പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്നു; ഫ്രാൻസ്
|

പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്നു; ഫ്രാൻസ്

ഗാസയിലെ നിലവിലെ യുദ്ധത്തിനും പതിറ്റാണ്ടുകളായി തുടരുന്ന സമാധാന ചർച്ചകൾക്കും ഇടയിൽ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്നതായി പ്രഖ്യാപിച്ചു. യുഎൻ പൊതുസഭയിൽ നടന്ന നാടകീയമായ ഈ പ്രഖ്യാപനം വലിയ കരഘോഷത്തിനും ദ്വിരാഷ്ട്ര പരിഹാരത്തിന്മേലുള്ള ആഗോള ചർച്ചകൾ വീണ്ടും സജീവമാക്കുന്നതിനും കാരണമായി. “പശ്ചിമേഷ്യയോടുള്ള എന്റെ രാജ്യത്തിന്റെ ചരിത്രപരമായ പ്രതിബദ്ധതക്കും, ഇസ്രയേലികളും പലസ്തീനികളും തമ്മിലുള്ള സമാധാനത്തിനും അനുസൃതമായി, ഇന്ന് ഞാൻ പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്നു.” മാക്രോൺ പറഞ്ഞു. ഈ നിമിഷം പ്രതീകാത്മകമായിരുന്നെങ്കിലും ശക്തമായിരുന്നു. 140-ൽ അധികം ലോക…

നേപ്പാളിൽ സുശീല കാർക്കി പ്രധാനമന്ത്രി, ഇന്ന് മുതൽ അടിയന്തിരാവസ്ഥ, ഉടൻ തെരത്തെടുപ്പ്
|

നേപ്പാളിൽ സുശീല കാർക്കി പ്രധാനമന്ത്രി, ഇന്ന് മുതൽ അടിയന്തിരാവസ്ഥ, ഉടൻ തെരത്തെടുപ്പ്

നേപ്പാളിന്റെ ഇടക്കാല പ്രധാനമന്ത്രിയായി മുൻ ചീഫ് ജസ്റ്റിസ് സുശീല കാർക്കി സത്യപ്രതിജ്ഞ ചെയ്തു. കെപി ശർമ്മ ഒലി സർക്കാർ അഴിമതി വിരുദ്ധ പ്രക്ഷോഭങ്ങളെ തുടർന്ന് രാജി വെച്ച് നാല് ദിവസത്തിന് ശേഷമാണ് പുതിയ പ്രധാനമന്ത്രി സ്ഥാനമേൽക്കുന്നത്. പ്രസിഡന്റ് രാം ചന്ദ്ര പൗഡലിന്റെ വസതിയിൽ വെച്ചാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുന്നത്. ഇന്നത്തെ ആദ്യ മന്ത്രിസഭാ യോഗത്തിൽ, രാജ്യത്തെ നിലവിലെ സാഹചര്യം പരിഗണിച്ച് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ സുശീല കാർക്കി ശുപാർശ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. മന്ത്രിസഭയുടെ ശുപാർശ ലഭിച്ചാൽ പ്രസിഡൻ്റ് അംഗീകാരം…

നേപ്പാളിൽ സുശീല കർക്കി പ്രധാനമന്ത്രിയാകും
|

നേപ്പാളിൽ സുശീല കർക്കി പ്രധാനമന്ത്രിയാകും

ജെൻ സി പ്രതിഷേധത്തെ തുടർന്ന് പ്രധാനമന്ത്രി കെ.പി ശർമ്മ ഒലിയുടെ രാജിയ്ക്ക് പിന്നാലെ നേപ്പാളിൽ ഇടക്കാല പ്രധാനമന്ത്രിയാകാൻ മുൻ ചീഫ് ജസ്റ്റിസ് സുശീല കർക്കി. രാജ്യത്തിന്റെ അടുത്ത നേതാവിനെ തിരഞ്ഞെടുക്കുന്നതിനായി 5,000-ത്തിലധികം യുവാക്കൾ ഒരു വെർച്വൽ മീറ്റിംഗിൽ പങ്കെടുത്തു. ഒലി രാജിവെച്ചതിനെ തുടർന്ന് സൈന്യമാണ് രാജ്യത്തിൻ്റെ ക്രമസമാധാനം നിയന്ത്രിക്കുന്നത്. സുശീല കർക്കിയെ പ്രധാനമന്ത്രിയാക്കണമെന്നാണ് പ്രതിഷേധക്കാരുടേയും ആവശ്യം. രാജ്യത്തെ നയിക്കാൻ താൻ തയ്യാറാണെന്ന് സുശീല കർക്കി അറിയിച്ചിട്ടുണ്ട്. അതേസമയം സെപ്റ്റംബർ 8-ന് നടന്ന പ്രതിഷേധങ്ങളിൽ മരിച്ചവരുടെ എണ്ണം 30…

‘ബ്ലോക്ക് എവരിതിങ്’ ഫ്രാൻസിൽ ആഭ്യന്തര കലാപം
|

‘ബ്ലോക്ക് എവരിതിങ്’ ഫ്രാൻസിൽ ആഭ്യന്തര കലാപം

പാരീസ്: വിശ്വാസ വോട്ടെടുപ്പിൽ പ്രധാനമന്ത്രി ഫ്രാൻസ്വ ബൈറോ പരാജയപ്പെട്ടതിന് പിന്നാലെ ഫ്രാൻസിൽ രാജ്യവ്യാപക പ്രതിഷേധം. പാരീസിലും മറ്റ് നഗരങ്ങളിലും പ്രകടനക്കാർ പോലീസുമായി ഏറ്റുമുട്ടുകയും പ്രസിഡന്റ് ഇമ്മാനുവൽ മെക്രോണിനും സർക്കാരിനും എതിരായ പൊതുജനരോഷം രൂക്ഷമായിരിക്കുകയാണ്. ആയിരക്കണക്കിന് ആളുകളാണ് പ്രതിഷേധിച്ച് തെരുവിൽ ഇറങ്ങിയത്. ഇരുന്നൂറിൽ അധികം പേരെ അറസ്റ്റ് ചെയ്തതായി അധികൃതർ സ്ഥിരീകരിച്ചു. പ്രതിഷേധക്കാർ ബാരിരിക്കേഡുകൾ കത്തിക്കുകയും ഇവരെ നേരിടാൻ പോലീസ് കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തു . റെന്നസ്സിൽ ഒരു ബസ് കത്തിക്കുകയും വൈദ്യുതി ലൈനിന് കേടുപാടുകൾ സംഭവിച്ചതിനെ തുടർന്ന്…

നേപ്പാൾ കത്തുന്നു; സൈന്യം അധികാരമേറ്റെടുത്തു
|

നേപ്പാൾ കത്തുന്നു; സൈന്യം അധികാരമേറ്റെടുത്തു

സമൂഹമാദ്ധ്യമങ്ങൾ നിരോധിച്ചതിന് പിന്നാലെ നടന്ന ജെൻസി പ്രക്ഷോഭം വലിയ നാശനഷ്ടമാണ് നേപ്പാളിൽ വരുത്തി വെച്ചത്. സോഷ്യൽ മീഡിയ വിലക്ക് നീക്കിയെങ്കിലും പ്രതിഷേധങ്ങൾ രൂക്ഷമായി. ഇത് പ്രധാനമന്ത്രി കെ.പി ശർമ്മ ഒലിയുടെ രാജിയിലേക്ക് നയിച്ചു. സെപ്റ്റംബർ 8 ന് പൊട്ടിപ്പുറപ്പെട്ട കലാപത്തിൽ കുറഞ്ഞത് 22 പേർ കൊല്ലപ്പെടുകയും 300 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. “പ്രശ്നത്തിന് ഒരു പരിഹാരം കാണുന്നതിനും അത് രാഷ്ട്രീയമായി പരിഹരിക്കാൻ സഹായിക്കുന്നതിനുമായി” താൻ സ്ഥാനമൊഴിയുകയാണെന്ന് ഒലി തന്റെ രാജി കത്തിൽ പറഞ്ഞു.ഒലിയുടെ രാജിയ്ക്ക് പിന്നാലെ…

കീഴടങ്ങി നേപ്പാൾ സർക്കാർ,സമൂഹ മാധ്യമ വിലക്ക് പിൻവലിച്ചു
|

കീഴടങ്ങി നേപ്പാൾ സർക്കാർ,സമൂഹ മാധ്യമ വിലക്ക് പിൻവലിച്ചു

ജെൻ സി പ്രതിഷേധക്കാർക്ക് മുന്നിൽ മുട്ടുമടക്കി നേപ്പാൾ സർക്കാർ. ദേശീയ സുരക്ഷയുടെ പേരിൽ ഏർപ്പെടുത്തിയ സാമൂഹിക മാധ്യമ നിരോധനം സർക്കാർ പിൻവലിച്ചു. യുവാക്കളുടെ പ്രതിഷേധം അക്രമാസക്തമായതോടെയാണ് തീരുമാനം തിരുത്തി സർക്കാർ എത്തിയത്. കെ.പി ശർമ്മ ഒലിയുടെ നേതൃത്വത്തിലുള്ള സർക്കാരിനെതിരെ രാജ്യത്ത് ആയിരക്കണക്കിന് യുവാക്കളാണ് പ്രക്ഷോഭവുമായി തെരുവിൽ ഇറങ്ങിയത്. രാജ്യത്തുടനീളം പ്രതിഷേധക്കാരും സുരക്ഷാ സേനയും തമ്മിലുള്ള അക്രമാസക്തമായ ഏറ്റുമുട്ടലിൽ കുറഞ്ഞത് 20 പേർ കൊല്ലപ്പെടുകയും 300 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും അടക്കം 26 സോഷ്യൽമീഡിയ…

ഇന്ത്യ, ചൈന, റഷ്യ – ലോകത്രയം: ട്രoപ് നടുങ്ങി, മോദിയെ പുകഴ്ത്തി
|

ഇന്ത്യ, ചൈന, റഷ്യ – ലോകത്രയം: ട്രoപ് നടുങ്ങി, മോദിയെ പുകഴ്ത്തി

ഇന്ത്യ ചൈനീസ് പക്ഷത്താണെന്ന് പറഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ വീണ്ടും നിലപാട് മാറ്റി അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്.  പ്രധാനമന്ത്രി നരേന്ദ്രമോദി മഹാനായ നേതാവും തന്റെ സുഹൃത്തുമാണ്, തനിക്ക് മോദിയുമായി നല്ല ബന്ധമാണ്. ഇന്ത്യ റഷ്യയിൽ നിന്ന് വലിയ അളവിൽ എണ്ണ വാങ്ങുന്നതിൽ നിരാശനാണെന്നും ട്രംപ് പറഞ്ഞു. ഇന്നലെ ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച കുറിപ്പിൽ ഇന്ത്യ, ചൈനയുടെ പക്ഷത്തെത്തി എന്ന് ട്രംപ് ആരോപിച്ചിരുന്നു. എന്നാലിപ്പോൾ ഇന്ത്യയും യുഎസും തമ്മിലുള്ള “വളരെ പ്രത്യേക ബന്ധം” ട്രംപ് വീണ്ടും ഉറപ്പിച്ചു പറഞ്ഞു. ഇടയ്ക്കിടെ…

ആഗോളവൽക്കരണ യുഗം അവസാനിച്ചുവെന്ന് UK പ്രധാനമന്ത്രി
|

ആഗോളവൽക്കരണ യുഗം അവസാനിച്ചുവെന്ന് UK പ്രധാനമന്ത്രി

യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ താരിഫ് നയ നടപടികളെ തുടർന്ന്, ആഗോളവൽക്കരണ യുഗം അവസാനിച്ചുവെന്ന് പ്രഖ്യാപിച്ചുകൊണ്ട് യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ തിങ്കളാഴ്ച ഒരു പ്രസംഗം നടത്തും. 1991-ൽ സോവിയറ്റ് യൂണിയന്റെ പതനത്തോടെ ആരംഭിച്ച ആഗോളവൽക്കരണം ദശലക്ഷക്കണക്കിന് വോട്ടർമാരെ നിരാശരാക്കിയിട്ടുണ്ടെന്ന് പ്രഖ്യാപിക്കാൻ ഒരുങ്ങുകയാണ് യുകെ പ്രധാനമന്ത്രി. ട്രംപിന്റെ അഭൂതപൂർവമായ 10 ശതമാനം “അടിസ്ഥാന” താരിഫുകൾ ആഗോള വിപണികളെ അനിശ്ചിതത്വത്തിലേക്ക് തള്ളിവിട്ടതായി ടൈംസ് റിപ്പോർട്ട് ചെയ്തു. ടൈംസിൻ്റെ റിപ്പോർട്ട് അനുസരിച്ച്, സാമ്പത്തിക ദേശീയതയിലുള്ള തന്റെ യുഎസ് എതിരാളിയുടെ ശ്രദ്ധ…

അഫ്ഗാൻ ഭൂകമ്പം; മരണ സംഖ്യ വർദ്ധിക്കുന്നു, പരിക്കേറ്റവരുടെ എണ്ണവും കൂടുന്നു
|

അഫ്ഗാൻ ഭൂകമ്പം; മരണ സംഖ്യ വർദ്ധിക്കുന്നു, പരിക്കേറ്റവരുടെ എണ്ണവും കൂടുന്നു

സെപ്റ്റംബർ ഒന്നിന് അഫ്ഗാനിസ്ഥാനിലുണ്ടായ ശക്തമായ ഭൂകമ്പത്തിൽ 1,411 പേർ കൊല്ലപ്പെടുകയും 3,100 ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി താലിബാൻ സർക്കാർ വക്താവ് സാബിഹുള്ള മുജാഹിദ് ചൊവ്വാഴ്ച പറഞ്ഞു. റിക്ടർ സ്കെയിലിൽ 6.0 രേഖപ്പെടുത്തിയ ഭൂചലനത്തിൽ 5,400-ലധികം വീടുകൾ തകർന്നു. ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ പ്രദേശങ്ങളിലെ ആയിരക്കണക്കിന് കുടുംബങ്ങളെ ഭവനരഹിതരാക്കിയതായും മുജാഹിദ് എക്‌സിലെ ഒരു പോസ്റ്റിൽ സ്ഥിരീകരിച്ചു. ഗ്രാമങ്ങൾ മുഴുവൻ നിലംപൊത്തി, മണ്ണും ഇഷ്ടികയും മരവും കൊണ്ട് നിർമ്മിച്ച വീടുകളുടെ അവശിഷ്ടങ്ങൾക്കിടയിൽ ആളുകൾ കുടുങ്ങി, ആഘാതത്തെ താങ്ങാനാവാതെ….

സുഡാനിൽ മണ്ണിടിച്ചിൽ ആയിരത്തിലേറെ മരണം, ഒരു ഗ്രാമം തകർന്നടിഞ്ഞു
|

സുഡാനിൽ മണ്ണിടിച്ചിൽ ആയിരത്തിലേറെ മരണം, ഒരു ഗ്രാമം തകർന്നടിഞ്ഞു

പടിഞ്ഞാറൻ സുഡാനിലെ മാറ മലനിരകളിലെ ഒരു ഗ്രാമം പൂർണ്ണമായി തകർത്ത മണ്ണിടിച്ചിലിൽ 1,000-ൽ അധികം ആളുകൾ മരിച്ചതായി സുഡാൻ ലിബറേഷൻ മൂവ്‌മെന്റ്/ആർമി തിങ്കളാഴ്ച അറിയിച്ചു. ഈ ദുരന്തത്തിൽ ഒരാൾ മാത്രമാണ് രക്ഷപ്പെട്ടതെന്നും അവർ വ്യക്തമാക്കി. ദിവസങ്ങളോളം നീണ്ടുനിന്ന കനത്ത മഴയ്ക്ക് ശേഷം ഓഗസ്റ്റ് 31 നാണ് മണ്ണിടിച്ചിൽ ഉണ്ടായതെന്ന് അബ്ദുൽവാഹിദ് മുഹമ്മദ് നൂർ നയിക്കുന്ന സംഘം പ്രസ്താവനയിൽ പറഞ്ഞു. ഡാർഫർ മേഖലയിൽ സ്ഥിതി ചെയ്യുന്ന പ്രദേശം നിയന്ത്രിക്കുന്ന ടീം, പുരുഷന്മാരുടെയും സ്ത്രീകളുടെയും കുട്ടികളുടെയും മൃതദേഹങ്ങൾ വീണ്ടെടുക്കാൻ സഹായിക്കണമെന്ന്…