചേർന്ന് ടിബറ്റിലെ ബ്രഹ്മപുത്ര നദിക്ക് കുറുകെയുള്ള അണക്കെട്ടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ച് ചൈന. 167.8 ബില്യൺ ഡോളറിന്റെ ചിലവ് വരുന്ന അണക്കെട്ടിന്റെ നിർമ്മാണമാണ് ചൈന ഔദ്യോഗികമായി ഇന്നലെ മുതൽ ആരംഭിച്ചത്. ബ്രഹ്മപുത്ര നദിയുടെ താഴ്‌വരയായ യാർലുങ് സാങ്‌ബോയിൽ, ന്യിങ്‌ചി സിറ്റിയിലാണ് തറക്കല്ലിടൽ ചടങ്ങ് നടന്നത്. ചൈനീസ് പ്രധാനമന്ത്രി ലി ക്വിയാങ് അണക്കെട്ടിന്റെ നിർമ്മാണം ആരംഭിച്ചതായി ചടങ്ങിൽ പ്രഖ്യാപിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. ടിബറ്റിൽ യാർലുങ് സാങ്‌പോ എന്നും ഇന്ത്യയിൽ ബ്രഹ്മപുത്ര എന്നും അറിയപ്പെടുന്ന നദിയിലെ പദ്ധതിക്ക് കഴിഞ്ഞ ഡിസംബറിൽ ബീജിംഗ് അംഗീകാരം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ നിർമ്മാണം ആരംഭിച്ചത്. രാജ്യത്തിന്റെ കാർബൺ ന്യൂട്രാലിറ്റി ലക്ഷ്യങ്ങളുമായും ടിബറ്റ് മേഖലയിലെ സാമ്പത്തിക ലക്ഷ്യങ്ങളുമായും യോജിച്ചു പോവുന്നതാണ് ചൈനയുടെ പുതിയ നീക്കം. ഉത്പാദിപ്പിക്കുന്ന വൈദ്യുതി പ്രാഥമികമായി മറ്റ് പ്രദേശങ്ങളിലേക്ക് ഉപഭോഗത്തിനായി കൈമാറും, അതോടൊപ്പം ടിബറ്റിലെ പ്രാദേശിക വൈദ്യുതി ആവശ്യങ്ങൾ നിറവേറ്റുകയും ചെയ്യുമെന്ന് ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നിർമ്മാണം […] - [സ്ത്രീധന പീഡനം , ഗാർഹിക പീഡനം: യുവതി ഫ്ലാറ്റിനുളളിൽ മരിച്ച നിലയിൽ](https://maulikam.com/young-lady-as-died-in-the-flat-in-sharjah/): ഷാര്‍ജയിലെ ഫ്‌ലാറ്റിനുള്ളില്‍ കൊല്ലം സ്വദേശിനി അതുല്യ(30)യെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് സതീഷിനെതിരെ കൊലപാതകക്കുറ്റം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തു. അതുല്യയുടെ കുടുംബത്തിന്റെ പരാതിയിലാണ് കൊല്ലം ചവറ തെക്കുംഭാഗം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. അതേസമയം അതുല്യ നേരിട്ടത് കൊടും ക്രൂരതയെന്ന് വിവരം. അതുല്യ സുഹൃത്തിനയച്ച ശബ്ദ സന്ദേശം പുറത്തുവന്നു. അയാൾ തന്നെ ചവിട്ടി കൂട്ടി, ജീവിക്കാൻ പറ്റുന്നില്ലെന്നും ശബ്ദ സന്ദേശം. ഇത്രയൊക്കെ കാണിച്ചിട്ടും അയാൾക്കൊപ്പം നിൽക്കേണ്ട അവസ്ഥയാണ്. ധൈര്യമില്ലാത്തത് കൊണ്ടാണ് ആത്മഹത്യ ചെയ്യാത്തതെന്നും അതുല്യ സുഹൃത്തിനയച്ച ശബ്ദ സന്ദേശത്തിൽ പറയുന്നത് കേൾക്കാം. അതുല്യയുടെ ഭര്‍ത്താവ് സതീഷിനെതിരെ കൂടുതൽ ആരോപണങ്ങളാണ് പുറത്ത് വരുന്നത്. സ്ത്രീധനത്തിന്റെ പേരില്‍ പ്രതി സതീഷ് ഭാര്യയെ പീഡിപ്പിച്ചിരുന്നുവെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. ശാരീരിക പീഡനം, സ്ത്രീധന പീഡനം എന്നീ വകുപ്പുകളും പൊലീസ് ചുമത്തിയിട്ടുണ്ട്. കുഞ്ഞിനുവേണ്ടി അതുല്യ എല്ലാം സഹിക്കുകയായിരുന്നുവെന്ന് അതുല്യയുടെ അച്ഛന്‍ രാജശേഖരന്‍ പിള്ള പറഞ്ഞു. മുമ്പ് പൊലീസ് കേസ് വരെയുണ്ടായിരുന്നു. മദ്യപാനം അമിതമാകുമ്പോള്‍ വയലന്റായി […] - [ബഹുഭർതൃത്വം; ഗോത്രാചാരവിവാഹം ഹിമാചലിൽ](https://maulikam.com/polygamy-in-himachal-tribes/): ഷിംല: ഹിമാചല്‍ പ്രദേശിലെ സഹോദരന്മാര്‍ വിവാഹം ചെയ്തത് ഒരു യുവതിയെ. സിര്‍മോര്‍ ജില്ലയിലെ ഷില്ലായ് ഗ്രാമത്തിലാണ് വിചിത്രമായ സംഭവം. ഹിമാലയന്‍ മലയോര മേഖലയില്‍ താമസിക്കുന്ന ഹാട്ടി ഗോത്ര സമൂഹത്തിലാണ് ഈ വിവാഹം. വീഡിയോ പുറത്തുവന്നതോടെ നിമിഷ നേരം കൊണ്ട് വൈറലായി. പാരമ്പര്യമായി ബഹുഭര്‍തൃത്വം ആചരിച്ചുവന്നിരുന്നവരാണ് ഹാട്ടി ഗോത്രം. പ്രദീപ്, കപില്‍ നേഗി എന്നിവരാണ് സുനിത ചൗഹാന്‍ എന്ന യുവതിയെ വിവാഹം ചെയ്തത്. യാതൊരു സമ്മര്‍ദ്ദവുമില്ലാതെയാണ് ഈ തീരുമാനത്തിലെത്തിയത് എന്ന് മൂന്നുപേരും പറഞ്ഞു. നാടന്‍ പാട്ടുകളും നൃത്തങ്ങളുമായി മൂന്ന് ദിവസം നീളുന്ന ചടങ്ങായിരുന്നു വിവാഹം. ജൂലൈ 12നാണ് ചടങ്ങുകള്‍ തുടങ്ങിയത്. എന്തുകൊണ്ട് ഇങ്ങനെ ഒരു തീരുമാനത്തിലെത്തി എന്ന ചോദ്യത്തിന് മൂന്നുപേരും മറുപടി നല്‍കി. കുന്‍ഹാട്ട് ഗ്രാമത്തിലാണ് സുനിത. മുന്‍ഗാമികള്‍ ചെയ്തിരുന്ന ബഹുഭര്‍തൃത്വത്തെ കുറിച്ച് യുവതിക്ക് അറിയാമായിരുന്നു. ആരും ഈ വിവാഹത്തിന് നിര്‍ബന്ധിച്ചില്ലെന്നും സ്വമേധയാ തയ്യാറായതാണെന്നും സുനിത പറയുന്നു. ഷില്ലായ് ഗ്രാമത്തിലുള്ള പ്രദീപ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്. ഇളയ സഹോദരന്‍ കപില്‍ വിദേശത്താണ് ജോലി ചെയ്യുന്നത്. - [മുഖ്യമന്ത്രി - ഗവർണർ കൂടിക്കാഴ്ച്ച ഇന്ന്](https://maulikam.com/governor-cm-meet-today/): മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ രാജേന്ദ്ര അർലേക്കറും തമ്മിലുള്ള നിർണായക കൂടിക്കാഴ്ച ഇന്ന്. രാജ് ഭവനിൽ വൈകുന്നേരം മൂന്നരയ്ക്കാണ് കൂടിക്കാഴ്ച. സർവകലാശാല പ്രതിസന്ധി ചർച്ചയിൽ പ്രധാന വിഷയമാകും. സർവകലാശാല ഭേദഗതി ബിൽ, സ്വകാര്യ സർവകലാശാല ബിൽ എന്നിവയിൽ ഗവർണർ ഇതുവരെ ഒപ്പിട്ടിട്ടില്ല. ഇതും ചർച്ചയ്ക്ക് വരുമെന്നാണ് സൂചന. സർക്കാർ അനുനയത്തിൻ്റ പാതയിലേക്ക് എത്തിയ പശ്ചാത്തലത്തിൽ ഗവർണർ സർക്കാരുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ മഞ്ഞുരുകാൻ സാധ്യത ഉണ്ടെന്നാണ് വിലയിരുത്തൽ. കെ ടി യു, ഡിജിറ്റൽ സർവകലാശാല വിസിമാരുടെ നിയമനം ഹൈക്കോടതി ഡിവിഷൻ തള്ളിയതിന് പിന്നാലെ താൽക്കാലിക വിസിമാരുടെ പുതിയ പട്ടിക സർക്കാർ നൽകിയിരുന്നു. കൂടിക്കാഴ്ചക്ക് മുൻപോ, അതിനുശേഷമോ, വി.സി മാരുടെ നിയമനം ഗവർണർ നടത്തിയേക്കും. നിരവധി വിഷയങ്ങളിൽ ഗവർണറും സർക്കാരും തമ്മിൽ രൂക്ഷമായ തർക്കങ്ങളാണ് നിലനിൽക്കുന്നത്. കഴിഞ്ഞദിവസം ഡൽഹി കേരള ഹൗസിൽ ഇരുവരും തൊട്ടടുത്ത മുറികളിൽ താമസിച്ചെങ്കിലും കൂടിക്കാഴ്ച നടത്തിയില്ല. അതേസമയം, ഗവർണറുമായി മുഖ്യമന്ത്രി അനൗപചാരിക ആശയവിനിമയം നടത്തിയതായും വിവരമുണ്ട്. സമീപകാലവിവാദങ്ങളിൽ സർക്കാർ […] - [ലുലു ഗ്രൂപ്പിന് ഭൂമി കൈമാറുന്നതിനെതിരെ ആന്ധ്രയിലെ CPM സമരത്തിൽ](https://maulikam.com/andhra-unit-of-cpm-deadly-against-the-land-releasing-to-lulu-group/): ടിഡിപി സർക്കാർ ആന്ധ്രാപ്രദേശില്‍ വീണ്ടും അധികാരത്തില്‍ എത്തിയതിന് പിന്നാലെ ലുലു ഗ്രൂപ്പ് സംസ്ഥാനത്ത് വലിയ പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ജഗന്‍ മോഹന്‍ റെഡ്ഡിയുടെ ഭരണകാലത്ത് വിശാഖപട്ടണത്തെ പദ്ധതി ഉപേക്ഷിച്ച് പോയ ലുലു ഗ്രൂപ്പിനെ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു തന്നെ സംസ്ഥാനത്തേക്ക് വീണ്ടും ക്ഷണിച്ചുകൊണ്ടുവരികയായിരുന്നു. രണ്ടാം വരവില്‍ വിശാഖപട്ടണത്തിന് പുറമെ അമരവാതിയും വിജയവാഡയിലും തിരുപ്പതിയിലുമായി നിരവധി പദ്ധതികളാണ് ലുലു ഗ്രൂപ്പ് ആന്ധ്രാപ്രദേശില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ വിശാഖപട്ടണത്തെ ഭൂമി സംബന്ധിച്ച തർക്കങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുകയാണ്. ഇതിന് പുറമേയാണ് വിജയവാഡയില്‍ ഗ്രൂപ്പിനായി നല്‍കാന്‍ തീരുമാനിച്ചിരിക്കുന്ന ഭൂമിയുടെ കാര്യത്തില്‍ എതിർപ്പുയർത്തി സംസ്ഥാനത്തെ സി പി എം നേതൃത്വവും രംഗത്ത് വന്നിരിക്കുന്നത്. വിജയവാഡയിലെ പഴയ ബസ് സ്റ്റാൻഡ് പ്രദേശത്തെ ആർടിസി ഭൂമിയാണ് ഷോപ്പിംഗ് മാൾ നിർമ്മാണത്തിനായി ലുലു ഗ്രൂപ്പിന് കൈമാറാനായി ആന്ധ്രാപ്രദേശ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ ഈ നീക്കത്തെ വളരെ അപലപനീയം എന്ന് വിശേഷിപ്പിച്ച സിപിഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബാബു റാവു തീരുമാനം ഉടന്‍ പിന്‍വലിക്കണമെന്ന് സർക്കാറിനോട് ആവശ്യപ്പെട്ടതായും […] - ['അമ്മ' ട്രേഡ് യൂണിയനല്ല; ചാരിറ്റി സംഘടന: ജോയ് മാത്യു](https://maulikam.com/joy-mathew-willing-to-contest-in-amma/): മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കുമെന്ന് വ്യക്തമാക്കി സംവിധായകനും നടനുമായ ജോയ് മാത്യു. ഓഗസ്‌റ്റിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സന്നദ്ധത പ്രകടിപ്പിച്ച താരം മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങിയവർ സംഘടനയുടെ നെടുംതൂണായി എല്ലാക്കാലവും ഒപ്പമുണ്ടാവുമെന്നും പറഞ്ഞു. മനോരമ ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ക്രിമിനൽ കേസുകളിൽ പ്രതികളായി എന്നത് കൊണ്ട് ആരോടും മത്സരിക്കരുതെന്ന് പറയാൻ കഴിയില്ലെന്നും സംഘടനയിൽ അങ്ങനെയൊരു നിയമം ഇല്ലെന്നും ജോയ് മാത്യു ചൂണ്ടിക്കാട്ടി. ‘മത്സരിക്കാനാണ് ആലോചിക്കുന്നത്. അങ്ങനെ ആരും മാറി നിൽക്കേണ്ട കാര്യമൊന്നുമില്ല. സംഘടനയുടെ ബൈലോയിൽ അങ്ങനെയൊരു കാര്യം പറഞ്ഞിട്ടില്ല. നിങ്ങളൊരു ക്രിമിനൽ കേസിൽ പ്രതിയായത് കൊണ്ട് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പാടില്ലെന്നൊന്നും പറഞ്ഞിട്ടില്ല’ ജോയ് മാത്യു പറയുന്നു. അതൊക്കെ അവരവർക്ക് തോന്നേണ്ട കാര്യമാണ്. മനസാക്ഷിക്ക് അനുസരിച്ചുള്ള തീരുമാനമാണ് എടുക്കേണ്ടത്. അങ്ങനെയാണ് പലരും ചെയ്യാറുള്ളത്. ജനാധിപത്യ രീതിയിലുള്ള, നല്ലൊരു ഭരണം കാഴ്‌ചവയ്ക്കണം. അതാണ് ശരിക്കും വേണ്ടത്. നമ്മൾ പറയുന്നത് പോലെ നമ്മുടെ വിശ്വാസ്യത മോശമാവാതെ നോക്കുക. […] - [മാധ്യമങ്ങളുടെ അരങ്ങ് വാഴ്ച്ച ; പൊട്ടിത്തെറിച്ച് ഹണി ഭാസ്കർ](https://maulikam.com/honey-bhaskar-outbursts-against-media/): തേവലക്കര ബോയ്‌സ് ഹൈസ്‌കൂളില്‍ ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുനെ അവസാന നോക്ക് കാണാൻ ഇന്ന് രാവിലെയോടെയാണ് വിദേശത്ത് നിന്ന് അമ്മ എത്തിയത്. അതീവ ദുഃഖകരമായ രംഗങ്ങള്‍ക്കാണ് നെടുമ്പാശേരി വിമാനത്താവളം സാക്ഷ്യം വഹിച്ചത്. അടുത്ത ബന്ധുക്കളും അന്‍വര്‍ സാദത്ത് എംഎല്‍എയുമാണ് ഇവരെ സ്വീകരിക്കാൻ വിമാനത്താവളത്തിലെത്തിയത്. മാധ്യമങ്ങളുടെ നീണ്ട നിരയും അവിടെ ഉണ്ടായിരുന്നു. ഇപ്പോഴിതാ മാധ്യമങ്ങൾ ഈ സമയത്ത് മര്യാദ കാണിച്ചില്ലെന്ന് വിമർശിക്കുകയാണ് എഴുത്തുകാരി ഹണി ഭാസ്കർ. പുറത്തേക്കു ഇറങ്ങുമ്പോ തന്നെ രണ്ട് സ്ത്രീകളുടെ തോളിലേക്ക് അവർ ആർത്തലച്ചു കരഞ്ഞു തളർന്നു വീഴുന്നുണ്ട്. പോലീസുകാർ ചുറ്റും ഉണ്ടായിട്ടും താങ്ങി എടുത്തോണ്ട് നടക്കുന്നതിനിടയിലേക്ക് ക്യാമറയും കോലുമായി ചെന്ന് മാധ്യമ പ്രവർത്തകർ നടക്കാൻ പോലും അവരെ സമ്മതിച്ചില്ലെന്ന് ഹണി കുറ്റപ്പെടുത്തി. അവരുടെ കുറിപ്പിന്റെ പൂർണരൂപം വായിക്കാം. “രാവിലെ തന്നെ ഹൃദയം നുറുങ്ങി പോകുന്ന ഒരു കാഴ്ച്ച ന്യൂസിൽ കണ്ടതാണ്.സ്കൂളിൽ നിന്ന് ഷോക്കേറ്റ് മരിച്ച കുഞ്ഞിന്റെ അമ്മ അവസാനമായി മകനെ കാണാൻ പ്രവാസത്തു നിന്നെത്തുന്നു. ചോരാത്ത […] - [സ്വർണ്ണം നാണയമായി വാങ്ങുന്നവർ ഇനി ശ്രദ്ധിക്കുക](https://maulikam.com/stringent-steps-to-regulation-for-gold-market/): കൊച്ചി: സ്വര്‍ണം ആഭരണമായി മാത്രമല്ല ആളുകള്‍ വാങ്ങി വയ്ക്കുന്നത്. നാണയമായും വാങ്ങുന്നുണ്ട്. കൂടാതെ ബാറുകള്‍ ആയും ഡിജിറ്റല്‍ ആയും സ്വര്‍ണം വാങ്ങുന്നവര്‍ അടുത്ത കാലത്ത് വര്‍ധിച്ചു വരുന്നു. ഈ സാഹചര്യത്തില്‍ വിപണിയിലെ സുതാര്യത ഉറപ്പാക്കാന്‍ ചില നടപടികള്‍ക്ക് ഒരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. നേരത്തെ സ്വര്‍ണനാണയം വാങ്ങിവച്ചവര്‍ക്ക് ഇത് ആശങ്കയാകാം. എന്നാല്‍ സ്വര്‍ണ വിപണിയിലെ ചൂഷണം തടയുകയാണ് ലക്ഷ്യം. ഇതുമായി ബന്ധപ്പെട്ട പുതിയ നിര്‍ദേശങ്ങള്‍ ചര്‍ച്ചകള്‍ക്ക് ശേഷമാകും നടപ്പാക്കുക. അതിനിടെ, സ്വര്‍ണം തൂക്കുന്ന ഇലക്ട്രോണിക് ബാലന്‍സുകളുടെ അക്വറസി ഒരു മില്ലിഗ്രാം ആക്കണം എന്ന് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ തുടര്‍നടപടികള്‍ നിര്‍ത്തണം എന്ന് കേരളത്തിലെ ജ്വല്ലറി വ്യാപാരികളുടെ സംഘടന ആവശ്യപ്പെട്ടു. അറിയാം രണ്ട് കാര്യങ്ങളിലുമുള്ള പുതിയ വിവരങ്ങള്‍… ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് (ബിഐഎസ്) അംഗീകാരമുള്ള ശാലകളില്‍ മാത്രമേ ഗോള്‍ഡ് കോയിനുകള്‍ നിര്‍മിക്കാന്‍ പാടുള്ളൂ എന്നാണ് പുതിയ നിര്‍ദേശം. സ്വര്‍ണ നാണയങ്ങളുടെ ഉല്‍പാദനം ഏകീകരിക്കാനും അംഗീകാരമില്ലാത്ത സ്വര്‍ണ നാണയ നിര്‍മാണം തടയാനുമാണ് […] - [ക്ലാസ്സ് മുറിയിൽ മൂർഖൻ പാമ്പ് : കുട്ടികൾ കഷ്ടിച്ച് രക്ഷപ്പെട്ടു](https://maulikam.com/indian-cobra-in-class-room/): തൃശ്ശൂരിലെ സ്വകാര്യ സ്‌കൂളിൽ ക്ലാസ് മുറിയിലെ മേശവലിപ്പിൽ മൂർഖൻ പാമ്പ്. മേശവലിപ്പ് തുറന്ന കുട്ടികൾ പാമ്പിന്റെ കടിയേൽക്കാതിരുന്നത് തലനാരിഴയ്ക്ക്. കുരിയച്ചിറ സെന്റ് പോൾസ് പബ്ലിക് സ്കൂളിലെ ക്ലാസ് മുറിയിലാണ് മൂർഖൻ പാമ്പിനെ കണ്ടെത്തിയത്.ഇന്ന് വൈകിട്ട് അവസാന പീരിയഡിലാണ്‌ സംഭവം നടന്നത്. പുസ്തകം എടുക്കാൻ വേണ്ടി കുട്ടികൾ മേശവലിപ്പ് തുറന്നപ്പോഴാണ് മൂർഖൻ പാമ്പിനെ കണ്ടത്.തുടർന്ന് കുട്ടികൾ ക്ലാസ് ടീച്ചറെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് സ്‌കൂളിലെ അധ്യാപകർ ചേർന്നു ക്ലാസ് മുറിക്കുള്ളിൽ നിന്ന് കുട്ടികളെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി. തുടർന്ന് പാമ്പിനെ അവിടെ നിന്ന് മാറ്റിയതിനുശേഷമാണ് കുട്ടികളെ ക്ലാസ് മുറിക്കുള്ളിലേക്ക് പ്രവേശിപ്പിച്ചത്. ക്ലാസിനുള്ളിലേക്ക് പാമ്പ് എങ്ങനെ എത്തി എന്നതിനെക്കുറിച്ച് വ്യക്തതയില്ല. സ്കൂൾ വിട്ട് കുട്ടികൾ വീട്ടിലെത്തിയതിനു ശേഷം മാതാപിതാക്കളോടാണ് പാമ്പിനെ കണ്ട വിവരം അറിയിച്ചത്. സംഭവം ഒരു കുട്ടിയുടെ രക്ഷിതാവ് അധ്യാപികയോട് ചോദിച്ചപ്പോൾ സ്ഥിരീകരണം ലഭിക്കുകയും ചെയ്തു. കൂടാതെ സംഭവം നേരിട്ട് കണ്ട കുട്ടികളുടെ ശബ്ദ സന്ദേശവും പുറത്തുവന്നിട്ടുണ്ട്. - [അതി തീവ്ര മഴ തുടരുമെന്ന് മുന്നറിയിപ്പ്](https://maulikam.com/extremely-heavy-rain-and-waves-will-be-continued/): സംസ്ഥാനത്ത് അതിതീവ്രമഴ തുടരുമെന്ന് കാലാവസ്ഥ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. അടുത്ത മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനംകേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. റെഡ് അലർട്ട് 19/07/2025: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്. 20/07/2025: കണ്ണൂർ, കാസർഗോഡ്. ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 mm -ൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ (Extremely Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. - [പ്രധാനമന്ത്രി മോദി ഇംഗ്ലണ്ടും മാലിയും സന്ദർശിക്കും](https://maulikam.com/pm-narendra-modi-to-visit-uk-and-maldives/): പ്രധാന വ്യാപാര കരാറുകളിലൂടെയും രാഷ്ട്രീയ ഇടപെടലുകളിലൂടെയും ഇന്ത്യയുടെ നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂലൈ 23 മുതൽ 26 വരെ യുണൈറ്റഡ് കിംഗ്ഡത്തിലേക്കും മാലിദ്വീപിലേക്കും ഒരു സുപ്രധാന ദ്വിരാഷ്ട്ര പര്യടനം നടത്തും. ജൂലൈ 23-24 തീയതികളിൽ പ്രധാനമന്ത്രി മോദിയുടെ യുണൈറ്റഡ് കിംഗ്ഡത്തിലേക്കുള്ള യാത്രയുടെ ആദ്യ ഘട്ടം, അവിടെ അദ്ദേഹം ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാറിൽ (എഫ്‌ടി‌എ) ഒപ്പുവെക്കും. ഈ കരാർ, യുകെയിലേക്കുള്ള ഇന്ത്യൻ കയറ്റുമതിയുടെ 99 ശതമാനത്തെയും ബാധിക്കും, അതുവഴി ഇന്ത്യയിലേക്കുള്ള വിസ്കി, കാറുകൾ തുടങ്ങിയ ബ്രിട്ടീഷ് കയറ്റുമതി സുഗമമാക്കും. ഇരു രാജ്യങ്ങൾക്കും വിപണി പ്രവേശനം വർദ്ധിപ്പിക്കുന്നതിനും കൂടുതൽ അനുകൂലമായ വ്യാപാര അന്തരീക്ഷം സൃഷ്ടിക്കുന്നതിനും ലക്ഷ്യമിട്ടുള്ള മൂന്ന് വർഷത്തെ കർശനമായ ചർച്ചകൾക്ക് ശേഷമാണ് ഈ സന്ദർശനം.ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാർ ഉഭയകക്ഷി വ്യാപാര മേഖലയെ ഗണ്യമായി വർദ്ധിപ്പിക്കുകയും ഇരു രാജ്യങ്ങളും തമ്മിലുള്ള സുരക്ഷാ ബന്ധങ്ങൾ കൂടുതൽ ആഴത്തിലാക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. വ്യാപാര തടസ്സങ്ങൾ ലഘൂകരിക്കുന്നതിലൂടെ, ഇരു രാജ്യങ്ങളും […] - [ഏഷ്യാ കപ്പ് - 2025 അനിശ്ചിതത്വത്തിൽ](https://maulikam.com/perplexing-on-asia-cup-2025/): ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എസിസി) യോഗം ധാക്കയിൽ നടന്നാൽ അത് ബഹിഷ്‌കരിക്കാൻ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡും (ബിസിസിഐ) മറ്റ് നിരവധി അംഗ ബോർഡുകളും തീരുമാനിച്ചതിനെത്തുടർന്ന് 2025 ലെ ഏഷ്യാ കപ്പ് സംബന്ധിച്ച അനിശ്ചിതത്വം നിലനിൽക്കുന്നു. ജൂലൈ 24 ന് ബംഗ്ലാദേശിന്റെ തലസ്ഥാനത്ത് എസിസി യോഗം നടക്കും. ധാക്കയിൽ നടന്നാൽ യോഗത്തിൽ പങ്കെടുക്കില്ലെന്ന് ബിസിസിഐ എസിസി ചെയർപേഴ്‌സൺ മൊഹ്‌സിൻ നഖ്‌വിയെയും പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ചെയർപേഴ്‌സൺ മൊഹ്‌സിൻ നഖ്‌വിയെയും ഔദ്യോഗികമായി അറിയിച്ചിട്ടുണ്ടെന്ന് ഒരു ഉന്നത വൃത്തങ്ങൾ ഇന്ത്യാ ടുഡേയോട് പറഞ്ഞു. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള രാഷ്ട്രീയ ബന്ധങ്ങൾ വഷളായതിനാലാണ് ഈ തീരുമാനം. വേദി സംബന്ധിച്ചും ഇന്ത്യയ്ക്ക് സമാനമായ ആശങ്കകളുണ്ടെന്ന് ചൂണ്ടിക്കാട്ടി ശ്രീലങ്ക, ഒമാൻ, അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡുകളും ഇന്ത്യയെ പിന്തുണച്ചിട്ടുണ്ട്. എതിർപ്പുകൾ വർദ്ധിച്ചുവരുന്നുണ്ടെങ്കിലും, ധാക്കയിൽ യോഗം നടത്തുന്നതിൽ എസിസി ചെയർപേഴ്‌സൺ മൊഹ്‌സിൻ നഖ്‌വി ഉറച്ചുനിൽക്കുന്നതായി പറയപ്പെടുന്നു.“ബിസിസിഐ തങ്ങളുടെ നിലപാട് എസിസിയെയും ചെയർപേഴ്‌സൺ നഖ്‌വിയെയും വ്യക്തമായി അറിയിച്ചിട്ടുണ്ട്. വേദി മാറ്റണമെന്ന് അവർ […] - [ഷൂട്ടിംഗിനിടെ ഷാരുഖ് ഖാന് പരിക്ക്, സുഖംപ്രാപിക്കുന്നു](https://maulikam.com/sharukh-khan-injured-amidst-the-shooting-getting-well/): കിംഗ് എന്ന ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കുന്നതിനിടെ നടൻ ഷാരൂഖ് ഖാന് നടുവിന് പരിക്കേറ്റു. പരിക്ക് ഗുരുതരമല്ലെന്നും നടൻ സുഖം പ്രാപിച്ചുവരികയാണെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു.  ഈ സംഭവം നിർമ്മാണ ഷെഡ്യൂളിനെ ബാധിച്ചുവെങ്കിലും സെപ്റ്റംബറിൽ ചിത്രീകരണം പുനരാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പരിക്കിനെത്തുടർന്ന് ഷാരൂഖ് അമേരിക്കയിലേക്ക് പോയി, തുടർന്ന് യുകെയിലേക്ക് താമസം മാറി, അവിടെ അദ്ദേഹം കുടുംബത്തോടൊപ്പം സുഖം പ്രാപിച്ചുവരികയാണ്. സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ‘കിംഗ്’ നെറ്റ്ഫ്ലിക്സിന്റെ ‘ദി ആർക്കീസ്’ എന്ന ചിത്രത്തിൽ അവസാനമായി അഭിനയിച്ച സുഹാന ഖാന്റെ ബിഗ് സ്‌ക്രീനിലെ അരങ്ങേറ്റ ചിത്രമാണ്. ദീപിക പദുക്കോൺ, അഭിഷേക് ബച്ചൻ, ജയ്ദീപ് അഹ്ലാവത്, അനിൽ കപൂർ, അഭയ് വർമ്മ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു, ഒരു കൂട്ടം അഭിനേതാക്കളോടൊപ്പം ഒരു ഹൈ-ഓക്ടേൻ നാടകം വാഗ്ദാനം ചെയ്യുന്നു. - [ആയൂരിൽ കടയുടമയും ജീവനക്കാരിയും തൂങ്ങി മരിച്ചു](https://maulikam.com/owner-and-employee-hang-death-in-kerala/): കൊല്ലം :ആയൂരിൽ ലാവീഷ് എന്ന ടെക്സ്റ്റൈൽ ഷോപ്പ് ഉടമയും, ടെക്സ്റ്റൈൽസിലെ തന്നെ മാനേജർ ആയിരുന്ന യുവതിയെയും കടക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. രാവിലെ ഷോപ്പിലെത്തിയ ജീവനക്കാരാണ് ഷോപ്പിനുള്ളിലെ ഫാനുകളിൽ തൂങ്ങിമരിച്ച നിലയിൽ ഇരുവരെയും കണ്ടെത്തിയത്. മലപ്പുറം സ്വദേശിയായ അലിയും പള്ളിക്കൽ സ്വദേശിനിയായ ദിവ്യ മോളുമാണ് ആത്മഹത്യ ചെയ്തത്. ഇരുവരും പ്രണയത്തിൽ ആയിരുന്നുവെന്ന് കടയിലെ മറ്റു ജീവനക്കാർ വെളിപ്പെടുത്തി. രണ്ട് പെൺകുട്ടികളുടെ അമ്മയായ ദിവ്യ മോൾ അലിയുടെ ഉടമസ്ഥതയിലുള്ള കൊല്ലം ആയൂരിലെ ലാവീഷ് എന്ന ടെക്സ്റ്റൈൽസിലെ മാനേജർ ആയിരുന്നു. ഒരു വർഷം മുമ്പാണ് ആയൂരിൽ ലാവീഷ് എന്ന ടെക്സ്റ്റൈൽസ് പ്രവർത്തനമാരംഭിച്ചത്. ചടയമംഗലത്ത് അലിയുടെ ഉടമസ്ഥതയിലുള്ള മറ്റൊരു സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു ദിവ്യ മോൾ. ലാവീഷ് പ്രവർത്തനമാരംഭിച്ചതിനു ശേഷം ഇങ്ങോട്ട് മാനേജരായി എത്തിയതായിരുന്നു. ടെക്സ്റ്റൈൽസിലേക്ക് ആവശ്യമായ തുണിത്തരങ്ങൾ എടുക്കാൻ ബെംഗളൂരു, കോയമ്പത്തൂർ, മുംബൈ തുടങ്ങിയ സ്ഥലങ്ങളിലേക്ക് അലിയും ദിവ്യയും ഒരുമിച്ച് പോകുന്നത് പതിവായിരുന്നു. തലേദിവസം ദിവ്യ മോൾ വീട്ടിൽ എത്തായിരുന്നപ്പോൾ അത്തരത്തിൽ എന്തെങ്കിലും പർച്ചേസിങ്ങിന് പോയതായിരിക്കും […] - [അമ്മയെത്തി;മിഥുന്റെ സംസ്കാരം വൈകിട്ട് 5 ന്](https://maulikam.com/midhuns-cremation-will-take-place-today-evening-itself/): കൊച്ചി: കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിൽ വൈദ്യുതാഘാതമേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ്റെ അമ്മ നാട്ടിലെത്തി. കൊച്ചി വിമാനത്താവളത്തിലെത്തിയ അവരെ കാത്ത് അടുത്ത ബന്ധുക്കളുണ്ടായിരുന്നു. അതിവൈകാരികമായ രംഗങ്ങളാണ് വിമാനത്താവളത്തിലുണ്ടായത്. ഇളയ മകനെ കെട്ടിപ്പിടിച്ച് സുജ പൊട്ടിക്കരഞ്ഞു. തോരാക്കണ്ണീരുമായി കലങ്ങിയ മനസോടെ വന്ന സുജയുമായുള്ള വാഹനം പൊലീസ് അകമ്പടിയോടെ കൊല്ലത്തെ വീട്ടിലേക്ക് യാത്ര തിരിച്ചു. ഫുട്ബോൾ കളിക്കാരനാകണമെന്നും സൈന്യത്തിൽ ചേരണമെന്നും ആഗ്രഹിച്ച മിടുക്കനായ വിദ്യാർത്ഥിയാണ് കഴിഞ്ഞ ദിവസം കൊല്ലം തേവലക്കര സ്കൂളിൽ അധികൃതരുടെ അനാസ്ഥയുടെ ഇരയായി മരിച്ചത്. അതിദരിദ്രമായ കുടുംബസാഹചര്യത്തിൽ നിന്ന് മോചനം തേടിയാണ് അമ്മ വിദേശത്തേക്ക് വീട്ടുജോലിക്ക് പോയത്. അവിടെ ജോലിചെയ്തിരുന്ന വീട്ടിലെ അംഗങ്ങൾക്കൊപ്പം തുർക്കിയിൽ വിനോദയാത്രയ്ക്ക് ഒപ്പം പോയ സമയത്താണ് മകൻ അപ്രതീക്ഷിതമായ അപകടത്തിൽ മരിച്ചത്. തേവലക്കര സ്കൂളിൽ സൈക്കിൾ ഷെഡിന് മുകളിൽ വീണ സഹപാഠിയുടെ ചെരിപ്പെടുക്കാൻ കയറിയ കുട്ടി, തെന്നി വീഴാൻ പോയപ്പോൾ അബദ്ധത്തിൽ താഴ്ന്നുകിടന്ന വൈദ്യുതി കമ്പിയിൽ പിടിച്ച് ഷോക്കേറ്റാണ് മരിച്ചത്. ഇന്ന് രാവിലെ പത്ത് […] - [കലാമണ്ഡലം സത്യഭാമക്ക് കോടതിയിൽ തിരിച്ചടി](https://maulikam.com/setback-to-kalamandalam-sathyabhama/): കൊച്ചി: നിറത്തിന്റെ പേരില്‍ ആര്‍എല്‍വി രാമകൃഷ്ണനെ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച് വിവാദങ്ങളില്‍ ഇടംപിടിച്ച കലാമണ്ഡലം സത്യഭാമയ്ക്ക് ഹൈക്കോടതിയില്‍ തിരിച്ചടി. നര്‍ത്തകരായ ആര്‍എല്‍വി രാമകൃഷ്ണന്‍, യു ഉല്ലാസ് എന്നിവര്‍ക്കെതിരെ കലാമണ്ഡലം സത്യഭാമ നല്‍കിയ അപകീര്‍ത്തി കേസാണ് ഹൈക്കോടതി റദ്ദാക്കിയത്. ഇരുവര്‍ക്കും എതിരേയുള്ള സത്യഭാമയുടെ പരാതിയില്‍ തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കേസ് എടുത്തിരുന്നു. ഇതിനെതിരേ രാമകൃഷ്ണനും ഉല്ലാസും ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഇതിലെ തുടര്‍ നടപടികളാണ് ഹൈക്കോടതി ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് റദ്ദാക്കിയത്. രാമകൃഷ്ണന്റെയും ഉല്ലാസിന്റെയും ഹര്‍ജി അനുവദിച്ചായിരുന്നു നടപടി. സത്യഭാമയും രാമകൃഷ്ണനും തമ്മിലുള്ള ഫോണ്‍ സംഭാഷണമാണ് കേസിന് അടിസ്ഥാനം. താനുമായുള്ള ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്ത ശേഷം എഡിറ്റ് ചെയ്ത് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചെന്നായിരുന്നു സത്യഭാമയുടെ പരാതി. എന്നാല്‍, അപകീര്‍ത്തികരമെന്ന് ആരോപിക്കുന്ന പ്രസ്താവനകളും പ്രചരിപ്പിച്ചതിന്റെ പകര്‍പ്പുകളും ഹാജരാക്കാന്‍ സത്യഭാമയ്ക്ക് കഴിഞ്ഞില്ല. വിചാരണക്കോടതിയും ഇത് പരിഗണിച്ചിട്ടില്ലെന്ന് വിലയിരുത്തിയ ഹൈക്കോടതി, തെളിവുകളുടെ അഭാവത്തില്‍ ഹര്‍ജിക്കാര്‍ക്കെതിരായ കേസ് നിലനില്‍ക്കില്ലെന്ന് വ്യക്തമാക്കി. - [നിപ: സമ്പർക്കപ്പട്ടികയിൽ 648 പേർ](https://maulikam.com/648-people-in-contact-list/): സംസ്ഥാനത്ത് നിപ്പ സമ്പര്‍ക്ക പട്ടികയില്‍ 648 പേരെന്ന് ആരോഗ്യവകുപ്പ്. മലപ്പുറത്ത് 110 പേരും പാലക്കാട് 421 പേരും കോഴിക്കോട് 115 പേരും എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ഒരാള്‍ വീതവുമാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. മലപ്പുറത്ത് 13 പേര്‍ ഐസൊലേഷനില്‍ ചികിത്സയിലുണ്ട്. മലപ്പുറം ജില്ലയില്‍ ഇതുവരെ 97 സാമ്പിളുകള്‍ നെഗറ്റീവ് ആയിട്ടുണ്ട്. ഐസൊലേഷന്‍ കാലം പൂര്‍ത്തിയാക്കിയ മലപ്പുറം ജില്ലയില്‍ നിന്നുള്ള 21 പേരേയും പാലക്കാട് നിന്നുള്ള 12 പേരേയും സമ്പര്‍ക്കപ്പട്ടികയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പാലക്കാട് 17 പേര്‍ ഐസൊലേഷനില്‍ ചികിത്സയിലാണ്. സംസ്ഥാനത്ത് ആകെ 30 പേര്‍ ഹൈയസ്റ്റ് റിസ്‌കിലും 97 പേര്‍ ഹൈ റിസ്‌ക് വിഭാഗത്തിലും നിരീക്ഷണത്തിലാണ്.മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്ന് സംസ്ഥാനത്തെ നിപ്പ സാഹചര്യം വിലയിരുത്തി. - [നാല് ജില്ലകളിൽ റെഡ് അലർട്ട്, ഒൻപതിടങ്ങളിൽ മഞ്ഞ](https://maulikam.com/red-alert-in-4yellow-in-9districts-in-kerala/): സംസ്ഥാനത്ത് ജാഗ്രത നിർദ്ദേശം: വയനാട് ഉൾപ്പടെ നാല് ജില്ലകൾക്ക് റെഡ് അലർട്ട്; ഒൻപത് ജില്ലകൾക്ക് മുന്നറിയിപ്പ്കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.നാല് ജില്ലകൾക്ക് റെഡ് അലർട്ടും 5 ജില്ലകൾക്ക് ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഴ സാധ്യത പ്രവചനംകേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. റെഡ് അലർട്ട് 18/07/2025: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് 19/07/2025: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് 20/07/2025: കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 mm -ൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ […] - [മിഥുന്റെ അമ്മയെത്തും , സംസ്കാരം നാളെ](https://maulikam.com/midhuns-cremation-tomorrow/): കൊല്ലം തേവലക്കര ബോയ്‌സ് ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മിഥുന്‍ മനുവിനാണ് ഇന്നലെ സ്‌കൂളില്‍ വച്ച് ദാരുണാന്ത്യം സംഭവിച്ചത്. സ്‌കൂളിലെ സൈക്കിള്‍ ഷെഡിനു മുകളില്‍ വീണ ചെരുപ്പ് എടുക്കാന്‍ ഷെഡിന് മുകളില്‍ കയറിയപ്പോഴാണ് അതുവഴി കടന്നു പോകുന്ന വൈദ്യുതി ലൈനില്‍ തട്ടി ദാരുണമായ അപകടം സംഭവിച്ചത്. മിഥുന്റെ മരണം സംസ്ഥാനത്തിന്റെയാകെ വേദനയായി മാറിയിരിക്കുകയാണ്. തീരെ ദരിദ്രമായ പശ്ചാത്തലത്തിലുള്ളതാണ് മിഥുന്റെ കുടുംബം. രാവിലെ സ്‌കൂളില്‍ പോയ മകനെ ജീവനില്ലാത്ത ശരീരമായി കാണേണ്ടി വന്നതിന്റെ നടുക്കത്തിലാണ് ഇപ്പോഴും മിഥുന്റെ അച്ഛനും മുത്തശ്ശിയുമൊക്കെ. കുടുംബത്തിന്റെ പട്ടിണി അകറ്റാന്‍ വിദേശത്തു പോയ അമ്മ സുജയെയും ഏറെ പ്രയാസപ്പെട്ടാണ് വിവരം അറിയിച്ചത്. സുജ നാട്ടിലെത്തിയ ശേഷമായിരിക്കും സംസ്‌കാരം. അതുവരെ മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിക്കും. സംഭവത്തില്‍ ബാലാവകാശ കമ്മിഷന്‍ ഇന്ന് സ്‌കൂളില്‍ എത്തി മരണം സംബന്ധിച്ച വിശദാംശങ്ങള്‍ തേടും. പൊതുവിദ്യാഭ്യാസ ഡയറക്ടറും ഇന്ന് സ്‌കൂളിലെത്തുമെന്ന് അറിയിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥിയുടെ മരണത്തിന് കാരണക്കാരായവര്‍ക്കെതിരേ കടുത്ത നടപടി ഉണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി […] - [കൈക്കുഞ്ഞടക്കം താമസിക്കുന്ന വീടിന് മുന്നിൽ കൊടികുത്തി CPM](https://maulikam.com/cpm-sticked-the-flag-to-check-an-evuaquated-family/): ആലപ്പുഴ; നൂറനാട് കൈക്കുഞ്ഞടക്കം കുടുംബം താമസിക്കുന്ന വീടിനു മുൻപിൽ പാർട്ടി കൊടി കുത്തി വീട് പൂട്ടിയ സംഭവത്തിൽ സി പി എമ്മിനെതിരെ രൂക്ഷവിമർശനവുമായി കെ സി വേണുഗോപാൽ എം പി. ‌ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ നടപടി ഏകാധിപത്യത്തിന്റെ ഇരുണ്ട കാലത്താണ് നാം സഞ്ചരിക്കുന്നതെന്ന ഓര്‍മപ്പെടുത്തലാണെന്ന് വേണുഗോപാല്‍ കുറ്റപ്പെടുത്തി.വെള്ളം കയറിയ വീട്ടില്‍ നിന്നിറങ്ങി ബന്ധുവീട്ടില്‍ താത്കാലിക അഭയം തേടാനെത്തിയ കുടുംബത്തിന് മുന്നില്‍ അനീതിയുടെ ചെങ്കൊടി കുത്തിവെയ്ക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന സിപിഎം ഒറ്റപ്പെട്ട കാഴ്ചയല്ല. കാലങ്ങളായി സി പി എം നടത്തുന്ന മനുഷ്യത്വഹീനമായ പ്രവൃത്തികളുടെ തുടര്‍ച്ച മാത്രമാണിതെന്ന് അദ്ദേഹം വിമർശിച്ചു. സ്വന്തമായി ഒരു കടുകുമണിവികസനം പോലും നടത്താന്‍ ശേഷിയില്ലാതെ പോയ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഗതികേടാണ് ഉമ്മന്‍ചാണ്ടിയുടെ പേരിലുള്ള ശിലാഫലകം മാറ്റിയതിലൂടെ തെളിഞ്ഞതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ‘ എത്ര കുടിയിറക്കിയാലും മായ്ചുകളഞ്ഞാലും അങ്ങേയറ്റം നീതിമാനായിരുന്ന ആ മനുഷ്യന്റെ പേര് കൊത്തിവെച്ച ഫലകം കേരളത്തിന്റെ ലക്ഷക്കണക്കിന് മനുഷ്യരുടെ ഹൃദയത്തിലാണെന്നും പറഞ്ഞു. ജനാധിപത്യവും നീതിബോധവുമുള്ള […] - [ആത്മാവ് പോയി ഇന്ത്യാ മുന്നണി; ആം ആദ്മി പിൻമാറി](https://maulikam.com/aap-quit-india-block-tmc-in-the-same-way/): ആം ആദ്മി പാർട്ടി ഇന്ത്യ മുന്നണിയിൽ നിന്ന് ഔദ്യോഗികമായി പുറത്തുപോയതായും പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി നടക്കുന്ന പ്രതിപക്ഷ സഖ്യ യോഗത്തിൽ പങ്കെടുക്കില്ലെന്നും വെള്ളിയാഴ്ച പ്രഖ്യാപിച്ചു. അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാർട്ടി (എഎപി) ഇന്ത്യാ ബ്ലോക്കിൽ നിന്ന് പുറത്തുപോയതായും പാർലമെന്റിന്റെ വരാനിരിക്കുന്ന മൺസൂൺ സമ്മേളനത്തിന് മുന്നോടിയായി ചേരുന്ന പ്രതിപക്ഷ സഖ്യ യോഗത്തിൽ പങ്കെടുക്കില്ലെന്നും മുതിർന്ന ആം ആദ്മി പാർട്ടി നേതാവ് സഞ്ജയ് സിംഗ് വെള്ളിയാഴ്ച പറഞ്ഞു. “ആം ആദ്മി പാർട്ടി ഇന്ത്യാ മുന്നണിക്ക് പുറത്താണ്. ഞങ്ങളുടെ പാർട്ടി അത് വ്യക്തമാക്കിയിട്ടുണ്ട്, അരവിന്ദ് കെജ്‌രിവാൾ വ്യക്തമാക്കി. ഞങ്ങൾ ഇനി സഖ്യത്തിന്റെ ഭാഗമല്ല,” ആം ആദ്മി പാർട്ടിയുടെ പാർലമെന്ററി പാർട്ടി നേതാവായ സിംഗ് പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പുകൾക്കായി മാത്രമാണ് ഇന്ത്യാ ബ്ലോക്ക് രൂപീകരിച്ചതെന്നും തുടർന്നുള്ള എല്ലാ നിയമസഭാ തിരഞ്ഞെടുപ്പുകളിലും പാർട്ടി സ്വതന്ത്രമായി മത്സരിച്ചിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു. 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഡൽഹിയിൽ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യ സഖ്യത്തിന്റെ ഭാഗമായിട്ടാണ് എഎപിയും കോൺഗ്രസും […] - [നാളെ KSU സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കും](https://maulikam.com/ksu-strike-tomorrow-statewide/): തിരുവനന്തപുരം: നാളെ കേരളത്തില്‍ കെ എസ് യുവിന്റെ പഠിപ്പ് മുടക്ക് സമരം. കൊല്ലം തേവലക്കരയിൽ എട്ടാം ക്ലാസ് വിദ്യാർഥി മിഥുൻ (13) സ്കൂളിൽ വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ചുകൊണ്ടാണ് കെ എസ് യു സംസ്ഥാന വ്യാപകമായി നാളെ സ്കൂളുകളിൽ പഠിപ്പ് മുടക്ക് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കൊല്ലം ജില്ലയിൽ സ്കൂളിനോട് ചേർന്ന് വൈദ്യുതി ലൈനിൽ പിടിച്ച് വിദ്യാർത്ഥി മരിച്ച സംഭവം വളരെ ഗൗരവത്തോട് കൂടി നോക്കി കാണേണ്ടതാണ്. സി പി എം മാനേജ്‌മെന്റിൽ ഉള്ള സ്കൂളിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നല്കിയെന്നു മന്ത്രി പറയുമ്പോൾ വലിയ സ്വജന പക്ഷപാതവും അധികാര ദുർവിനിയോഗവുമാണ് ഉണ്ടായിരിക്കുന്നത്. സുരക്ഷിതമല്ലാത്ത സാഹചര്യത്തിൽ ഉള്ള ആയിരകണക്കിന് സ്കൂളുകൾ സംസ്ഥാനത്ത് ഉണ്ട്. അതിനെ തുറന്നു കാണിക്കപ്പെടേണ്ടതാണ്. നാളെ സംസ്ഥാന വ്യാപകമായി സ്കൂളുകളിൽ പഠിപ്പ് മുടക്കി പ്രതിഷേധം രേഖപ്പെടുത്തുന്നു. ‘ കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ വ്യക്തമാക്കി. - [അടുത്ത നാല് ദിവസങ്ങളിൽ കനത്ത മഴ:കാലാവസ്ഥാ മുന്നറിയിപ്പുകൾ.....](https://maulikam.com/%e0%b4%85%e0%b4%9f%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4-%e0%b4%a8%e0%b4%be%e0%b4%b2%e0%b5%8d-%e0%b4%a6%e0%b4%bf%e0%b4%b5%e0%b4%b8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf%e0%b5%bd-%e0%b4%95/): സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. വടക്കൻ ജില്ലകളിലാണ് കനത്ത മഴയ്ക്ക് മുന്നറിയിപ്പുള്ളത്. അടുത്ത നാല് ദിവസത്തേക്ക് വിവിധ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാല് ജില്ലകളിലാണ് ഇന്ന് റെഡ് അലർട്ടുള്ളത്. പ്രഖ്യാപിച്ചിട്ടുണ്ട്. ആറ് ജില്ലകളിൽ യെല്ലോ അലർട്ടുമാണ് നൽകിയിട്ടുള്ളത്. മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. വിവിധ ജില്ലകളിലെ തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു . അടുത്ത മൂന്ന് മണിക്കൂറിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. റെഡ് അലർട്ട് 17/07/2025: കണ്ണൂർ, കാസർഗോഡ്, വയനാട്, കോഴിക്കോട് 18/07/2025: കണ്ണൂർ, കാസർഗോഡ്, വയനാട് 19/07/2025: കണ്ണൂർ, കാസർഗോഡ്, വയനാട്, കോഴിക്കോട്, 20/07/2025: കണ്ണൂർ, കാസർഗോഡ്, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. […] - [സ്കൂളിൽ ഷോക്കേറ്റ് മരിച്ച വിദ്യാർഥിയുടെ കുടുംബത്തിന് 5 ലക്ഷം രൂപ പ്രാഥമിക ധനസഹായം](https://maulikam.com/5-lakhs-compensation-for-school-boy-who-died-in-electric-shock/): കൊല്ലം : തേവലക്കരയിൽ എട്ടാംക്ലാസ് വിദ്യാർഥി മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ വീഴ്ച തുറന്നുപറഞ്ഞ് വൈദ്യുത വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി. ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ സമർപ്പിച്ച റിപ്പോർട്ടിലാണ് കെഎസ്ഇബിക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി വ്യക്തമാക്കുന്നത്. വൈദ്യുതി ലൈനിന് തറനിരപ്പിൽ നിന്ന് നിയമപ്രകാരമുള്ള അകലവ്യത്യാസം ഇല്ലാത്തതിനാൽ കെഎസ്ഇബിയും അനധികൃതമായി ലൈനിന് കീഴിൽ നിർമ്മാണ പ്രവർത്തനം നടത്തിയതിനു സ്കൂൾ അധികൃതരും ഉത്തരവാദികളാണെന്നു പ്രാഥമികമായി അന്വേഷണത്തിൽ വിലയിരുത്തുന്നു. സൈക്കിൾ ഷെഡ്ഡിന് മുകളിലൂടെ ഉണ്ടായിരുന്ന വൈദ്യുതി ലൈനിൽ സ്പേസർ സ്ഥാപിച്ചിരുന്നു. ലൈനുകൾ കൂട്ടിമുട്ടി അപകടമുണ്ടാകാതിരിക്കാനാണ് സ്പേസർ സ്ഥാപിച്ചിരിക്കുന്നത്. ഭൂമിയിൽ നിന്നും ഈ ലൈനിലേക്ക് ആവശ്യമായ സുരക്ഷിത അകലം പാലിച്ചിട്ടില്ലായിരുന്നു എന്ന് ഇലക്ട്രിക്കൽ ഇൻസ്പെക്റ്ററേറ്റിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. അതുപോലെ, വൈദ്യുതി ലൈനിൽ നിന്നും സൈക്കിൾ ഷെഡിലേക്ക് ആവശ്യമായ സുരക്ഷാ അകലം പാലിച്ചിട്ടില്ല എന്നും റിപ്പോർട്ട് കിട്ടിയിട്ടുണ്ട്. ഈ സൈക്കിൾ ഷെഡ് സ്ഥാപിച്ചതിന് ഏതെങ്കിലും അനുമതി ലഭിച്ചിരുന്നോ എന്നതിലും സംശയമുണ്ട്. മന്ത്രി പറഞ്ഞു. ലൈനിന് അടിയിൽ ഒരു നിർമ്മാണം […] - [വേശ്യാവൃത്തിക്ക് വിസമ്മതിച്ച സ്ത്രീയെ പങ്കാളി കൊലപ്പെട്ടുത്തി](https://maulikam.com/living-in-mate-compelled-to-prostitution/): ആന്ധ്രാപ്രദേശിലെ അംബേദ്കർ കൊണസീമ ജില്ലയിൽ വേശ്യാവൃത്തിയിൽ ഏർപ്പെടാൻ വിസമ്മതിച്ചതിനെ തുടർന്ന് 22 വയസ്സുള്ള ഒരു സ്ത്രീയെ അവരുടെ ലിവ്-ഇൻ പങ്കാളി കൊലപ്പെടുത്തിയതായി പോലീസ് പറഞ്ഞു. രാജോലു മണ്ഡലത്തിലെ ബി സവരം ഗ്രാമത്തിലെ സിദ്ധാർത്ഥ നഗറിൽ ബുധനാഴ്ച രാത്രിയാണ് സംഭവം. ഇരയായ ഒലേട്ടി പുഷ്പ, ഭർത്താവിൽ നിന്ന് വേർപിരിഞ്ഞ ശേഷം കഴിഞ്ഞ ആറ് മാസമായി 22 വയസ്സുള്ള ഷെയ്ഖ് ഷമ്മയ്‌ക്കൊപ്പം താമസിച്ചു വരികയായിരുന്നു. അവർ ഗ്രാമത്തിൽ ഒരു വീട് വാടകയ്‌ക്കെടുത്തിരുന്നു. പോലീസ് പറയുന്നതനുസരിച്ച്, പുഷ്പയ്ക്ക് മറ്റ് പുരുഷന്മാരുമായി ബന്ധമുണ്ടെന്ന് ഷമ്മ അടുത്തിടെ സംശയിച്ചു തുടങ്ങി. വേശ്യാവൃത്തിയിൽ ഏർപ്പെടാൻ അയാൾ അവളെ നിർബന്ധിച്ചുവെന്നും മദ്യപിച്ച് പലപ്പോഴും അവളുമായി വഴക്കുണ്ടാക്കുമായിരുന്നുവെന്നും റിപ്പോർട്ടുണ്ട്. ബുധനാഴ്ച രാത്രി 10 മണിയോടെ, ലൈംഗിക തൊഴിലിനായി തന്നോടൊപ്പം വരണമെന്ന് ഷമ്മ വീണ്ടും നിർബന്ധിച്ചതോടെ ഇരുവരും തമ്മിൽ രൂക്ഷമായ തർക്കം ഉടലെടുത്തു. എന്നാൽ, അവൾ വിസമ്മതിച്ചപ്പോൾ, അയാൾ കത്തികൊണ്ട് അവളെ ആക്രമിക്കുകയും നെഞ്ചിന്റെ ഇടതുവശത്തും കാലിലും കുത്തുകയുമായിരുന്നു. തടയാൻ ശ്രമിച്ച പുഷ്പയുടെ അമ്മ […] - [വിദ്യാർഥി സ്കൂളിൽ ഷോക്കേറ്റ് മരിച്ചു](https://maulikam.com/school-boy-electrocuted-and-died-at-school-premise/): കൊല്ലം തേവലക്കരയിൽ വിദ്യാർഥി സ്കൂളിൽ ഷോക്കേറ്റ് മരിച്ചു. എട്ടാം ക്ലാസ് വിദ്യാർഥി വിളങ്കറസ്വദേശി മിഥുൻ (13) ആണ് മരിച്ചത്. സ്കൂളിലെ കെട്ടിടത്തിന് മുകളിൽ വീണ ചെരിപ്പെടുക്കാൻ ശ്രമിക്കുമ്പോൾ മിഥുന് ഷോക്കേൽക്കുകയായിരുന്നുവെന്നാണ് വിവരം. വ്യാഴാഴ്ച രാവിലെ 9.15 ഓടെയായിരുന്നു സംഭവം. കളിക്കുന്നതിനിടയിൽ ചെരിപ്പ് സൈക്കിൾ ഷെഡിന് മുകളിൽ വീണു. ചെരുപ്പ് എടുക്കാൻ സമീപത്തെ കെട്ടിടത്തിൽ കയറി മുകളിലൂടെ നടന്നു പോകുന്നതിനിടയിൽ കാൽ വഴുതി അതുവഴി കടന്നുപോയ വൈദ്യുത ലൈനിലേക്ക് വീഴുകയായിരുന്നു. ലൈനിൻ തൊട്ടതോടെ ഷോക്കേൽക്കുകയായിരുന്നു. അധ്യാപകർ ഓടിയെത്തി അകലെയുള്ള ട്രാൻസ്ഫോർമറിൻ്റെ ഫ്യൂസ് ഊരി രക്ഷിക്കാൻ ശ്രമിച്ചു. തേവലക്കര കെഎസ്ഇബി ഉദ്യോഗസ്ഥരും പെട്ടെന്ന് നടപടികൾ നീക്കി ഫീഡർ ഓഫ് ചെയ്തു. അധ്യാപകർ മുകളിൽ കയറി മിഥുനെ താഴെയിറക്കി ശാസ്താംകോട്ട താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. - [വഞ്ചനാകുറ്റം.. നിവിൻ പോളിക്കും എബ്രിഡ് ഷൈനുമെതിരെ കേസ്](https://maulikam.com/cheating-case-against-nivinpauly/): കൊച്ചി: നടന്‍ നിവിന്‍ പോളിക്കും സംവിധായകന്‍ എബ്രിഡ് ഷൈനുമെതിരെ പൊലീസ് കേസ്. തലയോലപ്പറമ്പ് പൊലീസ് വഞ്ചനാക്കുറ്റം ചുമത്തിയാണ് ഇരുവര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മഹാവീര്യര്‍ എന്ന സിനിമയുടെ സഹനിര്‍മ്മാതാവ് പി എസ് ഷംനാസ് ആണ് പരാതിക്കാരന്‍. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് നിവിന്‍ പോളിക്കും എബ്രിഡ് ഷൈനുമെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആക്ഷന്‍ ഹീറോ ബിജു 2′ എന്ന ചിത്രത്തിന്റെ പേരില്‍ വഞ്ചന നടന്നു എന്നാണ് ഷംനാസ് തന്റെ പരാതിയില്‍ ആരോപിക്കുന്നത്. ആക്ഷന്‍ ഹീറോ ബിജു 2-ന്റെ അവകാശം നല്‍കി ഷംനാസില്‍ നിന്ന് ഒരു കോടി 95 ലക്ഷം രൂപ വാങ്ങിയെന്നാണ് എഫ് ഐ ആറില്‍ പറയുന്നത്. എന്നാല്‍ ഇത് മറച്ചുവെച്ച് ഇതേ സിനിമയുടെ വിദേശ വിതരണാവകാശം മറ്റൊരാള്‍ക്ക് നല്‍കി എന്നാണ് പരാതി. മറ്റൊരാള്‍ക്ക് അഞ്ച് കോടി രൂപയ്ക്കാണ് സിനിമയുടെ വിദേശ വിതരണാവകാശം നല്‍കിയത് എന്ന് പരാതിയില്‍ പറയുന്നു. നിവിന്‍ പോളിയുടെ ‘പോളി ജൂനിയര്‍ ‘ എന്ന കമ്പനി രണ്ട് കോടി രൂപ […] - [ഇറാഖിലെ ഹൈപ്പർ മാർക്കറ്റിൽ വൻ തീ പിടുത്തം; 50 മരണം](https://maulikam.com/fire-outbreak-in-iraqu-mall/): കിഴക്കൻ ഇറാഖിലെ അൽ-കുട്ട് നഗരത്തിലെ ഒരു ഹൈപ്പർമാർക്കറ്റിലുണ്ടായ വൻ തീപിടുത്തത്തിൽ കുറഞ്ഞത് 50 പേരെങ്കിലും കൊല്ലപ്പെട്ടതായി പ്രവിശ്യാ ഗവർണർ മുഹമ്മദ് അൽ-മിയാഹിയെ ഉദ്ധരിച്ച് സർക്കാർ ഉടമസ്ഥതയിലുള്ള ഇറാഖി ന്യൂസ് ഏജൻസി (ഐഎൻഎ) വ്യാഴാഴ്ച റിപ്പോർട്ട് ചെയ്തതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. അഗ്നിശമന സേനാംഗങ്ങൾ തീ നിയന്ത്രണവിധേയമാക്കാൻ ശ്രമിക്കുന്നതിനിടെ, അഞ്ച് നില കെട്ടിടത്തിൽ രാത്രി മുഴുവൻ തീ പടരുന്നത് സോഷ്യൽ മീഡിയയിൽ പങ്കിട്ട വീഡിയോകളിൽ കാണാം. എന്നിരുന്നാലും, ദൃശ്യങ്ങളുടെ ആധികാരികത പരിശോധിക്കാൻ കഴിഞ്ഞിട്ടില്ല. തീപിടിത്തത്തിന്റെ കൃത്യമായ കാരണം വ്യക്തമല്ല. അന്വേഷണത്തിൽ നിന്നുള്ള പ്രാഥമിക കണ്ടെത്തലുകൾ 48 മണിക്കൂറിനുള്ളിൽ പുറത്തുവിടുമെന്ന് ഗവർണർ പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. “കെട്ടിടത്തിന്റെയും മാളിന്റെയും ഉടമയ്‌ക്കെതിരെ ഞങ്ങൾ കേസ് ഫയൽ ചെയ്തിട്ടുണ്ട്,” ഗവർണറെ ഉദ്ധരിച്ച് ഐഎൻഎ റിപ്പോർട്ട് ചെയ്തു. തീപിടിത്തമുണ്ടായപ്പോൾ കുടുംബങ്ങൾ ഭക്ഷണം കഴിക്കുകയും ഷോപ്പിംഗ് നടത്തുകയും ചെയ്തുകൊണ്ടിരിക്കുകയായിരുന്നുവെന്ന് ഗവർണർ പറഞ്ഞു, “ഒരു ദുരന്തവും കൂടി ഞങ്ങൾക്ക് സംഭവിച്ചു.” ബാഗ്ദാദിൽ നിന്ന് 160 കിലോമീറ്റർ തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന […] - [ഹരിയാനയിൽ എട്ട് ദിവസത്തിനിടെ നാലാമത്തെ ഭൂചലനം](https://maulikam.com/earthquakes-in-haryana-rohtak/): ഹരിയാനയിലെ റോഹ്തക്കിൽ വ്യാഴാഴ്ച പുലർച്ചെ ഭൂചലനം. റിക്ടർ സ്കെയിലിൽ 3.3 തീവ്രത രേഖപ്പെടുത്തിയ നേരിയ ഭൂചലനമാണ് ഉണ്ടായത്. പുലർച്ചെ 12:46 നുണ്ടായ ഭൂചലനത്തിൽ റോഹ്തക് നഗരത്തിന് 17 കിലോമീറ്റർ കിഴക്കായി ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് 10 കിലോമീറ്റർ താഴെയാണ് പ്രഭവകേന്ദ്രം. കഴിഞ്ഞ എട്ട് ദിവസത്തിനിടെ ഹരിയാനയിലുണ്ടാകുന്ന നാലാമത്തെ പ്രധാന ഭൂകമ്പമാണിത്. ജൂലൈ 11 ന്, ജജ്ജാർ ജില്ലയിൽ 3.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം അനുഭവപ്പെട്ടു, തുടർന്ന് മണിക്കൂറുകൾക്ക് ശേഷം അതേ മേഖലയിൽ 4.4 തീവ്രത രേഖപ്പെടുത്തിയ കൂടുതൽ ശക്തമായ ഭൂകമ്പവും ഉണ്ടായി ഡൽഹി-എൻസിആറിലുടനീളമുള്ള ആളുകൾ ഭൂകമ്പം അനുഭവപ്പെട്ടതായി റിപ്പോർട്ട് ചെയ്തു, പലരും സോഷ്യൽ മീഡിയയിലും ഭൂകമ്പ മുന്നറിയിപ്പ് ആപ്പുകളിലും തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ചു. ജൂലൈ 10 മുതൽ റോഹ്തക്കിന്റെ 40 കിലോമീറ്റർ ചുറ്റളവിൽ 2.5 തീവ്രതയിൽ കൂടുതൽ രേഖപ്പെടുത്തിയ നാല് ഭൂകമ്പങ്ങൾ ഉണ്ടായതായി ഭൂകമ്പശാസ്ത്ര ഡാറ്റ സൂചിപ്പിക്കുന്നു. ഡൽഹി-എൻ‌സി‌ആറും സമീപ പ്രദേശങ്ങളായ ജജ്ജാർ, റോഹ്തക് എന്നിവയും മഹേന്ദ്രഗഡ്-ഡെറാഡൂൺ ഫോൾട്ട് (എം‌ഡി‌എഫ്), ഡൽഹി-ഹരിദ്വാർ […] - [നടിയെ ആക്രമിച്ച കേസ്: വിചാരണ അന്തിമ ഘട്ടത്തിലേക്ക്..... ദിലീപിന്റെ വിധിയെന്താകും](https://maulikam.com/dileep-s-case-in-final-stage/): നടി ആക്രമിക്കപ്പെട്ട കേസിൽ  വിചാരണ അന്തിമ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. വൈകാതെ തന്നെ വിധിയുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതിനിടയിൽ ഇപ്പോഴിതാ പ്രോസിക്യൂഷന്റെ സുപ്രധാന ആവശ്യത്തിന് അവസാന ഘട്ടത്തിൽ കോടതി അനുമതി നൽകിയിരിക്കുകയാണ്. കോടതിയിൽ കൂടുതൽ കാര്യങ്ങൾ ബോധിപ്പിക്കാനുണ്ടെന്ന പ്രോസിക്യൂഷന്റെ ആവശ്യമാണ് കോടതി അംഗീകരിച്ചത്. നടി ആക്രമിക്കപ്പെട്ട കേസിൽ ഏഴ് വർഷം നീണ്ട വിചാരണയാണ് ഇപ്പോൾ അവസാന ഘട്ടത്തിലേക്ക് കടക്കുന്നത്. വിചാരണക്കിടയിൽ വാദിഭാഗവും പ്രതിഭാഗവും നിരവധി ഹർജികളുമായി മേൽ കോടതികളെ സമീപിച്ചതോടെ കേസ് നീണ്ട് പോകുകയായിരുന്നു. പ്രതിഭാഗമാണ് കേസ് നീട്ടിക്കൊണ്ട് പോകുന്നതെന്നായിരുന്നു പ്രോസിക്യൂഷൻ ആരോപിച്ചത്. കേസിൽ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് കൊണ്ടുള്ളതുൾപ്പെടെ 60 ഓളം ഹർജികളിൽ എട്ടാം പ്രതിയായ ദിലീപ് മാത്രം നൽകിയിട്ടുണ്ട്. അതേസമയം കൂടുതൽ വാദം അവതരിപ്പിക്കാനുണ്ടെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി അംഗീകരിച്ചതോടെ ഇക്കാര്യങ്ങളിൽ മറുപടി അറിയിക്കാൻ പ്രതിഭാഗത്തിനും അവസരം ലങിക്കും. ഈ സാഹചര്യത്തിൽ വിചാരണ വീണ്ടും നീണ്ട് പോകാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. 2017 ലാണ് കേരളത്തെ ഞെട്ടിച്ചുകൊണ്ട് ഓടുന്ന കാറിൽ […] - [ചാരവൃത്തിയിൽ ഏർപ്പെട്ട ഇന്ത്യൻ സൈനികനെ അറസ്റ്റ് ചെയ്തു](https://maulikam.com/spy-case-indian-military-man-arrested/): പാകിസ്ഥാന്റെ ഇന്റർ സർവീസസ് ഇന്റലിജൻസിന് (ISI) രഹസ്യ സൈനിക വിവരങ്ങൾ ചോർത്തി നൽകിയതിന് ഇന്ത്യൻ ആർമിയിലെ ഒരു സൈനികനെ പഞ്ചാബ് പോലീസിന്റെ സ്റ്റേറ്റ് സ്‌പെഷ്യൽ ഓപ്പറേഷൻ സെൽ (SSOC) അറസ്റ്റ് ചെയ്തു. പഞ്ചാബ് പോലീസ് പുറത്തിറക്കിയ പ്രസ്താവന പ്രകാരം, പ്രതി സംഗ്രൂർ ജില്ലയിലെ നിഹൽഗഡ് ഗ്രാമത്തിൽ താമസിക്കുന്ന ദേവീന്ദർ സിംഗ് ആണെന്ന് തിരിച്ചറിഞ്ഞു. ജൂലൈ 14 ന് ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിലെ ഉറിയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ചാരവൃത്തി ആരോപിച്ച് കസ്റ്റഡിയിലെടുത്ത മുൻ സൈനികൻ ഗുർപ്രീത് സിംഗ് എന്ന ഗുരി ഫൗജിയുടെ അറസ്റ്റിന് പിന്നാലെയാണ് ഈ അറസ്റ്റ്. ഫിറോസ്പൂർ ജയിലിൽ കഴിയുമ്പോൾ, സൈന്യത്തിന്റെ സെൻസിറ്റീവ് രേഖകൾ കൈക്കലാക്കുന്നതിൽ ദേവീന്ദർ പങ്കാളിയായിരുന്നുവെന്ന് ഗുർപ്രീത് സിംഗിന്റെ  ചോദ്യം ചെയ്യലിൽ നിന്ന് വ്യക്തമായി. ഈ രേഖകളിൽ രഹസ്യ വിവരങ്ങൾ അടങ്ങിയിരുന്നതായി ആരോപിക്കപ്പെടുന്നു, അദ്ദേഹം അത് പാകിസ്ഥാന്റെ ഐ‌എസ്‌ഐക്ക് കൈമാറി. ദേവീന്ദർ സിങ്ങിന്റെ അറസ്റ്റിനുശേഷം, ജൂലൈ 15 ന് അധികാരികൾ അദ്ദേഹത്തെ മൊഹാലി കോടതിയിൽ […] - [അലാസ്കയിൽ ശക്തമായ ഭൂകമ്പം: നാശനഷ്ടങ്ങൾ, ആശങ്കകൾ........](https://maulikam.com/alaska-earthquakes/): ബുധനാഴ്ച അലാസ്ക ഉപദ്വീപിൽ റിക്ടർ സ്കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായി. 10 കിലോമീറ്റർ (6.21 മൈൽ) ചുറ്റളവിൽ ശക്തമായ ഭൂകമ്പം ഉണ്ടായതിനാൽ നാശനഷ്ടങ്ങൾ ഉണ്ടാകുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്. അലാസ്ക ഉപദ്വീപിന്റെ ഹൃദയഭാഗത്തുള്ള പോപ്പോഫ് ദ്വീപിലെ സാൻഡ് പോയിന്റിന് സമീപം, ഉച്ചയ്ക്ക് 12:30 ന് (പ്രാദേശിക സമയം) ഭൂകമ്പം ഉണ്ടായതായി യുഎസ് ജിയോളജിക്കൽ സർവേ റിപ്പോർട്ട് ചെയ്തു. ഗുരുതരമായ നാശനഷ്ടങ്ങൾ ഉണ്ടാക്കാൻ കഴിവുള്ള ഒരു ഭൂകമ്പം ഉണ്ടെന്ന് മിഷിഗൺ ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി പറഞ്ഞിട്ടുണ്ടെങ്കിലും, 7.0-7.9 തീവ്രതയുള്ളതായി കണക്കാക്കപ്പെടുന്നു. ഇതുവരെ, ഈ തീവ്രതയിലുള്ള ഏകദേശം 10–15 ഭൂകമ്പങ്ങൾ എല്ലാ വർഷവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അലാസ്കയുടെ തീരദേശ ഭാഗങ്ങളിൽ സുനാമി മുന്നറിയിപ്പ് നൽകി. ഭൂചലനബാധിത പ്രദേശങ്ങളിലെ താമസക്കാർ ജാഗ്രത പാലിക്കാനും സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാനും അധികൃതർ അഭ്യർത്ഥിച്ചു. സാൻഡ് പോയിന്റിന് തെക്ക് ഭാഗത്തുള്ള ഭൂകമ്പം “പസഫിക്, വടക്കേ അമേരിക്ക പ്ലേറ്റുകൾക്കിടയിലുള്ള സബ്ഡക്ഷൻ സോൺ ഇന്റർഫേസിലോ അതിനടുത്തോ ഉണ്ടായ ത്രസ്റ്റ് ഫോൾട്ടിന്റെ ഫലമായാണ്” ഉണ്ടായതെന്ന് […] - [സി.വി. പത്മരാജൻ; നിശ്ചയദാർഢ്യവും സൗമ്യതയും കൈമുതലാക്കിയ നേതാവ്](https://maulikam.com/c-v-padmarajan-was-a-firmly-determined/): ദേശീയപ്രസ്ഥാനത്തിന്റെയും നവോത്ഥാന സംസ്കാരത്തിന്റെയും ഏറ്റവും നല്ല മൂല്യങ്ങളുൾക്കൊണ്ട നേതാവായിരുന്നു സി.വി പത്മരാജൻ. വ്യക്തമായ കാഴ്ചപ്പാടും സുദൃഢമായ നിലപാടുകളുമുണ്ടായിരുന്നു അദ്ദേഹത്തിന്. അതേസമയം ആദർശങ്ങളിൽ വിട്ടുവീഴ്ചയ്ക്കു തയ്യാറാകാത്ത അദ്ദേഹം ഏതു പ്രതികൂല സാഹചര്യത്തിലും സൗമ്യത കൈവെടിഞ്ഞിരുന്നില്ല. നിയമത്തിൽ നല്ല അവഗാഹമുണ്ടായിരുന്ന മികച്ച അഭിഭാഷകനും ധനകാര്യമന്ത്രി എന്ന നിലയിൽ കഴിവു തെളിയിച്ച ധനകാര്യ വിദഗ്ധനുമായിരുന്നു. പി.രവീന്ദ്രനെയും ഇ.ചന്ദ്രശേഖരൻ നായരെയുംപോലെ കൊല്ലം ജില്ലയിൽ കരുത്തുറ്റ സഹകരണപ്രസ്ഥാനം പടുത്തുയർത്തുന്നതിൽ പത്മരാജനും വലിയ പങ്കു വഹിച്ചു. കെ.പി.സി.സി പ്രസിഡന്റ് എന്ന നിലയിലും ധനകാര്യമന്ത്രി എന്ന നിലയിലും വ്യക്തിമുദ്ര പതിപ്പിച്ച സി.വി പത്മരാജന് വ്യത്യസ്ത നിലപാടുകളുടെ പേരിൽ മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരനുമായി ശക്തമായി വിയോജിക്കേണ്ടി വന്നിട്ടുണ്ട്. ഒരു ഘട്ടത്തിലും പദവി സംരക്ഷിക്കാൻവേണ്ടി സ്വന്തം മനസ്സാക്ഷിക്ക് നിരക്കാത്തതൊന്നും ചെയ്യാൻ അദ്ദേഹം തയ്യാറായില്ല. “സി.പി പത്മരാജന്റെ ഔന്നത്യവും സമചിത്തതയും നേരിട്ട് മനസ്സിലാക്കാൻ കഴിഞ്ഞ ഒരു സന്ദർഭം മറക്കാനാവില്ല. ശിവദാസമേനോന്റെ ബജറ്റിനെക്കുറിച്ച് ഒരു മീറ്റിംഗ്. കൊല്ലത്ത് പബ്ലിക് ലൈബ്രറി ഹാളിൽ. എൽ.ഡി.എഫിനു വേണ്ടി തോമസ് ഐസക്കും […] - [ഇന്നും അതി തീവ്ര മഴയ്ക്ക് സാധ്യത; കാലാവസ്ഥാ മുന്നറിയിപ്പുകൾ](https://maulikam.com/heavy-rain-today-also/): സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. വടക്കൻ ജില്ലകളിലാണ് കനത്ത മഴയ്ക്ക് മുന്നറിയിപ്പുള്ളത്. നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ആറ് ജില്ലകളിൽ യെല്ലോ അലർട്ടുമാണ് നൽകിയിട്ടുള്ളത്. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ അഞ്ച് ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയും നൽകിയിട്ടുണ്ട്. കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ജൂലൈ 20 വരെ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. അടുത്ത മൂന്ന് മണിക്കൂറിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഓറഞ്ച് അലർട്ട് 17/07/2025: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് 18/07/2025: കണ്ണൂർ, കാസറഗോഡ് 19/07/2025: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് 20/07/2025: ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്. എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ […] - [അഞ്ച് ജില്ലകളിൽ നാളെ വിദ്യാലയങ്ങൾക്ക് അവധി; മഴ മുന്നറിയിപ്പിൽ മാറ്റം](https://maulikam.com/tomorrow-will-be-closed-all-theeducational-institutions-in-five-districts/): കാസര്‍കോഡ്: കനത്ത മഴയുടെ പശ്ചാത്തലത്തില്‍ നാളെ (ജൂലൈ 17) വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. കാസര്‍കോഡ് , കണ്ണൂർ, കോഴിക്കോട് , വയനാട്,ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് ജില്ലാ കലക്ടര്‍മാർ അവധി പ്രഖ്യാപിച്ചത്. കനത്ത മഴ തുടരുന്നതിനാല്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളം കയറിയ നിലയിലാണ്. പ്രധാന നദികള്‍ കരകവിഞ്ഞൊഴുകുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സുരക്ഷ മുന്‍നിര്‍ത്തി അവധി പ്രഖ്യാപിച്ചത്. സ്‌കൂളുകള്‍, കോളജുകള്‍, പ്രൊഫഷണല്‍ കോളജുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, ട്യൂഷന്‍ സെന്ററുകള്‍, മദ്രസകള്‍, അങ്കണവാടികള്‍, സ്‌പെഷ്യല്‍ ക്ലാസുകള്‍ എന്നിവയ്ക്ക് അവധി ബാധകമാണ്. മുന്‍ നിശ്ചയിച്ച പരീക്ഷകള്‍ (പ്രൊഫഷണല്‍, സര്‍വകലാശാല, മറ്റു വകുപ്പ് പരീക്ഷകള്‍ ഉള്‍പ്പെടെ) സാധാരണ പോലെ നടക്കുമെന്നും ജില്ലാ കലക്ടറുടെ അറിയിപ്പില്‍ ഉണ്ട്. പരീക്ഷാ സമയങ്ങളിലും മാറ്റം ഉണ്ടാകില്ല. സംസ്ഥാനത്തെ മഴ മുന്നറിയിപ്പിലും മാറ്റം വന്നിട്ടുണ്ട്. ഒന്‍പത് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇവിടങ്ങളില്‍ […] - [വിസ: അവകാശമല്ല; ആനുകൂല്യമാണെന്ന് അമേരിക്ക](https://maulikam.com/visa-is-not-a-right-but-previlage/): യുഎസ് വിസ ഉറപ്പുള്ള അവകാശമല്ല, മറിച്ച് ഒരു പ്രത്യേകാവകാശമാണെന്ന് – ഉടമ അമേരിക്കൻ നിയമങ്ങൾ ലംഘിച്ചാൽ റദ്ദാക്കാവുന്ന ഒന്നാണെന്നും വിസ ഉടമകൾക്ക് മുന്നറിയിപ്പ് നൽകി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഒരു ഉറച്ച പ്രസ്താവന പുറപ്പെടുവിച്ചു. അമേരിക്കയിലായിരിക്കുമ്പോൾ ആക്രമണം, ഗാർഹിക പീഡനം അല്ലെങ്കിൽ മറ്റ് ഗുരുതരമായ കുറ്റകൃത്യങ്ങൾ പോലുള്ള കുറ്റകൃത്യങ്ങൾക്ക് അറസ്റ്റ് ചെയ്യപ്പെടുന്ന വ്യക്തികളുടെ വിസ ഉടനടി റദ്ദാക്കൽ നേരിടേണ്ടിവരുമെന്നും ഭാവിയിൽ യുഎസ് വിസകൾക്ക് അവർ യോഗ്യരല്ലെന്നും വകുപ്പ് പ്രസ്താവനയിൽ മുന്നറിയിപ്പ് നൽകി. “അമേരിക്കയിൽ ആയിരിക്കുമ്പോൾ ആക്രമണം, ഗാർഹിക പീഡനം അല്ലെങ്കിൽ മറ്റ് കുറ്റകൃത്യങ്ങൾ എന്നിവയ്ക്ക് നിങ്ങൾ അറസ്റ്റിലായാൽ, നിങ്ങളുടെ യുഎസ് വിസ റദ്ദാക്കപ്പെട്ടേക്കാം, ഭാവിയിലെ യുഎസ് വിസകൾക്ക് നിങ്ങൾ യോഗ്യനല്ലായിരിക്കാം. വിസ ഒരു പ്രത്യേകാവകാശമാണ്, അവകാശമല്ല – നിങ്ങൾ നിയമം ലംഘിച്ചാൽ അത് റദ്ദാക്കാവുന്ന ഒന്നാണ്,” സ്റ്റേറ്റ് കോൺസുലാർ അഫയേഴ്‌സ് വകുപ്പ് ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ഒരു തെറ്റായ നീക്കം നിങ്ങളുടെ താമസത്തിനുള്ള അവകാശം നഷ്ടപ്പെടുത്തിയേക്കാം – എല്ലാ സന്ദർശകരും […] - [സിനിമാ കോൺക്ലേവ് ആഗസ്റ്റിൽ തിരുവനന്തപുരത്ത്](https://maulikam.com/cinema-conclave-in-august-in-tvm/): സംസ്ഥാനത്തിന് സമഗ്രമായ ഒരു സിനിമാ നയത്തിലേക്കുള്ള ഒരു പ്രധാന ചുവടുവയ്പ്പായി കേരള ഫിലിം പോളിസി കോൺക്ലേവ് ഓഗസ്റ്റ് 2-3 തീയതികളിൽ തിരുവനന്തപുരത്ത് നടക്കും. ഹേമ കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചതിനെത്തുടർന്ന് മലയാള ചലച്ചിത്ര വ്യവസായത്തിൽ ഘടനാപരമായ പരിഷ്കാരങ്ങൾ വേണമെന്ന് നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന വനിതാ സിനിമാ കളക്ടീവിന്റെ (ഡബ്ല്യുസിസി) ദീർഘകാല ആവശ്യങ്ങൾക്കുള്ള പ്രതികരണമായാണ് ഈ പരിപാടി. ഇന്ത്യയിലുടനീളവും വിദേശത്തുമുള്ള പ്രമുഖ വ്യക്തികൾക്ക് ആതിഥേയത്വം വഹിക്കുന്ന കോൺക്ലേവ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഇതിനകം സിനിമാ നയങ്ങൾ നിലവിലുള്ള 17 ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികളും പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന 500 പ്രതിനിധികളോടൊപ്പം ചേരും. രണ്ട് ദിവസത്തെ പരിപാടിയിൽ ഒമ്പത് പ്രധാന വിഷയങ്ങളെക്കുറിച്ചുള്ള പാനൽ ചർച്ചകൾ ഉണ്ടായിരിക്കും, പങ്കെടുക്കുന്നവർ അവരുടെ നിർദ്ദേശങ്ങൾ പങ്കിടാൻ പ്രോത്സാഹിപ്പിക്കും. പൊതുജന ഇടപെടൽ സെഷനുകളും ആസൂത്രണം ചെയ്തിട്ടുണ്ട്, ശേഖരിക്കുന്ന ഫീഡ്‌ബാക്ക് അന്തിമ നയത്തെ അറിയിക്കും. ഇതിനുള്ള സുപ്രധാനമായ അടിത്തറ പാകിയതായി സാംസ്കാരിക മന്ത്രി സജി ചെറിയാൻ പറഞ്ഞു. “സമഗ്രമായ ഒരു സിനിമാ […] - [മരുമകൻ ഭാര്യാമാതാവിനെ കൊലപ്പെടുത്തി](https://maulikam.com/man-killed-mother-in-law/): പത്തനംതിട്ട വെച്ചൂച്ചിറയില്‍ ഭാര്യാമാതാവിനെ യുവാവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി. അഴുതാ കോളനിയിലെ താമസക്കാരി ഉഷാമണിയാണ് കൊല്ലപ്പെട്ടത്. മണ്‍വെട്ടി ഉപയോഗിച്ചാണ് കൊലപാതകം നടത്തിയത് എന്നാണ് പ്രാഥമിക വിവരം. സംഭവവുമായി ബന്ധപ്പെട്ട് ഉഷയുടെ മരുമകന്‍ സുനിലിനെ വെച്ചൂച്ചിറ പോലീസ് കസ്റ്റഡിയിലെടുത്തു. കുടുംബപ്രശ്‌നമാണ് തര്‍ക്കത്തിലേക്കും കൊലപാതകത്തിലേക്കും നയിച്ചത് എന്നാണ് പ്രാഥമികവിവരം. ബുധനാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോട് അടുപ്പിച്ചായിരുന്നു സംഭവം. എരുമേലി എലിവാലിക്കര സ്വദേശിയാണ് സുനില്‍. സുനിലും ഭാര്യയും തമ്മിലുള്ള പ്രശ്‌നങ്ങളാണ് ഭാര്യാമാതാവിന്റെ കൊലപാതകത്തിലേക്ക് നയിച്ചത് എന്ന് പോലീസ് പറയുന്നു. കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് സുനിലും ഭാര്യയും കഴിഞ്ഞ നാലുവര്‍ഷത്തോളമായി പിരിഞ്ഞുതാമസിക്കുകയായിരുന്നു. അമ്മ ഉഷയോടൊപ്പമാണ് ഭാര്യയും രണ്ടുമക്കളും കഴിഞ്ഞിരുന്നത്. ഇന്ന് ഉച്ചയോടെ, കുട്ടികളെ കാണണം എന്ന ആവശ്യവുമായാണ് സുനില്‍ ഉഷയുടെ വീട്ടിലെത്തിയത്. ഉഷയുടെ മറ്റൊരു മകള്‍ മാത്രമാണ് ഈ സമയത്ത് വീട്ടില്‍ ഉണ്ടായിരുന്നത്. വൈകാതെ ഇരുവരും വാക്തര്‍ക്കത്തിലേര്‍പ്പെട്ടു. പിന്നാലെ സുനില്‍ മണ്‍വെട്ടി ഉപയോഗിച്ച് ഉഷയുടെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പോലീസില്‍നിന്ന് ലഭിക്കുന്ന വിവരതലയ്ക്ക് മാരകമായി മുറിവേറ്റ് രക്തം വാര്‍ന്ന് മരിച്ച നിലയില്‍ […] - [വായിൽ വരുന്നത് കോതയ്ക്ക് പാട്ട്.... പി.സി ജോർജിനെതിരെ വീണ്ടും കേസ്](https://maulikam.com/hate-loose-talk-case-against-p-c-george/): കൊച്ചി: തൊടുപുഴയില്‍ വിദ്വേഷ പ്രസംഗം നടത്തിയ സംഭവത്തില്‍ ബിജെപി നേതാവ് പിസി ജോര്‍ജിനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. പോലീസിന്റെ പ്രതികരണം കൂടി കേട്ട ശേഷമാണ് തൊടുപുഴ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നിര്‍ദേശം നല്‍കിയത്. ഇതോടെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുക്കുന്ന നടപടികളിലേക്ക് പോലീസ് കടക്കും. അടിയന്തരാവസ്ഥയുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച പരിപാടിയിലാണ് പിസി ജോര്‍ജ് തൊടുപുഴയില്‍ വിവാദ പ്രസംഗം നടത്തിയത്. പ്രഥമ പ്രധാനമന്ത്രി മുസ്ലിമായിരുന്നു, അദ്ദേഹത്തിന്റെ പിതാവ് മുസ്ലിമായിരുന്നു, അവര്‍ വീട്ടില്‍ നമസ്‌കരിച്ചിരുന്നു തുടങ്ങിയ കാര്യങ്ങള്‍ അടിസ്ഥാന രഹിതമായി പറഞ്ഞു എന്നാണ് പരാതിക്കാര്‍ ഉന്നയിച്ച ഒരു ആരോപണം. കൂടാതെ മുസ്ലിം സമൂഹത്തെ മോശമാക്കി ചിത്രീകരിക്കുകയും ചെയ്തുവെന്നും പരാതിയുണ്ട്. എറണാകുളം വെണ്ണലയില്‍ വിദ്വേഷ പ്രസംഗം നടത്തിയ സംഭവത്തില്‍ പാലാരിവട്ടം പോലീസ് പിസി ജോര്‍ജിനെതിരെ കേസെടുത്തിരുന്നു. ഇത്തരം പ്രസംഗങ്ങള്‍ ആവര്‍ത്തിക്കരുത് എന്ന നിബന്ധനയോടെ ഹൈക്കോടതിയാണ് അന്ന് ജാമ്യം അനുവദിച്ചത്. അതിനിടെ തിരുവനന്തപുരത്തും സമാനമായ കേസില്‍ പിസി ജോര്‍ജ് പ്രതിയായി. കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടയിലും പിസി […] - [കാലിക്കറ്റ് സർവ്വകലാശാല വേടന്റെ പാട്ടുകൾ ഒഴിവാക്കുന്നു](https://maulikam.com/rapper-vedan-songs-to-be-avoided/): യുവതലമുറയെ വലിയ തോതില്‍ സ്വാധീനിക്കുന്ന മലയാളം റാപ്പ് സംഗീതത്തിജ്ഞനാണ് വേടന്‍. ജാതി വിവേചനത്തിനെതിരെയാണ് വേടന്‍ തന്റെ പാട്ടുകളിലൂടെ പറയാന്‍ ശ്രമിക്കുന്നത്. എന്നാല്‍ അടുത്തിടെ പുലിപ്പല്ല് കൈവശം വച്ചതിന് പൊലീസ് കസ്റ്റഡിയില്‍ എടുത്തത് ഉള്‍പ്പെടെ വിവാദങ്ങളില്‍ നിറഞ്ഞിരുന്നു. ഒരു ഇടവേളയ്ക്കു ശേഷം റാപ്പര്‍ വേടന്‍ വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിക്കുകയാണ്. ഇപ്പോഴിതാ കാലിക്കറ്റ് സര്‍വകലാശാല സിലബസില്‍ നിന്ന് വേടന്റെ പാട്ടുകള്‍ ഒഴിവാക്കാന്‍ നീക്കം നടക്കുകയാണ്. വൈസ് ചാന്‍സിലര്‍ നിയോഗിച്ച വിദഗ്ധസമിതി വേടന്റെ പാട്ടുകള്‍ ഒഴിവാക്കാന്‍ ശുപാര്‍ശ നല്‍കി. ബിഎ മലയാളം മൂന്നാം സെമസ്റ്ററിലാണ് വേടന്റെ ‘ഭൂമി ഞാന്‍ വാഴുന്നിടം’ എന്ന പാട്ട് സിലബസില്‍ ഉള്‍പ്പെടുത്തിയിരുന്നത്. വേടന്റെ മാത്രമല്ല ഗായികയായഗൗരി ലക്ഷ്മിയുടെ പാട്ടും ഒഴിവാക്കാന്‍ വിദഗ്ധ സമിതി ശുപാര്‍ശ നല്‍കി. - [സത്യജിത് റേയുടെ പൈതൃക ഭവനം പൊളിച്ചു മാറ്റുന്നു.......](https://maulikam.com/traditional-home-of-sathyajith-ray-at-dhaka-to-be-demolished/): ഇതിഹാസ ചലച്ചിത്ര സംവിധായകൻ സത്യജിത് റേയുടെ പൂർവ്വിക ഭവനം പൊളിച്ചുമാറ്റാൻ തുടങ്ങിയെന്ന് ബംഗ്ലാദേശി വാർത്താ വെബ്‌സൈറ്റായ ദി ഡെയ്‌ലി സ്റ്റാർ റിപ്പോർട്ട് ചെയ്യുന്നു. ഈ നീക്കത്തിന് ഇന്ത്യയിൽ നിന്ന് ശക്തമായ പ്രതികരണങ്ങൾ ഉണ്ടായിട്ടുണ്ട്, വിദേശകാര്യ മന്ത്രാലയം (MEA) ഖേദം പ്രകടിപ്പിക്കുകയും തീരുമാനം പുനഃപരിശോധിക്കാൻ ബംഗ്ലാദേശ് സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു. “ബംഗ്ലാദേശിലെ മൈമെൻസിംഗിലുള്ള പ്രശസ്ത ചലച്ചിത്രകാരനും സാഹിത്യകാരനുമായ സത്യജിത് റേയുടെ മുത്തച്ഛനും പ്രശസ്ത സാഹിത്യകാരനുമായ ഉപേന്ദ്ര കിഷോർ റേ ചൗധരിയുടെ പൂർവ്വിക സ്വത്ത് പൊളിച്ചുമാറ്റുന്നതിൽ ഞങ്ങൾ അഗാധമായ ഖേദം പ്രകടിപ്പിക്കുന്നു,” വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. “ബംഗ്ലാ സാംസ്കാരിക നവോത്ഥാനത്തെ പ്രതീകപ്പെടുത്തുന്ന കെട്ടിടത്തിന്റെ നാഴികക്കല്ല് പദവി കണക്കിലെടുക്കുമ്പോൾ, പൊളിക്കൽ പുനഃപരിശോധിക്കുകയും ഇന്ത്യയുടെയും ബംഗ്ലാദേശിന്റെയും പങ്കിട്ട സംസ്കാരത്തിന്റെ പ്രതീകമായും സാഹിത്യ മ്യൂസിയമായും അതിന്റെ അറ്റകുറ്റപ്പണികൾക്കും പുനർനിർമ്മാണത്തിനുമുള്ള ഓപ്ഷനുകൾ പരിശോധിക്കുകയും ചെയ്യുന്നതാണ് അഭികാമ്യം” എന്ന് അത് കൂട്ടിച്ചേർത്തു. ഇക്കാര്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിക്കാൻ ഇന്ത്യൻ സർക്കാർ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. സത്യജിത് റേയുടെ മുത്തച്ഛനും കവി […] - [അയ്യപ്പ സന്നിധാനത്തും അഭ്യാസവുമായി ADGP](https://maulikam.com/adgp-by-tractor-at-sabarimala/): ശബരിമലയിലെ ട്രാക്ടർ യാത്രയിൽ എഡിജിപി എം ആർ അജിത്കുമാറിനെതിരെ ഹൈക്കോടതിയുടെ രൂക്ഷവിമർശനം. ആരോഗ്യ പ്രശ്നം ഉണ്ടെങ്കിൽ ആംബുലൻസ് ഉപയോഗിക്കണമെന്ന് ഹൈക്കോടതി പറഞ്ഞു. സ്വാമി അയ്യപ്പൻ റോഡിലൂടെയുള്ള ട്രാക്ടർ യാത്ര നേരത്തെ ഹൈക്കോടതി നിരോധിച്ചതാണ്. നിയമവിരുദ്ധ യാത്രകൾ ഉണ്ടായിട്ടുണ്ടോയെന്ന കാര്യത്തിൽ പത്തനംതിട്ട എസ്.പി.യും ദേവസ്വം ബോർഡും വിശദീകരണം നൽകണമെന്നും ഹൈക്കോടതി നിർദേശിച്ചു. ട്രാക്ടർ യാത്രയെക്കുറിച്ച് എ.ഡി.ജി.പി.യോട് ഡിജിപി വിശദീകരണം തേടിയതായി സർക്കാർ വക്കീൽ കോടതിയെ അറിയിച്ചു. സ്വാമി അയ്യപ്പൻ റോഡ് വഴി നിയമവിരുദ്ധമായി യാത്ര നടത്താൻ പാടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ദർശനത്തിനായി എം ആർ അജിത് കുമാർ ട്രാക്ടറിൽ യാത്ര ചെയ്തത് ചട്ടലംഘനമെന്നായിരുന്നു സ്പെഷ്യൽ കമ്മീഷണർ ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകിയത്. നവഗ്രഹ പ്രതിഷ്ഠാ പൂജയ്ക്കായി നട തുറന്നിരിക്കെ കഴിഞ്ഞ ശനിയാഴ്ച വൈകിട്ടാണ് എം ആർ അജികുമാർ പമ്പയിൽ എത്തിയത്. തുടർന്ന് പൊലീസിന്റെ ട്രാക്ടറിൽ സന്നിധാനത്തേക്ക് പോയി. ദർശനം നടത്തി അടുത്ത ദിവസം വീണ്ടും ട്രാക്ടറിൽ മലയിറങ്ങി. അപകടസാധ്യത മുൻനിർത്തി ട്രാക്ടറിൽ ആളെ കയറ്റുന്നത് […] - [വരുന്നു..... രോഹിത് വെമുല ബിൽ കർണാടകത്തിൽ](https://maulikam.com/rohit-vemula-bill-in-karnataka/): വർഷകാല സമ്മേളനത്തിൽ ‘രോഹിത് വെമുല’ ബിൽ അവതരിപ്പിക്കാനൊരുങ്ങി കർണാടക സർക്കാർ. ഉന്നത വിദ്യാഭ്യാസ മേഖലയിലെ ജാതി വിവേചനങ്ങൾ തടയാൻ ലക്ഷ്യമിട്ടുള്ളതാണ് ബിൽ. നിയമലംഘനം കണ്ടെത്തിയാൽ 3 വർഷം വരെ തടവും 1 ലക്ഷം രൂപ പിഴയും അടക്കമുള്ള കടുത്ത വ്യവസ്ഥകളാണ് ബില്ലിൽ വ്യവസ്ഥ ചെയ്യുന്നത്. പട്ടികജാതി (എസ് സി), പട്ടികവർഗ്ഗം (എസ് ടി), പിന്നാക്ക (ഒ ബി സി), ന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാർത്ഥികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ളതാണ് ബിൽ. ഈ വിഭാഗങ്ങളിൽപ്പെട്ട വിദ്യാർത്ഥികൾക്ക് പ്രവേശനo നിഷേധിക്കുകയോ ഇവരിൽ നിന്നും പണം ആവശ്യപ്പെടുകയോ മികച്ച പഠന സാഹചര്യം ഒരുക്കാതിരിക്കുകയോ ചെയ്താൽ നടപടി നേരിടേണ്ടി വരും. നിയമത്തിന് കീഴിലുള്ള കുറ്റങ്ങൾക്ക് ജാമ്യമില്ലാ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്യും. വിവേചനം കാണിക്കുന്നവർക്കും അതിന് ഒത്താശ ചെയ്യുന്നവർക്കും ശിക്ഷ ഉറപ്പാക്കും.കുറ്റകൃത്യങ്ങളിൽ വേഗത്തിലുള്ള വിചാരണ ഉറപ്പാക്കാൻ സ്പെഷ്യൽ കോടതികൾ സ്ഥാപിക്കും. കൂടാതെ ഓരോ സ്പെഷ്യൽ കോടതികളിലും ഹൈക്കോടതിയുടെ ഓരോ ബെഞ്ചിനും ഓരോ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കും. . നിയമലംഘനം […] - [ധനം വേണ്ട, വധം മതിയെന്ന് തലാലിന്റെ സഹോദരൻ](https://maulikam.com/death-is-needed-not-wealth-by-brother-of-thalal/): ദില്ലി: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍, കാന്തപുരം അബൂബക്കര്‍ മുസലിയാര്‍, എംഎ യൂസഫലി, ബോബി ചെമ്മണ്ണൂര്‍.. അങ്ങനെ നിമിഷ പ്രിയയുടെ ജീവന്‍ രക്ഷിക്കാന്‍ സഹായവുമായി മുന്നിട്ടിറങ്ങിയ എല്ലാവരുടേയും പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിക്കുന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവെച്ചപ്പോള്‍ അനുനയ ചര്‍ച്ചകള്‍ക്ക് കൂടുതല്‍ സമയം ലഭിക്കുന്നുമെന്നും ആശ്വാസകരമായ തീരുമാനം ഉണ്ടാകും എന്നുമായിരുന്നു ഏവരുടേയും പ്രതീക്ഷ. എന്നാല്‍ അത്തരം പ്രതീക്ഷകള്‍ക്ക് കടുത്ത തിരിച്ചടിയാവുകയാണ് കൊല്ലപ്പെട്ട യെമന്‍ പൗരന്‍ തലാലിന്റെ സഹോദരന്റെ നിലപാട്. നിമിഷ പ്രിയയ്ക്ക് മാപ്പ് നല്‍കാന്‍ തയ്യാറല്ലെന്ന കടുത്ത തീരുമാനത്തിലാണ് സഹോദരന്‍ എന്നാണ് വിവരം. ഇന്നാണ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കേണ്ടിയിരുന്നത്. എന്നാല്‍ യെമനിലെ മതപണ്ഡിതരുമായുളള ബന്ധം ഉപയോഗിച്ച് കാന്തപുരം നടത്തിയ ഇടപെടലുകള്‍ക്കൊടുവിലാണ് ശിക്ഷ നടപ്പാക്കുന്നത് നീട്ടിയത്. പുതിയ തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. വധശിക്ഷ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് ഒരു ഒത്തുതീര്‍പ്പിനും താനില്ലെന്നും ദയാധനം വേണ്ടെന്നുമാണ് സഹോദരന്‍ വ്യക്തമാക്കിയിരിക്കുന്നത്. വൈകിയാലും ശിക്ഷ നടപ്പാക്കും എന്നാണ് പ്രതീക്ഷയെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ തലാലിന്റെ സഹോദരന്‍ വ്യക്തമാക്കുന്നു. […] - [പോലീസ് ചമഞ്ഞ് വ്യാജൻമാർ യുവാവിനെ തട്ടിക്കൊണ്ടു പോയി](https://maulikam.com/kidnapped-a-young-man-by-fake-police/): കോഴിക്കോട്ട് യുവാവിനെ തട്ടിക്കൊണ്ടുപോയതായി പരാതി. കെപി ട്രാവല്‍സ് മാനേജരും കല്ലായി സ്വദേശിയുമായ ബിജുവിനെയാണ് പോലീസ് എന്ന വ്യാജേന എത്തിയ ഒരു സംഘം ആളുകള്‍ തട്ടിക്കൊണ്ടുപോയത്. സാമ്പത്തിക ഇടപാടുകളാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് സൂചന. പാളയം എംഎം അലി റോഡില്‍വെച്ച് ബുധനാഴ്ച പുലര്‍ച്ചെയാണ് ബിജുവിനെ സംഘം കടത്തിക്കൊണ്ടുപോയത്. ഇവിടെ ഓഫീസില്‍ എത്തിയതായിരുന്നു ബിജു. ആ സമയത്താണ് പോലീസ് എന്ന് പറഞ്ഞ് എത്തിയവര്‍ ബിജുവിനെ വാഹനത്തില്‍ കയറ്റി കൊണ്ടുപോയത്. ബിജുവിനെ കാണാതായതിനെ തുടര്‍ന്ന് സുഹൃത്ത് പരാതി നല്‍കുകയായിരുന്നു. കസബ പോലീസ് അന്വേഷണം തുടങ്ങി - [വൈദ്യുതാഘാതമേറ്റ കുഞ്ഞ് കുരങ്ങനെ വനപാലകൻ രക്ഷപ്പെടുത്തി](https://maulikam.com/%e0%b4%b5%e0%b5%88%e0%b4%a6%e0%b5%8d%e0%b4%af%e0%b5%81%e0%b4%a4%e0%b4%be%e0%b4%98%e0%b4%be%e0%b4%a4%e0%b4%ae%e0%b5%87%e0%b4%b1%e0%b5%8d%e0%b4%b1-%e0%b4%95%e0%b5%81%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%8d/): തിരുവനന്തപുരത്തെ ഗോൾഡൻ വാലി ചെക്ക്‌പോസ്റ്റിനു സമീപം വൈദ്യുതാഘാതമേറ്റ് അബോധാവസ്ഥയിൽ കിടന്ന ഒരു കുഞ്ഞ് കുരങ്ങിനെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ രക്ഷപ്പെടുത്തി. ഒരു കൂട്ടം കുരങ്ങന്മാർ തമ്മിലുള്ള തർക്കത്തിനിടെയാണ് സംഭവം. കുഞ്ഞ് കുരങ്ങൻ അബദ്ധത്തിൽ ഒരു ലൈവ് വയറിൽ തൊട്ട് കുഴഞ്ഞുവീഴുകയായിരുന്നു. പൊന്മുടിയിലെ ഗോള്‍ഡന്‍ വാലി ചെക്ക് പോസ്റ്റില്‍ ഡ്യൂട്ടിയിലായിരുന്ന ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ പി.ആര്‍ അരുണ്‍ ഉടന്‍ തന്നെ രക്ഷക്കായെത്തി. ഓഫീസര്‍ കുരങ്ങിനെ ശ്രദ്ധാപൂര്‍വ്വം എടുത്ത് സ്ഥലത്തുവെച്ചുതന്നെ കാര്‍ഡിയോപള്‍മോണറി റെസസിറ്റേഷന്‍ (സി.പി.ആര്‍) നടത്തി. ഏതാനും മിനിറ്റുകൾ നീണ്ടുനിന്ന സിപിആറിന് ശേഷം, കുഞ്ഞൻ കുരങ്ങന് ബോധം വീണ്ടെടുത്തു. ഉടൻ തന്നെ അമ്മയുടെ അടുത്തേയ്ക്ക് ഓടി. അമ്മ അതിനെ കെട്ടിപ്പിടിച്ചു, തുടർന്ന് സുരക്ഷിതമായി കാട്ടിലേക്ക് തിരികെ കൊണ്ടുപോയി. കോട്ടയത്തുനിന്നുള്ള ഒരു വഴിയാത്രക്കാരൻ രക്ഷാപ്രവർത്തനം മൊബൈൽ ഫോണിൽ പകർത്തി, വീഡിയോ ഉടൻ തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി, രാജ്യമെമ്പാടും ഹൃദയം കീഴടക്കി. - [ആടിയുലഞ്ഞ് നെതന്യാഹു; പിന്തുണ പിൻവലിച്ച് സഖ്യകക്ഷികൾ](https://maulikam.com/nethanyahu-in-zig-zag/): ബെഞ്ചമിൻ നെതന്യാഹു സർക്കാറിനുള്ള പിന്തുണ പിന്‍വലിച്ച് ഇസ്രായേലിലെ അൾട്രാ-ഓർത്തഡോക്സ് പാർട്ടിയായ യുണൈറ്റഡ് തോറ ജുഡായിസം. പിൻതുണ പിൻവലിക്കൽ ഭീഷണിയുമായി ഷാംസു കക്ഷിയും രംഗത്ത്. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ വലതുപക്ഷ സഖ്യസർക്കാരിൽ നിന്ന് പിന്മാറുന്നതായി പാർട്ടി നേതൃത്വം വ്യക്തമാക്കി. നിർബന്ധിത സൈനിക സേവനവുമായി ബന്ധപ്പെട്ട ഒരു നിയമനിർമ്മാണത്തെച്ചൊല്ലിയുള്ള ദീർഘകാല വിവാദമാണ് ഇത്തരമൊരു തീരുമാനത്തിന് പിന്നില്‍. ഏഴ് അംഗങ്ങളുള്ള യുണൈറ്റഡ് തോറ ജുഡായിസം പിന്തുണ പിന്‍വലിച്ചതോടെ നെതന്യാഹു സർക്കാർ വലിയ ഭീഷണിയാണ് നേരിടുന്നത്. 120 അംഗ ക്നെസെറ്റിൽ (ഇസ്രായേൽ പാർലമെന്റ്) നിലവില്‍ ബെഞ്ചമിൻ നെതന്യാഹു സർക്കാരിന് 61 പേരുടെ പിന്തുണ മാത്രമാണുള്ളത്. നേരത്തെ 68 പേരുടെ പിന്തുണയോടെയായിരുന്നു നെതന്യാഹു ഭരിച്ചിരുന്നത്. ഇസ്രായേലിൽ ഭൂരിഭാഗം യുവാക്കൾക്കും നിർബന്ധിത സൈനിക സേവനം ബാധകമാണ്. എന്നാൽ, അൾട്രാ-ഓർത്തഡോക്സ് യഹൂദികളായ (ഹരേദി) യേഷിവ (മതപഠനകേന്ദ്ര) വിദ്യാർത്ഥികൾക്ക് 1948-ൽ ഇസ്രായേൽ രൂപീകരണം മുതൽ ഈ നിർബന്ധിത സേവനത്തിൽ നിന്ന് ഒഴിവാക്കൽ ലഭിച്ചിരുന്നു. എന്നാൽ, 2024-ൽ ഇസ്രായേൽ സുപ്രീം കോടതി ഈ ഇളവ് […] - [ഇന്ന് വ്യാപകമായ കനത്ത മഴക്ക് സാധ്യത](https://maulikam.com/widespread-heavy-rainfall/): സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. മധ്യ വടക്കൻ ജില്ലകളിലാണ് അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്. അഞ്ച് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബാക്കി ജില്ലകളിൽ യെല്ലോ അലർട്ടും നൽകിയിട്ടുണ്ട്. കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ജൂലൈ 19 വരെ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. അടുത്ത മൂന്ന് മണിക്കൂറിൽ  തിരുവനന്തപുരം, കൊല്ലം,  ആലപ്പുഴ, എറണാകുളം (ഓറഞ്ച് അലർട്ട് : അടുത്ത മൂന്നു മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും (5-15 mm/h) മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.  ഓറഞ്ച് അലർട്ട് 16/07/2025: ഇടുക്കി, എറണാകുളം, തൃശ്ശൂർ, കണ്ണൂർ, കാസറഗോഡ് 17/07/2025: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് 18/07/2025: കോഴിക്കോട്, വയനാട്, […] - [സമൂസ, ജിലേബി, ലഡ്ഡു മുന്നറിയിപ്പ് ലേബൽ ബാധകമല്ല](https://maulikam.com/statutory-warning-not-need-to-street-ventures/): സമൂസ, ജിലേബി, ലഡ്ഡു തുടങ്ങിയ ലഘുഭക്ഷണങ്ങൾക്ക് മുന്നറിയിപ്പ് ലേബലുകൾ നൽകിയിട്ടില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. തെരുവ് കച്ചവടക്കാർ വിൽക്കുന്ന ഭക്ഷണങ്ങൾ ലേബൽ ചെയ്യുന്നതിനോ ലക്ഷ്യമിടുന്നതിനോ ഒരു നീക്കവുമില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ചൊവ്വാഴ്ച വ്യക്തമാക്കി, കൂടാതെ ഈ ഉപദേശം ഇന്ത്യൻ തെരുവ് ഭക്ഷണത്തെ ഒരു തരത്തിലും ഒറ്റപ്പെടുത്തുന്നില്ല. പകരം, ജോലിസ്ഥലങ്ങളിൽ ആരോഗ്യകരമായ ഭക്ഷണ തിരഞ്ഞെടുപ്പുകൾ പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള ഒരു പൊതു ആരോഗ്യ ഉപദേശം ആരോഗ്യ മന്ത്രാലയം അടുത്തിടെ പുറത്തിറക്കി. ലോബികൾ, കാന്റീനുകൾ, കഫറ്റീരിയകൾ, മീറ്റിംഗ് റൂമുകൾ തുടങ്ങിയ ഓഫീസ് സ്ഥലങ്ങളിലും വിദ്യാഭ്യാസ ബോർഡുകൾ സ്ഥാപിക്കുന്നത് ഇതിൽ ഉൾപ്പെടുന്നു. പല ഭക്ഷണങ്ങളിലും പലപ്പോഴും മറഞ്ഞിരിക്കുന്ന പഞ്ചസാരയും കൊഴുപ്പും അമിതമായി കഴിക്കുന്നതിന്റെ ദോഷകരമായ ഫലങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിനാണ് ഈ ബോർഡുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. “ആരോഗ്യ മന്ത്രാലയത്തിന്റെ ഉപദേശം വിൽപ്പനക്കാർ വിൽക്കുന്ന ഭക്ഷ്യവസ്തുക്കളിൽ മുന്നറിയിപ്പ് ലേബലുകൾ പതിക്കുന്നില്ല, കൂടാതെ ഇന്ത്യൻ ലഘുഭക്ഷണങ്ങളെ പ്രത്യേകം തിരഞ്ഞെടുത്തിട്ടുമില്ല. ഇന്ത്യയുടെ സമ്പന്നമായ തെരുവ് ഭക്ഷണ സംസ്കാരത്തെ ഇത് ലക്ഷ്യമിടുന്നില്ല,” കേന്ദ്രത്തിന്റെ പ്രസ്താവനയിൽ […] - [കാന്തപുരം മുന്നിട്ടിറങ്ങി;എം.എ യൂസഫലിയും ബോ ചെയും സഹായ ഹസ്തവുമായി...](https://maulikam.com/kaanthapuram-step-into-the-emancipation-for-nimisha-priya/): നാളെയാണ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കേണ്ടിയിരുന്ന ദിവസം. കാന്തപുരം അബൂബക്കര്‍ മുസലിയാരുടെ ഇടപെടലിനെ തുടർന്നാണ് അവസാന മണിക്കൂറുകളില്‍ ആശ്വാസ തീരുമാനം വന്നിരിക്കുന്നത് എന്നാണ് വിവരം.യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാന്‍ ഏതാനും മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ശിക്ഷ മാറ്റി വെക്കാനുളള തീരുമാനം വന്നിരിക്കുന്നത്. അതേസമയം കേന്ദ്ര ഉദ്യോഗസ്ഥര്‍ യെമനിലെ ജയില്‍ ഉദ്യോഗസ്ഥരുമായും പ്രോസിക്യൂട്ടറുമായും നിരന്തരം നടത്തിയ ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് നാളത്തെ വധശിക്ഷ നടപ്പാക്കല്‍ നീട്ടി വെച്ചിരിക്കുന്നത് എന്നാണ് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്. കൊല്ലപ്പെട്ട തലാലിന്റെ കുടുംബം ദയാധനം കൈപ്പറ്റി നിമിഷപ്രിയയ്ക്ക് മാപ്പ് നല്‍കുക എന്നത് മാത്രമാണ് ശരിഅത്ത് നിയമപ്രകാരം വധശിക്ഷയില്‍ നിന്ന് രക്ഷപ്പെടാനുളള ഏകവഴി. ഇതുവരെയും തലാലിന്റെ കുടുംബവുമായി ഒരു ചര്‍ച്ച സാധ്യമായിരുന്നില്ല. യെമനിലെ സൂഫി പണ്ഡിതന്‍ ഷെയ്ഖ് ഹബീബ് ഉമറുമായി ചേര്‍ന്ന് കാന്തപുരം നടത്തിയ ശ്രമങ്ങള്‍ക്കൊടുവിലാണ് തലാലിന്റെ കുടുംബം ചര്‍ച്ചയ്ക്ക് തയ്യാറായത്. കാന്തപുരം അടക്കമുളളവര്‍ പങ്കെടുത്ത ഇന്നലത്തെ ചര്‍ച്ചയില്‍ ഉന്നയിച്ച നിമിഷ പ്രിയയ്ക്ക് […] - [രാഹുൽ മാങ്കൂട്ടത്തിലും വി.ടി.ബൽറാമും എ.എ റഹീമിനോട് ഒരു ചോദ്യം.......](https://maulikam.com/question-shoot-to-a-a-rahim-by-youth-congres/): വയനാട് ദുരിതാശ്വാസത്തിനായി ഡിവൈഎഫ്ഐ പിരിച്ചെടുത്ത തുകയെ കുറിച്ച് എഎ റഹീമിനോട് ചോദ്യങ്ങളുമായി രാഹുൽ മാങ്കൂട്ടത്തിലും വിടി ബൽറാമും രംഗത്ത് .യൂത്ത് കോൺഗ്രസ് പിരിച്ചത് 88 ലക്ഷം മാത്രമാണെന്നും അത് ഡിവൈഎഫ്ഐയുടെ ഒരു ബ്ലോക്ക് കമ്മിറ്റി സമാഹരിച്ച തുകയുടെ അത്രയേ ഉളളൂ എന്നും എഎ റഹീം പരിഹാസ രൂപത്തിൽ പറഞ്ഞിരുന്നു. ഇതിന്റെ ചുവട് പിടിച്ചാണ് പിരിച്ച തുകയിൽ ഒരു ഭാഗം ഡിവൈഎഫ്ഐ മുക്കിയോ എന്ന ചോദ്യവുമായി കോൺഗ്രസ് നേതാക്കൾ രംഗത്ത് വന്നിരിക്കുന്നത്. ഡിവൈഎഫ്ഐയുടെ സംസ്ഥാനത്തെ 210 ബ്ലോക്ക് കമ്മറ്റികൾ 88 ലക്ഷം വെച്ച് പിരിച്ചാൽ 184 കോടി ഉണ്ടാകുമെന്നും അതിൽ 20 കോടി സർക്കാരിനെ ഏൽപ്പിച്ച് ബാക്കി 164 കോടി എവിടെ എന്നുമാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ ചോദ്യം. രാഹുൽ മാങ്കൂട്ടത്തിലിന്റെ കുറിപ്പ് ഇങ്ങനെ: ശ്രീ റഹീം, ഒത്തിരി കാലം ആയി കേട്ടിട്ട്… അത് പോട്ടെ വിഷയത്തിലെക്ക് വരാം. ‘വയനാട് ചൂരൽമല ദുരന്തവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ്സ് പിരിച്ചത് വെറും 88 ലക്ഷം ആണെന്നും […] - [പാൽ വില കൂടില്ല](https://maulikam.com/milma-denied-the-price-hike/): അഭ്യൂഹത്തിനിടെ പാൽവില കൂട്ടേണ്ടെന്ന് തീരുമാനം. ഉടൻ വില കൂട്ടേണ്ടെന്നാണ് മിൽമ ബോർഡ് യോഗത്തിലെ തീരുമാനം. വിവിധ മേഖല യൂണിയനുകളുടെ നിർദ്ദേശം ചർച്ച ചെയ്യാനാണ് മിൽമ ഭരണസമിതി യോഗം ചേർന്നത്. തിരുവനന്തപുരം എറണാകുളം മലബാർ യൂണിയനുകൾ വില കൂട്ടാൻ ശുപാർശ ചെയ്തിരുന്നു. പാൽവില 60 രൂപയാക്കണമെന്നായിരുന്നു ശുപാർശ ചെയ്തിരുന്നത്. കൊഴുപ്പേറിയ പാൽ ലിറ്ററിന് 56 രൂപയ്ക്കാണ് വിൽക്കുന്നത്. 10 രൂപ വർധിപ്പിച്ചാൽ ലിറ്ററിന് 60 രൂപയ്ക്ക് മുകളിലാകും. എന്നാൽ വലിയ വർധനവിലേക്ക് പോകാൻ സാധ്യതയില്ലെന്നാണ് വിവരം. 2022 ഡിസംബറിലാണ് ഇതിന് മുൻപ് സംസ്ഥാനത്ത് പാൽ വില കൂട്ടിയത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി പാൽ വില വർധിപ്പിക്കണമെന്ന് ആവശ്യം ഉയർന്നിരുന്നു. തുടർ‌ന്നാണ് മിൽമ ബോർ‌ഡ് യോഗം ചേർന്നത്. ഈ യോഗത്തിലാണ് പാൽ വില ഉടൻ വർധിപ്പിക്കേണ്ടെന്ന് തീരുമാനിച്ചിരിക്കുന്നത്. - [നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടി വെച്ചു](https://maulikam.com/nimisha-priya-death-penality-postponed/): യമനിൽ വധശിക്ഷയ്ക്ക് വിധിച്ച മലയാളി നഴ്സ് നിമിഷ പ്രിയയുടെ ശിക്ഷാ നടപടികൾ നീട്ടിവെച്ചു. ഗോത്രതലവൻമാരുമായി നടത്തിയ ചർച്ചയിലാണ് നടപടി. വിവരം കേന്ദ്രസർക്കാർ സ്ഥിരീകരിച്ചു. യെമനിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ 2025 ജൂലൈ 16-ന് നടത്താൻ നിശ്ചയിച്ചിരുന്ന വധശിക്ഷ മാറ്റിവച്ചതായി അറിയാൻ കഴിഞ്ഞതായി കേന്ദ്രം അറിയിച്ചു. കേസിൻ്റെ തുടക്കം മുതൽ ഈ വിഷയത്തിൽ സാധ്യമായ എല്ലാ സഹായവും നൽകിവരുന്ന ഇന്ത്യ, നിമിഷപ്രിയയുടെ കുടുംബത്തിന് എതിർ കക്ഷിയുമായി പരസ്പര സമ്മതത്തോടെയുള്ള ഒരു പരിഹാരത്തിലെത്താൻ കൂടുതൽ സമയം തേടുന്നതിന് സമീപ ദിവസങ്ങളിൽ സമഗ്രമായ ശ്രമങ്ങൾ നടത്തിയിട്ടുണ്ടെന്നും കേന്ദ്രസർക്കാർ പറഞ്ഞു. യമനിൽ വധശിക്ഷയ്ക്ക് വിധിച്ച മലയാളി നഴ്സ് നിമിഷ പ്രിയയുടെ ശിക്ഷാ നടപടികൾ നീട്ടിവെച്ചു. ഗോത്രതലവൻമാരുമായി നടത്തിയ ചർച്ചയിലാണ് നടപടി. വിവരം കേന്ദ്രസർക്കാർ സ്ഥിരീകരിച്ചു. വധശിക്ഷ ഒഴിവാക്കാൻ 1 മില്യൺ ഡോളർ വാഗ്ദാനം ചെയ്തതോടെ യെമനിൽ ഇന്ത്യൻ നഴ്‌സിന്റെ വിധി തൂങ്ങിക്കിടക്കുന്നുവധശിക്ഷ നടപ്പാക്കരുത്; യമന്‍ പ്രോസിക്യൂട്ടര്‍ക്ക് അപേക്ഷ നല്‍കി അമ്മ  ഇതിൽ ന്ന സെൻസിറ്റീവ് കാര്യങ്ങൾ ഉണ്ടായിരുന്നിട്ടും, […] - [പാരാ ഗ്ലൈഡർ തകർന്ന് വിനോദ സഞ്ചാരി മരിച്ചു](https://maulikam.com/%e0%b4%aa%e0%b4%be%e0%b4%b0%e0%b4%be-%e0%b4%97%e0%b5%8d%e0%b4%b2%e0%b5%88%e0%b4%a1%e0%b5%bc-%e0%b4%a4%e0%b4%95%e0%b5%bc%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8b/): ഹിമാചൽപ്രദേശിലെ ധർമ്മശാലയിൽ പാരാഗ്ലൈഡർ തകർന്ന് വിനോദസഞ്ചാരിക്ക് ദാരുണാന്ത്യംടേക്ക് ഓഫിനിടെ ഗ്ലൈഡർ വായുവിലേക്ക് ഉയർത്താൻ കഴിയാതെ വന്ന് കുറച്ചു ദൂരം കഴിഞ്ഞപ്പോൾ തകർന്നുവീണു തിങ്കളാഴ്ച വൈകുന്നേരം ഹിമാചൽ പ്രദേശിലെ ഇന്ദ്രുനാഗിൽ ടേക്ക് ഓഫ് സൈറ്റിൽ പാരാഗ്ലൈഡർ തകർന്ന് ഗുജറാത്തിലെ അഹമ്മദാബാദിൽ നിന്നുള്ള 25 വയസ്സുള്ള വിനോദസഞ്ചാരി മരിച്ചു. ധർമ്മശാലയുടെ പ്രാന്തപ്രദേശങ്ങളിലാണ് ഇന്ദ്രുനാഗ് പാരാഗ്ലൈഡിംഗ് സൈറ്റ് സ്ഥിതി ചെയ്യുന്നത്. ടേക്ക് ഓഫിനിടെ ഗ്ലൈഡർ വായുവിലേക്ക് ഉയർത്താൻ കഴിയാതെ വന്ന് കുറച്ചു ദൂരം കഴിഞ്ഞപ്പോൾ തകർന്നുവീണതാണ് അപകടത്തിന് കാരണമെന്ന് കാംഗ്ര ജില്ലാ അഡീഷണൽ പോലീസ് സൂപ്രണ്ട് ഹിതേഷ് ലഖൻപാൽ പറഞ്ഞു. സംഭവത്തിൽ പൈലറ്റ് സൂരജിനും പരിക്കേറ്റു. സംഭവത്തിന്റെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സതീഷിന്റെ തലയ്ക്കും വായിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും ഗുരുതരമായി പരിക്കേറ്റു.ഇയാളെ ആദ്യം ധർമ്മശാല സോണൽ ആശുപത്രിയിൽ ചികിത്സ നൽകി, പിന്നീട് ടാൻഡ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു. രാത്രി വൈകിയാണ് സതീഷ് രാജേഷ് മരിച്ചത്. കാംഗ്രയിലെ ബാല ജി […] - [ചികിത്സ കഴിഞ്ഞ് മുഖ്യമന്ത്രി തിരിച്ചെത്തി](https://maulikam.com/cm-came-today-from-us-after-treatment/): മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍നിന്ന് തിരിച്ചെത്തി. ചൊവ്വാഴ്ച പുലര്‍ച്ചെ 3:30 ഓടെയാണ് മുഖ്യമന്ത്രി തിരുവന്തപുരം വിമാനത്താവളത്തിൽ എത്തിയത്. ചീഫ് സെക്രട്ടറിയും ഡിജിപിയുമടക്കമുള്ളവര്‍ മുഖ്യമന്ത്രിയെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലെത്തിയിരുന്നു. അമേരിക്കയിൽ നിന്നും ദുബായി വഴിയാണ് മുഖ്യമന്ത്രിയും ഭാര്യ കമല വിജയനും മടങ്ങിയെത്തിയത്. ചികിത്സയ്ക്കായി ജൂലായ് അഞ്ചിനായിരുന്നു മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയിരുന്നത്. യുഎസിൽ മിനസോട്ടയിലെ മയോ ക്ലിനിക്കിലായിരുന്നു ചികിത്സ. ഇത് നാലാം തവണയാണ് മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയിലേക്കു പോയത്. നേരത്തെ നടത്തിയിരുന്ന ചികിത്സയുടെ തുടർച്ചയായുള്ള പരിശോധനകൾക്കായിരുന്നു യാത്ര. 2018 സെപ്റ്റംബറിലാണ് മുഖ്യമന്ത്രി ആദ്യമായി വിദേശ ചികിത്സയ്ക്കു പോയത്. 2022 ജനുവരി 11 മുതൽ 26വരെയും 26വരെയും ഏപ്രിൽ അവസാനവും ചികിത്സയ്ക്കായി യുഎസിലേക്കു പോയിരുന്നു. - [വിപഞ്ചികയുടെ അമ്മ കുണ്ടറ പോലീസിൽ പരാതി നൽകി](https://maulikam.com/mother-filed-petition-to-get-justice/): ഷാർജയിൽ തന്റെ കൈക്കുഞ്ഞിനൊപ്പം ആത്മഹത്യ ചെയ്തതായി ആരോപിക്കപ്പെടുന്ന തൻ്റെ മകൾക്കായി അമ്മയുടെ പരാതി. ഇതിൻ്റെ അടിസ്ഥാനത്തിൽ കേരള പോലീസ് കേസ് രജിസ്റ്റർ ചെയ്തതു. കൊല്ലം കുണ്ടറ പോലീസിന്റെ പ്രാഥമിക റിപ്പോർട്ട് (എഫ്‌ഐആർ) പ്രകാരം, ജൂലൈ 8 ന് ഷാർജയിലെ അൽ നഹ്ദയിൽ 32 കാരിയായ വിപഞ്ജിക മണിയെയും ഒന്നര വയസ്സുള്ള മകൾ വൈഭവിയെയും മരിച്ച നിലയിൽ കണ്ടെത്തി. കുട്ടിയുടെ കൊലപാതകത്തിന് ശേഷം സംഭവം ആത്മഹത്യയായി കണക്കാക്കുന്നതായി എഫ്‌ഐആറിൽ പറയുന്നു. കേസിൽ ഒന്നാം പ്രതിയായി വിപഞ്ജികയുടെ ഭർത്താവ് നിധീഷ്, തുടർന്ന് സഹോദരി നീതു, അവരുടെ പിതാവ് എന്നിവരെ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്ത്രീധനവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ ഉന്നയിച്ച് വിപഞ്ജികയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചതായി പരാതിയിൽ ആരോപിക്കുന്നു. സ്ത്രീധനം പോരാ എന്ന് പറഞ്ഞ് പ്രതി വിപഞ്ജികയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചുവെന്നും, വെളുത്ത നിറമുള്ളവളും ഭർത്താവും കുടുംബവും ഇരുണ്ട നിറമുള്ളവരുമാണെന്നും കാണിച്ച് വൃത്തികെട്ടവളാക്കി കാണിക്കാൻ മുടി മുറിച്ചതായും അമ്മയുടെ പരാതിയിൽ പറയുന്നു. തന്നെ ആക്രമിച്ചുവെന്നും, തല മൊട്ടയടിച്ച് മനഃപൂർവ്വം […] - [വന്ദേ ഭാരത്; സുഖലോലുപം , സുരക്ഷിതം](https://maulikam.com/vandebharath-lexurius-and-safe/): ന്യൂഡല്‍ഹി: രാജ്യത്തെ റെയില്‍വെ ഗതാഗതം കൂടുതല്‍ ആകര്‍ഷകമാക്കിയ ട്രെയിന്‍ ആണ് വന്ദേഭാരത്. വേഗത കൊണ്ടും ആഡംബരം കൊണ്ടും കേമനായ ഈ ട്രെയിന്‍ വളരെ കുറഞ്ഞ ദൂരത്തില്‍ മാത്രമല്ല, ദീര്‍ഘദൂര സര്‍വീസും നടത്തുന്നുണ്ട്. മണിക്കൂറില്‍ 130 കിലോമീറ്ററില്‍ സര്‍വീസ് നടത്താന്‍ സാധിക്കുമെന്ന് പറയുന്നുണ്ടെങ്കിലും മിക്ക വന്ദേഭാരത് ട്രെയിനുകളും 90 കിലോമീറ്റര്‍ വേഗതയിലാണ് യാത്ര. മഹാരാഷ്ട്രയിലെ മുംബൈയില്‍ നിന്ന് ഗുജറാത്തിലെ അഹമ്മദാബാദിലേക്ക് അതിവേഗ റെയില്‍ പാത ഒരുക്കുന്നുണ്ട്. മണിക്കൂറില്‍ 350 കിലോമീറ്റര്‍ വരെ വേഗതയില്‍ സഞ്ചരിക്കാന്‍ കഴിയുന്നതാകും ഈ പാത. അതു യാഥാര്‍ഥ്യമായാല്‍ വന്ദേഭാരതിന് പൂര്‍ണ വേഗതയില്‍ സര്‍വീസ് നടത്താന്‍ സാധിക്കും. രാജ്യത്ത് ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന വന്ദേഭാരത് ട്രെയിനുകള്‍ ഏതൊക്കെ എന്ന് നോക്കാം… ന്യൂഡല്‍ഹിയില്‍ നിന്ന് ബിഹാര്‍ തലസ്ഥാനമായ പട്‌നയിലേക്ക് 1000 കിലോമീറ്ററാണ് ഏകദേശ ദൂരം. വന്ദേഭാരത് രാജ്യത്ത് നടത്തുന്ന സര്‍വീസുകളില്‍ ഏറ്റവും ദീര്‍ഘദൂരമുള്ള റൂട്ടാണിത്. 12 മണിക്കൂര്‍ എടുത്താണ് ഈ സര്‍വീസ് വന്ദേഭാരത് പൂര്‍ത്തിയാക്കിയത്. ഹോളി പോലുള്ള വിശേഷ വേളകളില്‍ മാത്രമാണ് […] - [ശുഭാംശു ശുക്ലയും സഹയാത്രികരും ഇന്ന് ഭൂമിയെ തൊടും](https://maulikam.com/astronotic-subhamsu-shukla-and-others-will-land-today/): ബഹിരാകാശത്ത് നിന്നും ശുഭാൻഷു ശുക്ല ഭൂമിയിലേക്ക് തിരികെ മടങ്ങുന്നുജൂലൈ 15 ന് ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3:00 മണിയോടെ കാലിഫോർണിയ തീരത്ത് പസഫിക് സമുദ്രത്തിൽ പേടകം താഴേക്ക് പതിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അവിടെ ബഹിരാകാശയാത്രികരെ വീണ്ടെടുക്കാൻ റിക്കവറി ടീമുകൾ കാത്തിരിക്കും. ഭൂമിയിലേക്കുള്ള 21 മണിക്കൂർ നീണ്ട യാത്രയുടെ തുടക്കം കുറിച്ചുകൊണ്ട് ഇന്ത്യൻ ബഹിരാകാശയാത്രികൻ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ല അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ഐ‌എസ്‌എസ്) നിന്ന് പുറത്തിറങ്ങി. ഐ‌എസ്‌എസ് സന്ദർശിച്ച ആദ്യ ഇന്ത്യക്കാരനായി ചരിത്രം സൃഷ്ടിച്ച ശുക്ല, ഇന്ന് വൈകുന്നേരം 4:35 ന് ഇന്ത്യൻ സമയം സ്പേസ് എക്സിന്റെ ഡ്രാഗൺ ബഹിരാകാശ പേടകത്തിൽ തന്റെ സഹ ആക്സിയം -4 ജീവനക്കാരോടൊപ്പം യാത്ര തിരിച്ചു. ഹൃദ്യമായ വിടവാങ്ങൽ ചടങ്ങോടെയാണ് അൺഡോക്കിംഗ് പ്രക്രിയ ആരംഭിച്ചത് , അവിടെ ശുക്ല തന്റെ ദൗത്യത്തെയും ബഹിരാകാശത്ത് ഇന്ത്യയുടെ വളർന്നുവരുന്ന സാന്നിധ്യത്തെയും കുറിച്ച് പ്രതിഫലിപ്പിച്ചു. “ഇന്നത്തെ ഇന്ത്യ ബഹിരാകാശത്ത് നിന്ന് നോക്കുമ്പോൾ അഭിലാഷമുള്ളതായി കാണപ്പെടുന്നു, നിർഭയവും ആത്മവിശ്വാസവും അഭിമാനവും നിറഞ്ഞതാണ് […] - [സ്പെയിനിൽ ഭുകമ്പം, മിന്നൽ പ്രളയം, കനത്ത മഴയും](https://maulikam.com/earthquakes-in-spain/): സ്പെയിനില്‍ ഭൂകമ്പം. തിങ്കളാഴ്ച പുലര്‍ച്ചെയാണ് തെക്കന്‍ സ്പെയിനില്‍ റിക്ടര്‍ സ്‌കെയിലില്‍ 5.3 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പം അനുഭവപ്പെട്ടത്. മിന്നല്‍ പ്രളയവും കനത്ത മഴയും ഉണ്ടായി ഏതാനും മണിക്കൂറുകള്‍ക്ക് ശേഷമായിരുന്നു ഭൂകമ്പം. സ്പെയിനിന്റെ തെക്കുകിഴക്കന്‍ മേഖലയിലെ അല്‍മേരിയയിലെ ഒരു വിമാനത്താവളത്തിന്റെ മേല്‍ക്കൂര ഭൂകമ്പത്തെ തുടര്‍ന്ന് ഭാഗികമായി തകര്‍ന്നു. ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മേഖലയിലെ നാശനഷ്ടങ്ങള്‍ എത്രത്തോളമുണ്ടെന്ന് അടിയന്തര സേവന സംവിധാനങ്ങള്‍ വിലയിരുത്തുന്നുണ്ടെന്നും ഇന്‍ഡിപെന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്തു. അല്‍മേരിയ തീരത്തെ കാബോ ഡി ഗാറ്റയില്‍ പ്രാദേശിക സമയം രാവിലെ 7.13 ന് ഭൂകമ്പം ഉണ്ടായതായി സ്‌പെയിനിലെ നാഷണല്‍ ജിയോഗ്രാഫിക് ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു. കോസ്റ്റ ഡെല്‍ സോളിലും അലികാന്റെയിലും പോലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടു. ശക്തമായ പ്രകമ്പനം യൂറോപ്യന്‍ മാക്രോസീസ്മിക് സ്‌കെയിലില്‍ IV-V റേറ്റുചെയ്ത മിതമായതോ ശക്തമോ ആയ തീവ്രതയിലെത്തി. പ്രധാന ഭൂകമ്പത്തിന് മിനിറ്റുകള്‍ക്ക് ശേഷം, ഇതുവരെ പതിനെട്ട് തുടര്‍ചലനങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പ്രദേശത്തെ സ്പാനിഷ് തീരങ്ങളില്‍ സുനാമി മുന്നറിയിപ്പ് താല്‍ക്കാലികമായി പ്രഖ്യാപിച്ചിരുന്നു. […] - [സുവർണ്ണ ക്ഷേത്രത്തിൽ ബോംബ് ഭീഷണി](https://maulikam.com/bomb-threat-at-golden-temple/): സിഖ് മതവിശ്വാസികളുടെ ഏറ്റവും പുണ്യസ്ഥലമായ അമൃത്സറിലെ സുവർണ്ണ ക്ഷേത്രത്തിലെ അധികാരികൾക്ക് ബോംബ് ഭീഷണി ലഭിച്ചതായി തിങ്കളാഴ്ച ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ബോംബ് നിർവീര്യ സംഘം സ്ഥലത്തെത്തി പരിശോധനകൾ നടത്തി. ദർബാർ സാഹിബ് എന്നും അറിയപ്പെടുന്ന സുവർണ്ണ ക്ഷേത്രത്തിലെ ലങ്കർ ഹാൾ (കമ്മ്യൂണിറ്റി കിച്ചൺ ഹാൾ) സ്ഫോടനം നടത്തുമെന്ന് ഭീഷണിപ്പെടുത്തി ഇ-മെയിൽ ലഭിച്ചതിനെ തുടർന്ന് സിഖുകാരുടെ പരമോന്നത മത ഭരണ സമിതിയായ ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി (എസ്‌ജിപിസി) പരാതി നൽകി. പോലീസ് ഇക്കാര്യം അന്വേഷിച്ചുവരികയാണെന്നും മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ ഇക്കാര്യം നിരീക്ഷിച്ചുവരികയാണെന്നും എസ്‌ജിപിസി മേധാവി ഹർജീന്ദർ സിംഗ് ധാമി പറഞ്ഞു. ഇപ്പോൾ ഇതിനെക്കുറിച്ച് കൂടുതലൊന്നും പറയാൻ കഴിയില്ലെന്നും ധാമി പറഞ്ഞു. എസ്‌ജിപിസി സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിൽ സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അമൃത്സർ പോലീസ് കമ്മീഷണർ ഗുർപ്രീത് സിംഗ് ഭുള്ളർ സ്ഥിരീകരിച്ചു. കൂടാതെ, പഞ്ചാബ് പോലീസിന്റെ സൈബർ ക്രൈം വിഭാഗവും ഭീഷണി മെയിലിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ്. അതേസമയം, അമൃത്സർ […] - [ജയലളിതയുടെ മകളെന്ന അവകാശ വാദവുമായി തൃശൂർ സ്വദേശിനിയുടെ വെളിപ്പെടുത്തലുകൾ](https://maulikam.com/appearing-thrissur-native-claiming-that-she-is-the-daughter-of-jayalalitha-and-mgr/): ന്യൂ ഡല്‍ഹി: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിന് പിന്നാലെ നിരവധി കൊലപാതക, ഗൂഢാലോചന സിദ്ധാന്തങ്ങളാണ് പുറത്ത് വന്നത്. എല്ലാം ചുറ്റിപ്പറ്റി നിന്നത് ജയലളിതയുടെ ഉറ്റതോഴി ആയിരുന്ന ശശികലയിലായിരുന്നു. മികച്ച ചികിത്സ ലഭിക്കാതെയാണ് ചെന്നൈ അപ്പോളോ ആശുപത്രിയില്‍ വെച്ച് ജയലളിത മരണപ്പെട്ടതെന്നാണ് സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ കമ്മീഷന്റെ കണ്ടെത്തല്‍. ഈ റിപ്പോര്‍ട്ട് വിരല്‍ ചൂണ്ടിയതും ശശികലയ്ക്ക് നേരെയാണ് ഇപ്പോഴിതാ തൃശൂര്‍ സ്വദേശിനിയായ സുനിത എന്ന യുവതി താന്‍ ജയലളിതയുടേയും എംജിആറിന്റെയും മകളാണ് എന്ന് അവകാശപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. ജയലളിതയെ ശശികലയും മന്നാര്‍ഗുഡി മാഫിയയും ചേര്‍ന്ന് കൊലപ്പെടുത്തിയതാണ് എന്നും താന്‍ അത് നേരിട്ട് കണ്ടതാണ് എന്നുമാണ് സുനിത അവകാശപ്പെടുന്നത്. ഇതുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകള്‍ അടങ്ങിയ കത്ത് സുനിത ചീഫ് ജസ്റ്റിസിന് കൈമാറിയിരിക്കുകയാണ്. സുനിത മാതൃഭൂമി ന്യൂസിനോട് പറഞ്ഞ കാര്യങ്ങള്‍ ഇപ്രകാരമാണ്: ” അമ്മ പറഞ്ഞത് പ്രകാരം 2016 സെപ്റ്റംബര്‍ 22ാം തിയ്യതി താന്‍ പോയസ് ഗാര്‍ഡനിലെ വീട്ടില്‍ എത്തിയപ്പോള്‍ അമ്മ മരിച്ച് […] - [സദാനന്ദനോട് ജനാർദ്ദനൻ ചോദിക്കുന്നു........](https://maulikam.com/janardhanan-vs-sadanandan/): കണ്ണൂര്‍: സദാനന്ദന് അര്‍ഹിക്കുന്ന അംഗീകാരമെന്ന് പറഞ്ഞ് ബിജെപി അണികള്‍ ആവേശഭരിതരാകുമ്പോള്‍ മറുവശത്ത് കണ്ണൂരിലെ ആര്‍എസ്എസിന്റെ അക്രമരാഷ്ട്രീയത്തിന്റെ സൂത്രധാരനെയാണ് രാജ്യസഭയിലേക്ക് അയക്കുന്നതെന്ന് ഇടതുപക്ഷം കുറ്റപ്പെടുത്തുന്നു. ആര്‍എസ്എസ് നേതാവും ബിജെപി സംസ്ഥാന ഉപാധ്യക്ഷനുമായ സി സദാനന്ദനെ രാജ്യസഭയിലേക്ക് രാഷ്ട്രപതി ദ്രൗപതി മുര്‍മു കഴിഞ്ഞ ദിവസം ശുപാര്‍ശ ചെയ്തത് രാഷ്ട്രീയ കേന്ദ്രങ്ങളിലും സമൂഹ മാധ്യമങ്ങളിലും വലിയ ചര്‍ച്ചാ വിഷയം ആയിരിക്കുകയാണ്. . സിപിഎമ്മിന്റെ പെരിഞ്ചേരി ബ്രാഞ്ച് സെക്രട്ടറിയായ പിഎം ജനാര്‍ദ്ദനനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതിയായിരുന്നു ബന്ധു കൂടിയായ സദാനന്ദന്‍. ദേശാഭിമാനിക്ക് നല്‍കിയ അഭിമുഖത്തില്‍ പിഎം ജനാര്‍ദനന്‍ തന്നെ അന്ന് നടന്ന ക്രൂരത ഓര്‍ത്തെടുക്കുന്നു. തന്റെ ജീവിതം തകര്‍ത്തത് സദാനന്ദന്‍ ആണെന്ന് ജനാര്‍ദ്ദനന്‍ പറയുന്നു. 1993 സെപ്റ്റംബര്‍ 21ന് ആണ് ജനാര്‍ദ്ദനന്‍ ആക്രമിക്കപ്പെട്ടത്. ജോലി ചെയ്ത് കുടുംബം നോക്കാന്‍ സാധിക്കാത്ത വിധത്തിലാണ് തന്നെ വെട്ടി നുറുക്കിയതെന്ന് ജനാര്‍ദ്ദനന്‍ പറയുന്നു. ഊന്നുവടിയുടെ സഹായത്തോടെ ആയിരുന്നു മാസങ്ങളോളം തന്റെ ജീവിതം. ഇപ്പോഴും ദേഹം മുഴുവന്‍ അസഹ്യമായ വേദന അനുഭവിച്ചാണ് […] - [എല്ലാ വിമാനങ്ങളിലെയും എഞ്ചിൻ, ഫ്യുവെൽ സ്വിച്ചുകൾ പരിശോധിക്കും](https://maulikam.com/dgca-to-examine-all-aircrafts-of-engine-and-fuel-switches/): ഇന്ത്യയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ  വിമാനങ്ങളിലെയും എഞ്ചിൻ ഇന്ധന സ്വിച്ചുകൾ നിർബന്ധമായും പരിശോധിക്കാൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ഉത്തരവിട്ടു .ജൂൺ 12 ന് അഹമ്മദാബാദിൽ 260 പേരുടെ മരണത്തിനിടയാക്കിയ എയർ ഇന്ത്യ അപകടത്തെക്കുറിച്ചുള്ള എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ (എഎഐബി) പ്രാഥമിക റിപ്പോർട്ടിനെത്തുടർന്നാണിത്. 2025 ജൂലൈ 21-നകം എഞ്ചിൻ ഇന്ധന സ്വിച്ചുകളുടെ പരിശോധന പൂർത്തിയാക്കാൻ എല്ലാ എയർലൈൻ ഓപ്പറേറ്റർമാരോടും ഡിജിസിഎ നിർദ്ദേശിച്ചിട്ടുണ്ട്. ഡിസൈൻ അല്ലെങ്കിൽ നിർമ്മാണ സംസ്ഥാനം പുറപ്പെടുവിച്ച വായുസഞ്ചാര മാർഗ്ഗനിർദ്ദേശങ്ങൾ അടിസ്ഥാനമാക്കി വിമാനങ്ങൾ, എഞ്ചിനുകൾ, ഘടകങ്ങൾ എന്നിവയിൽ നിർബന്ധിത പരിഷ്കാരങ്ങളും റെഗുലേറ്റർ പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്ധന നിയന്ത്രണ സ്വിച്ച് ലോക്കിംഗ് സവിശേഷതയുടെ സാധ്യതയുള്ള വിച്ഛേദിക്കൽ ചൂണ്ടിക്കാട്ടി, 737, 787 ഡ്രീംലൈനർ (787-8/9/10) സീരീസ് ഉൾപ്പെടെയുള്ള ബോയിംഗ് കമ്പനി വിമാന മോഡലുകളുമായി ഈ ഓർഡർ പ്രത്യേകിച്ചും ബന്ധപ്പെട്ടിരിക്കുന്നു . 2018 ഡിസംബർ 17-ന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്എഎ) പുറത്തിറക്കിയ സ്പെഷ്യൽ എയർവർത്തിനസ് ഇൻഫർമേഷൻ ബുള്ളറ്റിനിൽ (എസ്എഐബി നമ്പർ […] - [ശ്രീചിത്ര പുവർ ഹോമിലെ മൂന്ന് അന്തേവാസികൾ ആത്മഹത്യക്ക് ശ്രമിച്ചു](https://maulikam.com/3-inmates-of-sree-chithra-poor-home-being-to-be-suicide/): തിരുവനന്തപുരം : ശ്രീചിത്ര ഹോമിലെ മൂന്ന് കുട്ടികൾ ആത്മഹത്യക്ക് ശ്രമിച്ചു. 16, 15 , 12 ഉം വയസ്സുള്ള പെൺകുട്ടികളാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. രണ്ടുപേർ തിരുവനന്തപുരം മെഡിക്കൽ കോളേജിലും ഒരാൾ എസ് എ റ്റി ആശുപത്രിയിലും ചികിത്സയിലാണ്. കഴിഞ്ഞ ദിവസം രാത്രിയാണ് കുട്ടികൾ അമിതമായി ഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മുതിർന്ന കുട്ടികൾ കളിയാക്കിയത് സഹിക്കവയ്യാതെയാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് കുട്ടികൾ പോലീസിനോട് പറഞ്ഞു. നിലവിൽ മൂന്നുപേരുടെയും ആരോഗ്യനില തൃപ്‌തികരമാണെന്ന് അധികൃതർ അറിയിച്ചു. രണ്ടാഴ്‌ച മുമ്പാണ് ഈ മൂന്ന് കുട്ടികളും ശ്രീചിത്ര ഹോമിൽ എത്തിയത്. ഇവിടെയെത്തിയ ദിവസം മുതൽ വീട്ടിൽ പോകണമെന്ന് പെൺകുട്ടികൾ വാശിപിടിച്ചിരുന്നു. - [സർക്കാരിനെ വിശ്വാസത്തിലെടുത്ത് ഗവർണർ പ്രവർത്തിക്കണമെന്ന് കോടതി](https://maulikam.com/governor-and-govt-should-be-in-rapport-with-each-other/): കൊച്ചി: താല്‍ക്കാലിക വി സി നിയമനത്തില്‍ ഗവര്‍ണര്‍ക്ക് ഹൈക്കോടതിയില്‍ കനത്ത തിരിച്ചടി. രണ്ട് സര്‍വകലാശാലകളില്‍ താല്‍ക്കാലിക വൈസ് ചാന്‍സലര്‍മാരെ നിയമിച്ച നടപടി നിയമപരമല്ലെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ ഗവര്‍ണര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി. സിംഗിള്‍ ബെഞ്ചിന്റെ വിധി ശരി വെച്ച് കൊണ്ടായിരുന്നു ഡിവിഷന്‍ ബെഞ്ചിന്റെ നടപടി. ഇതോടെ താല്‍ക്കാലിക വി സി നിയമനം സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പാനലില്‍ നിന്ന് വേണം എന്ന സിംഗില്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ചും ശരി വെച്ചിരിക്കുകയാണ്. സര്‍വകലാശാല വിവാദത്തില്‍ ഗവര്‍ണറോട് നേരിട്ട് ഏറ്റുമുട്ടുന്ന സംസ്ഥാന സര്‍ക്കാരിനും ഇടത് – വിദ്യാര്‍ത്ഥി സംഘടനകള്‍ക്കും ഉത്തേജനം നല്‍കുന്നതുമാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി. സര്‍വകലാശാല ചാന്‍സിലര്‍ കൂടിയായ ഗവര്‍ണറെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയുമാണിത്. താല്‍ക്കാലിക വി സിമാരുടെ കാലാവധി ആറ് മാസത്തില്‍ കൂടുതലാകരുതെന്ന് ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. വിദ്യാര്‍ത്ഥികളുടെ താല്‍പ്പര്യങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്നും സ്ഥിര വി സി നിയമന കാലതാമസം സര്‍വകലാശാല നടപടികളെ […] ## Pages - [Homepage Template - 8972](https://maulikam.com/elementor-8972/): Cinema Entertainment Local News ബാലചന്ദ്ര മേനോനെ അപകീർത്തിപ്പെടുത്തി; നടി മീനു മുനീർ അറസ്റ്റിൽ July 1, 2025 Local News കീം പ്രവേശന പരീക്ഷാ ഫലം പ്രസിദ്ധപ്പെടുത്തി July 1, 2025 National News പട്ടികജാതി- വർഗ ജീവനക്കാർക്ക് നിയമനത്തിലും സ്ഥാനക്കയറ്റത്തിലും സംവരണം July 1, 2025 Official പുതിയ പാൻ കാർഡിന് ആധാർ നിർബന്ധം July 1, 2025 Trending ബാലചന്ദ്ര മേനോനെ അപകീർത്തിപ്പെടുത്തി; നടി മീനു മുനീർ അറസ്റ്റിൽ കീം പ്രവേശന പരീക്ഷാ ഫലം പ്രസിദ്ധപ്പെടുത്തി പട്ടികജാതി- വർഗ ജീവനക്കാർക്ക് നിയമനത്തിലും സ്ഥാനക്കയറ്റത്തിലും സംവരണം പുതിയ പാൻ കാർഡിന് ആധാർ നിർബന്ധം മോഹൻലാലിന്റെ മകൾ വിസ്മയ; നായികയായി സിനിമയിലേക്ക് എയർ ഇന്ത്യാ വിമാനം 900 അടി താഴ്ന്നിറങ്ങി; അപകടം ഒഴിവായി യു എസ് എമിഗ്രേഷൻ; പരിഷ്ക്കരണങ്ങൾ ഇന്ന് മുതൽ പ്രാബല്യത്തിൽ ആരോഗ്യ വകുപ്പിന് പണം വെട്ടിക്കുറച്ചിട്ടില്ല;മന്ത്രി ബാലഗോപാൽ വേടന്റെ പാട്ട് സിലബസിൽ; ഗവർണർ ഇടപെടുന്നു ഇന്തോ-യു.എസ്. വ്യാപാര […] - [Terms and Conditions](https://maulikam.com/terms-and-conditions/) - [Contact Maulikam Malayalam News](https://maulikam.com/contact-maulikam-malayalam-news/): Get in Touch We’d Love to Hear from You! Submit News Tips & Story Leads Have a story that deserves to be heard?Know about an issue affecting your community?Send us the details — we’ll do the reporting. 📩 Email: news@maulikam.com Write for Maulikam We welcome guest columns, opinion pieces, and letters to the editor in Malayalam.If you’re a writer, researcher, or concerned citizen with a voice — share it with us. 📩 Editorial Submissions: editor@maulikam.com Partnerships & Media Inquiries Interested in collaborating with Maulikam?We’re open to media collaborations, content partnerships, and community projects. 📩 General Inquiries: contact@maulikam.com Follow Us Online […] - [Maulikam News Home](https://maulikam.com/) - [Privacy Policy](https://maulikam.com/privacy-policy/): Who we are Our website address is: https://maulikam.com. Maulikam.com is a malayalam news portal. We depend upon different online and offline sourses to collect daily news. Ie, the contents of all the articles may not be varified or fact checked. Never rely on the data given in this portal before checking and confirm the accuracy and reliability of such data. Comments When visitors leave comments on the site we collect the data shown in the comments form, and also the visitor’s IP address and browser user agent string to help spam detection. An anonymized string created from your email address […] - [About Maulikam News](https://maulikam.com/about-maulikam-news/): Maulikam.com – Journalism with Depth. News with Meaning. Maulikam is a Malayalam online news portal dedicated to truthful, responsible, and insightful journalism. Founded with a vision to inform, empower, and engage readers across Kerala and beyond, Maulikam stands for content that is not just fast, but factual, thoughtful, and rooted in values. We believe news is not merely information—it’s a public responsibility. At a time when speed often overshadows accuracy and noise replaces depth, Maulikam strives to restore balance with verified reporting, ethical storytelling, and people-focused narratives. Our Mission To serve the Malayalam-speaking public with: Authentic journalism that informs without […] [comment]: # (Generated by Hostinger Tools Plugin)