സ്ത്രീകൾക്കും ദലിതർക്കുമെതിരെ വീണ്ടും അടൂർ ഗോപാലകൃഷ്ണൻ
തിരുവനന്തപുരം: സിനിമാ നയം രൂപീകരിക്കുവാനായി നടത്തുന്ന സിനിമാ കോൺക്ലേവിൽ സ്ത്രീകൾക്കും ദലിതർക്കുമെതിരെ അധിക്ഷേപ പരാമർശവുമായി അടൂർ ഗോപാലകൃഷ്ണൻ രംഗത്ത്. സ്ത്രീകൾക്കും ദലിതർക്കും സിനിമയെടുക്കാൻ ഇത്രയധികം പണം നൽകരുതെന്ന് അടൂർ വാദിച്ചു. ഒന്നര കോടി രൂപ നൽകുന്നത് വളരെ കൂടുതലാണ്. ചലച്ചിത്ര വികസന കോർപ്പറേഷൻ വെറുതെ പണം നൽകരുത്. സ്ത്രീകളായതുകൊണ്ട് മാത്രം അവസരം നൽകരുതന്നും അടൂർ പറഞ്ഞു. പട്ടികജാതി-വർഗ്ഗ വിഭാഗത്തിൽപ്പെട്ടവർക്ക് ആദ്യം മൂന്ന് മാസം പരിശീലനം നൽകണമെന്നും അദ്ദേഹം പറഞ്ഞു. സൂപ്പർ സ്റ്റാറുകളെ വെച്ച് പടം എടുക്കുന്നതിനായിരിക്കരുത് സർക്കാർ…